
പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ്

അഹമ്മദാബാദ്: ജീവിതത്തില്‍ ഇന്നേവരെ ഇത്രയും അടുത്ത് ഒരു വിമാനം കണ്ടിട്ടില്ല. കയ്യേത്തിതൊടാമോ എന്ന് പോലും ഓര്ത്തുപോയത്രയും അടുത്ത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന് ആദ്യം കരുതിയത്..എന്നാല്‍..' പറഞ്ഞു നിര്‍ത്തുമ്പോള്‍ 274 മനുഷ്യര്‍ കത്തിയമര്‍ന്ന ഒരു വിമാന ദുരന്തത്തിന്റെ നേര്കാഴ്ചക്കാരനായ ആ 17കാരന് നടുക്കം മാറുന്നില്ല. ഏത് കാഴ്ചകളും ആദ്യം മൊബൈലില്‍ പകര്‍ത്തുന്ന പുതുതലമുറക്കാരനാണ് അവനും. ആര്യന് അസാരി എന്ന 12ാം ക്ലാസ് വിദ്യാര്‍ഥി.
പിതാവിന്റെ പുതിയ താമസസ്ഥലത്ത് എത്തിയതായിരുന്നു അവന്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ജനസാന്ദ്രതയുള്ള പ്രദേശമായ സരസ്വതി നഗറില്‍. വിമാനം പറന്നുയരുന്നത് കാണാനുള്ള കൗതുകത്തിനാണ് ടെറസില്‍ കയറിയത്. എന്നാല്‍ സമീപകാല ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും മോശമായ വ്യോമയാന ദുരന്തങ്ങളിലൊന്നിന് ആ കൗമാരക്കാരന് അറിയാതെ തന്നെ ദൃക്സാക്ഷിയായി.
വളരെ അടുത്ത് നിന്ന് ഒരു വിമാനം കണ്ടതിന്റെ ആവേശത്തിലായിരുന്നു അവന്. വേഗം തന്റെ ഫോണ്‍ പുറത്തെടുത്ത് ആ കാഴ്ച പകര്‍ത്താന്‍ തുടങ്ങി. സ്വന്തം ഗ്രാമത്തിലുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുക്കാനായിരുന്നു അത്. എന്നാല്‍ അവന് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം നിമിഷം തീഗോളം. ആരവത്തോടെ പറന്നുയര്‍ന്ന ആ വിമാനം കനത്ത തീയും പുകയുമായി മാറുന്നത് തന്റെ കാമറക്കണ്ണിലൂടെ അവന് കണ്ടു. ഒരുപക്ഷേ അവനായിരിക്കും ആ കാഴ്ച നേരിട്ടു കണ്ട ആദ്യവ്യക്തിയും.
'ഇനി എനിക്ക് ഒരിക്കലും വിമാനത്തില്‍ കയറാന്‍ കഴിയില്ല' ഭീതിയൊഴിയാതെ ആ പതിനേവുകാരന് പറയുന്നു.
' ഉച്ചക്ക് 12.30ന് ഒക്കെയാണ് ഞാന്‍ എന്റെ പിതാവിന്റെ വീട്ടില്‍ എത്തിയത്. പലപ്പോഴും വിമാനങ്ങള്‍ കടന്നുപോകാറുണ്ടെന്ന് പിതാവ് പറഞ്ഞു. അത് കേട്ട് ഞാന്‍ കൗതുക്കകാഴ്ച കാണാനായി ടെറസിലേക്ക് കയറി. അപ്പോഴാണ് എയര്‍ ഇന്ത്യ വിമാനം AI171ടേക്ഓഫ് ചെയ്തത്. എനിക്ക് അല്‍ഭുതം തോന്നി, അസാധാരണമായി താഴ്ന്ന് പറക്കുകയായിരുന്നു ആ വിമാനം. ഞാന്‍ ഇതുവരെ അത്രയും താഴ്ന്ന് വിമാനം പറക്കുന്നത് കണ്ടിട്ടില്ല്. അതിനാല്‍ അത് മൊബൈലില്‍ പകര്‍ത്തി തുടങ്ങി. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അടുത്തായിരുന്നു അത്. ആദ്യം, വിമാനത്താവളത്തിന്റെ അങ്ങേയറ്റത്ത് ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ഞാന്‍ കരുതി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍, അത് തകര്‍ന്നുവീണ് എന്റെ തൊട്ടുമുന്നില്‍ തീജ്വാലകളായി പൊട്ടിത്തെറിച്ചു. മുഴുവന്‍ രംഗവും ഭയാനകമായിരുന്നു, ''അവന് മാധ്യമങ്ങളോട് പറഞ്ഞു.
ആര്യന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നുണ്ട്. അഹമ്മദാബാദ് വിമാന അപകടത്തിലെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറുകയാണ് ആര്യന് അസാരി പകര്‍ത്തിയ വിമാനം തകരുന്ന വീഡിയോ ദൃശ്യം.
കഴിഞ്ഞ ദിവസം ആര്യന് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.അതേസമയം വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടി പോകുന്നത് എന്ന് അയല്‍വാസികള്‍ പറയുന്നു.മാധ്യമങ്ങളുടെയും മറ്റും വലിയ നിര തന്നെ അവന്റെ വീടിന് മുന്നിലുണ്ട്. ഇത് കാരണം സ്വന്തം വീട്ടില്‍ പോലും സമാധാനമായി പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ആര്യന്.
ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്തിലുള്ള ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ കൊല്ലപ്പെട്ടു. 86 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സം സംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടില്‍ നടക്കും.
A 17-year-old student, Aryan Asari, witnessed one of India’s worst aviation disasters near Ahmedabad airport. The teen, who initially mistook the plane for a landing aircraft, was left shocked as it crashed and burst into flames, killing 274 people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം
Kerala
• 3 days ago
മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Kerala
• 3 days ago
നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും
Kerala
• 3 days ago
ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു
uae
• 3 days ago
കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി
Kerala
• 3 days ago
ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
crime
• 3 days ago
വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും
National
• 3 days ago
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ
International
• 3 days ago
സ്കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും
Kerala
• 3 days ago
റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ
Football
• 3 days ago
കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ
Kerala
• 3 days ago
ആര്.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന് നേതാവ് മുത്തഖി
National
• 3 days ago
ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
oman
• 3 days ago
അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം
crime
• 3 days ago
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 3 days ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 3 days ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 3 days ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 3 days ago
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്റൈനില്‍ മരിച്ചു
bahrain
• 3 days ago
പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്.ടി.സി; ഇനി കെ.എസ്.ആര്.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
Kerala
• 3 days ago
UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം
Weather
• 3 days ago