HOME
DETAILS

യുഎഇ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; വിശ്രമസമയത്ത് തൊഴില്‍ പാടില്ല, ലംഘിച്ചാല്‍ പിഴയടക്കം ശിക്ഷ; അറിയേണ്ടതെല്ലാം | UAE Mid-day Break 

  
Web Desk
June 15 2025 | 03:06 AM

UAE Mid-day Break law comes into effect from today All You Need

ദുബൈ: യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (Ministry of Human Resources & Emiratisation - Dubai Labour Office- MoHRE) ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടപ്പാക്കി വരുന്ന മൂന്നു മാസക്കാലത്തേയ്ക്കുള്ള മധ്യാഹ്ന വിശ്രമ നിയമം (UAE Mid-day Break) ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനായി ഇന്ന് മുതല്‍ ഉച്ച 12.30നും വൈകുന്നേരം 3നുമിടയില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ളതാണീ നിയമം. സെപ്റ്റംബര്‍ 15 വരെ നിരോധനം നിലനില്‍ക്കും.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, തുടര്‍ച്ചയായ 21ാം വര്‍ഷമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന തൊഴില്‍ നിരോധനം നടപ്പിലാക്കുന്നത് ആഗോള തൊഴില്‍ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷിത തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള യു.എ.ഇയുടെ സുസ്ഥിര സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. വേനല്‍ക്കാലത്ത് തൊഴിലാളികളെ ഉഷ്ണവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്നും പരുക്കുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഈ സംരംഭം മുഖേന സാധിക്കും.

 

2025-06-1509:06:97.suprabhaatham-news.png
 
 

തുടര്‍ച്ചയായ 21ാം വര്‍ഷം 

മധ്യാഹ്ന തൊഴില്‍ നിരോധനം തുടര്‍ച്ചയായ വര്‍ഷങ്ങളായി 99%ത്തിലധികം മികച്ച അനുസരണ നിരക്ക് കൈവരിച്ചുവെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹ്‌സിന്‍ അല്‍ നാസി പറഞ്ഞു. ഇത് യു.എ.ഇയുടെ ബിസിനസ് സമൂഹത്തിലും സ്വകാര്യ മേഖലയിലും ആഴത്തില്‍ വേരൂന്നിയ സാമൂഹികവും മാനുഷികവുമായ മൂല്യങ്ങളെ എടുത്തു കാട്ടുന്നതാണെന്നും പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു കമ്പനിയുടെ ഏറ്റവും വിലപ്പെട്ട ആസ്തിയായ മനുഷ്യ മൂലധനം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിപുലമായ അവബോധത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, യു.എ.ഇ തൊഴില്‍ നിയമങ്ങളുടെ പ്രത്യേകിച്ചും തൊഴില്‍ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട മാനുഷികവും പുരോഗമനപരവുമായ സ്വഭാവത്തെ ഇത് അടിവരയിടുന്നുവെന്ന് മന്ത്രാലയ വെബ്‌സൈറ്റില്‍ വിശദീകരിച്ചു.

മധ്യാഹ്ന തൊഴില്‍ നിരോധനം മന്ത്രാലയം, സ്വകാര്യ മേഖല, സമൂഹത്തിലെ അംഗങ്ങള്‍ എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന്റെ സുപ്രധാന ഉദാഹരണമായി മാറിയെന്ന് തൊഴില്‍ സംരക്ഷണ മേഖലാ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ദലാല്‍ അല്‍ ഷിഹ്ഹി അഭിപ്രായപ്പെട്ടു. നിരോധന കാലയളവില്‍ പങ്കാളികള്‍ തൊഴിലാളികള്‍ക്കായി സംരംഭങ്ങള്‍ വികസിപ്പിച്ചെടുത്ത രീതിയിലും, അതു വഴി സാമൂഹിക ഉത്തരവാദിത്തം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിലും യു.എ.ഇയുടെ തൊഴില്‍ അന്തരീക്ഷത്തില്‍ അവബോധ തന്ത്രങ്ങളുടെ വിജയവും മാനുഷിക മൂല്യങ്ങളുടെ വേരൂന്നലും എടുത്തു കാട്ടുകയും ചെയ്യുന്നു. 'വീ ദി യു.എ.ഇ 2031' എന്ന ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന, രാജ്യത്ത് താമസിക്കുകയും തൊഴിലെടുക്കുകയും നിക്ഷേപം നടത്തുകയും ചെയ്യു ന്ന 200ലധികം രാജ്യക്കാര്‍ക്ക് യു.എ.ഇ ആതിഥേയത്വം വഹിക്കുന്നു.

2025-06-1509:06:53.suprabhaatham-news.png
 
 

നേരിട്ടുള്ള പരിശോധനാ സന്ദര്‍ശനങ്ങള്‍ 

പതിവ് ഫീല്‍ഡ് പരിശോധനകളിലൂടെ സ്ഥാപനങ്ങളിലും അവരുടെ തൊഴിലാളികളിലും മധ്യാഹ്ന വിശ്രമ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം സജീവമായി അവബോധം വളര്‍ത്തുന്നു. ജോലി സ്ഥലങ്ങളും തൊഴിലാളികളുടെ താമസ സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ സന്ദര്‍ശനങ്ങള്‍. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ധാരണയ്ക്ക് ഇത് സംഭാവന നല്‍കുകയും ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവ തടയുകയും ചെയ്യുന്നു.
മധ്യാഹ്ന വിശ്രമ നിയമം മന്ത്രാലയവും സ്വകാര്യ മേഖലയും വിശാലമായ സമൂഹവും തമ്മിലുള്ള സഹകരണത്തിന്റെ മുന്‍നിര മാതൃകയായി കണക്കാക്കപ്പെടുന്നു. നിരോധന കാലയളവില്‍ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനായി കമ്പനികള്‍ പലപ്പോഴും സംരംഭങ്ങള്‍ ആരംഭിക്കുന്നു. സാമൂഹിക ഉത്തരവാദിത്തവും തൊഴില്‍ സാധ്യതയോടുള്ള യു.എ.ഇയുടെ മാനുഷിക സമീപനവും ശക്തിപ്പെടുത്തുന്നു. ഇത് 'വീ ദി യു.എ.ഇ 2031' ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു.

മൂന്ന് മാസക്കാലയളവില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ തൊഴിലാളികള്‍ക്ക് പൂര്‍ണമായും സജ്ജീകരിച്ച വിശ്രമ സ്ഥലങ്ങള്‍ നിരന്തരം നല്‍കി വന്നിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ അവബോധം ഈ ശ്രമങ്ങള്‍ അടിവരയിടുന്നു. തൊഴിലാളികളുടെ ആരോഗ്യത്തിലും ഉല്‍പാദനക്ഷമതയിലും ഗുണപരമായ സ്വാധീനം ചെലുത്തുന്ന ഇത്തരം സംരംഭങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

2025-06-1509:06:57.suprabhaatham-news.png
 
 

തണലിടങ്ങള്‍, സംരക്ഷണ വസ്തുക്കള്‍ നിര്‍ബന്ധം 

നിരോധന കാലയളവിലേക്ക് കമ്പനികള്‍ പ്രത്യേക ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കേണ്ടതുണ്ട്. തൊഴിലാളികളെ വെയിലില്‍ നിന്ന് സംരക്ഷിക്കാനുള്ള തണലുള്ള വിശ്രമ സ്ഥലങ്ങള്‍, ഫാനുകള്‍ പോലെ തണുപ്പിക്കാനുള്ള ഉപകരണങ്ങള്‍, ആവശ്യത്തിന് കുടിവെള്ളം, അംഗീകൃത ഉപ്പ് പോലുള്ള ജലാംശം നല്‍കുന്ന വസ്തുക്കള്‍, ചൂടില്‍ നിന്നും രക്ഷ നല്‍കുന്ന മറ്റ് സൗകര്യങ്ങള്‍, പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അവശ്യ സേവനങ്ങളില്‍ തുടര്‍ച്ച ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും നിരോധന വ്യവസ്ഥകള്‍ കണക്കിലെടുക്കുന്നു.

അതേസമയം, റോഡില്‍ ടാറിടല്‍, കോണ്‍ക്രീറ്റ് ഒഴിക്കല്‍ പോലുള്ള പരിമിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട, സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കഴിയാത്ത ജോലികള്‍ക്ക് മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ജലം, അല്ലെങ്കില്‍ വൈദ്യുതി തടസ്സങ്ങള്‍, ഗതാഗത തടസ്സങ്ങള്‍, ഉടനടി ഇടപെടല്‍ ആവശ്യമുള്ള ഏതെങ്കിലും അവശ്യ സേവനങ്ങള്‍ എന്നിവ പോലുള്ള പൊതു ഉപയോഗ സൗകര്യങ്ങളെ ബാധിക്കുന്ന അടിയന്തര അറ്റകുറ്റപ്പണികളിലും ഈ നിയമം ബാധകമല്ല.

നിയമ ലംഘനത്തിന് 50,000 ദിര്‍ഹം വരെ പിഴ 

നിരോധനം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതവും; ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തുന്നതാണ്. നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവല്‍ക്കരിക്കുന്നതിനും ബാധകമായ ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പൊതുസ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് മന്ത്രാലയം ബോധവല്‍ക്കരണ കാംപയിനുകളും പരിശോധനാ സന്ദര്‍ശനങ്ങളും ശക്തമാക്കുന്നത് തുടരുകയാണ്. നിയമം അനുസരിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ്. മന്ത്രാലയം അതിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ വഴി സാമ്പത്തിക പിഴകളും ഈടാക്കുന്നതാണ്.

ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 600 590000 എന്ന കോള്‍ സെന്റര്‍ വഴിയോ, മന്ത്രാലയ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളെ അധികൃതര്‍ ഉണര്‍ത്തുന്നു.

The three-month midday rest law, implemented annually under the auspices of the UAE Ministry of Human Resources and Emiratization (MoHRE), comes into effect from today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  19 hours ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  19 hours ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  19 hours ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  20 hours ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  20 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 hours ago
No Image

പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന്റെ ടയറില്‍ പുക; സംഭവം  ലാന്‍ഡ് ചെയ്യുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍

National
  •  21 hours ago
No Image

എസ്എംഎസിലൂടെയും മറ്റും ലഭിക്കുന്ന അനധികൃത ലിങ്കുകളോ വെബ്സൈറ്റുകളോ തുറക്കരുത്; സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  21 hours ago
No Image

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം, ഏഴ് പേര്‍ കേരളത്തില്‍; ആക്ടിവ് കേസുകള്‍ 7,264

National
  •  a day ago