HOME
DETAILS

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

  
Web Desk
June 16 2025 | 02:06 AM

uttarakhand helicopter accident case register against two company managers

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ഹെലികോപ്ടര്‍ കമ്പനിക്ക് ഗുരുതര വീഴ്ച്ചയുണ്ടായതായി കണ്ടെത്തല്‍. കാലാവസ്ഥ പ്രതികൂലമാണെന്ന് അറിഞ്ഞിട്ടും, നിശ്ചയിച്ചതിനും 50 മിനുട്ട് മുന്‍പേ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്‌തെന്നാണ് കണ്ടെത്തല്‍. 

പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ട സാഹചര്യത്തിലും സര്‍വീസ് തുടരാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പനിയുടെ ഓപ്പറേഷനല്‍ മാനേജരടക്കം രണ്ടുപേര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

ഞായറാഴ്ച്ച പുലര്‍ച്ചെ 5.20ഓടെയാണ് കേദാര്‍നാഥില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിന് സമീപമാണ് അപകടമുണ്ടായത്. ഗുപ്തകാശിയില്‍ നിന്ന് പുലര്‍ച്ചെ 05:10ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് 05:18ന് കേദാര്‍നാഥ് ഹെലിപാഡില്‍ ഇറങ്ങി. 05:19ന് ഹെലികോപ്റ്റര്‍ വീണ്ടും പറന്നുയര്‍ന്ന് ഗൗരികുണ്ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ആര്യന്‍ ഏവിയേഷന്‍ ഗുപ്തകാശി സര്‍വീസ് നടത്തുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

ഹെലികോപ്റ്ററില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റ് രാജ്വീര്‍, ബികെടിസിയിലെ താമസക്കാരനായ വിക്രം റാവത്ത്, റാസി ഉഖിമത്ത്, വിനോദ്, ട്രിസ്റ്റ് സിംഗ്, രാജ്കുമാര്‍, ശ്രദ്ധ, 10 വയസ്സുകാരിയായ റാഷി എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി.

In the Uttarakhand helicopter crash that killed seven people, an investigation revealed major negligence by the company, including taking off 50 minutes early despite warnings of bad weather.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  4 hours ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  4 hours ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  4 hours ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  4 hours ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  4 hours ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  5 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 hours ago
No Image

പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന്റെ ടയറില്‍ പുക; സംഭവം  ലാന്‍ഡ് ചെയ്യുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍

National
  •  6 hours ago
No Image

എസ്എംഎസിലൂടെയും മറ്റും ലഭിക്കുന്ന അനധികൃത ലിങ്കുകളോ വെബ്സൈറ്റുകളോ തുറക്കരുത്; സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  6 hours ago