HOME
DETAILS

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

  
അശ്‌റഫ് കൊണ്ടോട്ടി
June 15 2025 | 01:06 AM

56 Years of Malappuram The Unsettled Debate Over Its Formation

മലപ്പുറം: സംസ്ഥാനത്ത് പത്താമതായി രൂപീകരിച്ച മലപ്പുറം ജില്ലയ്ക്ക് നാളെ 56 വയസ് പൂർത്തിയാകുമ്പോഴും പിറവിയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലും ജില്ലയുടെ രൂപീകരണം സംബന്ധിച്ച രാഷ്ട്രീയ വിവാദം മുറുകുകയാണ്.1969 ജൂൺ 16നാണ് പശ്ചിമഘട്ടവും ചാലിയാറും അറബിക്കടലും കുന്തിപ്പുഴയും അതിരിട്ട് മലപ്പുറം ജില്ല രൂപീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന  ജില്ലക്കെതിരേ  മുഖ്യമന്ത്രിയുടെ വിവാദ പരാമർശം, പിറവി കാലത്തെ കോൺഗ്രസിന്റെ എതിർപ്പ്, ജില്ല വിഭജിക്കണമെന്ന ആവശ്യം തുടങ്ങിയവയെല്ലാം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാണ്.

മലപ്പുറം ജില്ലയ്ക്കായി ആദ്യമായി നിയമസഭയിൽ ശബ്ദമുയർത്തിയത് മുസ്‌ലിം ലീഗിന്റെ മങ്കട എം.എൽ.എ ആയിരുന്ന തിരുവനന്തപുരം സ്വദേശി അഡ്വ. പി. അബ്ദുൽ മജീദായിരുന്നു. പാലക്കാട് മുതൽ കാസർകോട് വരെ നീണ്ട മലബാർ ജില്ല കേരളപ്പിറവിയോടെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ, മലപ്പുറം പാലക്കാട്-കോഴിക്കോട് ജില്ലകൾക്കിടയിൽ വികസനമെത്താതെ ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു.

1960 ലാണ് അഡ്വ. പി. മജീദ് മങ്കടയിൽ നിന്ന് ജയിക്കുന്നത്. ഈ സമയത്താണ് കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ ബാപ്പുട്ടി ഇരുജില്ലകളുടേയും അതിർത്തിയായ മലപ്പുറം ഭാഗത്തേക്ക് വികസനമെത്തുന്നില്ലെന്ന പരാതിയുമായെത്തുന്നത്. ഇതോടെയാണ് പാണക്കാട് പൂക്കോയ തങ്ങൾ, സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കൾ എന്നിവരുടെ കൂടി നിർദേശത്തിൽ മലപ്പുറം ജില്ല വേണമെന്ന ആവശ്യം  അഡ്വ. പി. അബ്ദുൽ മജീദ് നിയമസഭയിൽ ഉന്നയിക്കുന്നത്. പിന്നീട് 1967ൽ മുസ്‍ലിം ലീഗ് സംസ്ഥാന സമ്മേളനത്തിൽ സർവേ നടത്തി  രൂപ രേഖ തയാറാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനും റവന്യൂ മന്ത്രി കെ.ആർ ഗൗരിയമ്മയ്ക്കും നിവേദനം സമർപ്പിച്ചു. തുടർന്നാണ് 1969 ജൂൺ 16ന് മലപ്പുറം ജില്ല രൂപീകരിച്ചത്. മലബാറിൽ മറ്റു ജില്ലകൾ രൂപീകരിച്ചപ്പോഴുണ്ടാകാത്ത എതിർപ്പാണ് മലപ്പുറം രൂപീകരണത്തിലുണ്ടായത്. മിനി പാകിസ്ഥാൻ രൂപീകരണമെന്ന് ആക്ഷേപിച്ച് കെ. കേളപ്പന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ വിരുദ്ധ സമതി പ്രതിഷേധ സമരം നടത്തി. പ്രഥമ ജില്ലാകലക്ടറായി നിയമതിനായ തിരുവനന്തപുരം സ്വദേശി കെ. ഭാസ്‌കരൻ നായരുടെ നേതൃത്വത്തിൽ 12 ഉദ്യോഗസ്ഥരാണ് ചാർജെടുത്തത്. പിറവി ആഘോഷ സമയത്ത് തന്നെ മലപ്പുറം കോട്ടപ്പടിയിൽ പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞിരുന്നു.

വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവർ മലപ്പുറത്തെ  വിമർശിച്ചതും അഭിമുഖം നൽകിയതുമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൽ തുടക്കത്തിൽ തന്നെ യു.ഡി.എഫ് പ്രചാരണ ആയുധമാക്കിയത്. എന്നാൽ, മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് മന്ത്രിസഭയാണെന്നും അന്ന് മലപ്പുറത്തിനെതിരായി സമരം ചെയ്തത് കോൺഗ്രസും ആര്യാടൻ മുഹമ്മദുമായിരുന്നുവെന്നും എൽ.ഡി.എഫും തിരിച്ചടിച്ചു. മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് സ്വതന്ത്ര സ്ഥാനാർഥിയും മുൻ നിലമ്പൂർ എം.എൽ.എയുമായ പി.വി അൻവറിന്റെ ആവശ്യം. 

ആർ.എസ്.എസും ബി.ജെ.പിയും ഏതു വിഷയത്തിലും ആദ്യം വിമർശിക്കുന്നതും മലപ്പുറത്തെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളും തദ്ദേശ സ്ഥാപനങ്ങളുമുള്ളത് മലപ്പുറം ജില്ലയിലാണ്.എന്നാൽ ആവശ്യമായ പരിഗണനയും അവകാശങ്ങളും 56 വർഷമായിട്ടും ഈ ജില്ലയ്ക്ക് ലഭിക്കുന്നില്ല.

56 Years of Malappuram The Unsettled Debate Over Its Formation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ

National
  •  6 hours ago
No Image

കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death

Kuwait
  •  6 hours ago
No Image

സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു

Cricket
  •  6 hours ago
No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  7 hours ago
No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  7 hours ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  7 hours ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  8 hours ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  9 hours ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  9 hours ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  9 hours ago