HOME
DETAILS

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

  
Web Desk
June 16 2025 | 09:06 AM

Teen Witnesses Horrific Ahmedabad Plane Crash

അഹമ്മദാബാദ്: ജീവിതത്തില്‍ ഇന്നേവരെ ഇത്രയും അടുത്ത് ഒരു വിമാനം കണ്ടിട്ടില്ല. കയ്യേത്തിതൊടാമോ എന്ന് പോലും ഓര്‍ത്തുപോയത്രയും അടുത്ത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന് ആദ്യം കരുതിയത്..എന്നാല്‍..' പറഞ്ഞു നിര്‍ത്തുമ്പോള്‍ 274 മനുഷ്യര്‍ കത്തിയമര്‍ന്ന ഒരു വിമാന ദുരന്തത്തിന്റെ നേര്‍കാഴ്ചക്കാരനായ ആ 17കാരന് നടുക്കം മാറുന്നില്ല. ഏത് കാഴ്ചകളും ആദ്യം മൊബൈലില്‍ പകര്‍ത്തുന്ന പുതുതലമുറക്കാരനാണ് അവനും. ആര്യന്‍ അസാരി എന്ന 12ാം ക്ലാസ് വിദ്യാര്‍ഥി. 

പിതാവിന്റെ പുതിയ താമസസ്ഥലത്ത് എത്തിയതായിരുന്നു അവന്‍.  അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ജനസാന്ദ്രതയുള്ള പ്രദേശമായ സരസ്വതി നഗറില്‍. വിമാനം പറന്നുയരുന്നത് കാണാനുള്ള കൗതുകത്തിനാണ് ടെറസില്‍ കയറിയത്. എന്നാല്‍ സമീപകാല ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും മോശമായ വ്യോമയാന ദുരന്തങ്ങളിലൊന്നിന് ആ കൗമാരക്കാരന്‍ അറിയാതെ തന്നെ ദൃക്സാക്ഷിയായി.


വളരെ അടുത്ത് നിന്ന് ഒരു വിമാനം കണ്ടതിന്റെ ആവേശത്തിലായിരുന്നു അവന്‍. വേഗം തന്റെ ഫോണ്‍ പുറത്തെടുത്ത് ആ കാഴ്ച പകര്‍ത്താന്‍ തുടങ്ങി. സ്വന്തം ഗ്രാമത്തിലുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുക്കാനായിരുന്നു അത്. എന്നാല്‍ അവന്‍ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം നിമിഷം തീഗോളം. ആരവത്തോടെ പറന്നുയര്‍ന്ന ആ വിമാനം കനത്ത തീയും പുകയുമായി മാറുന്നത് തന്റെ കാമറക്കണ്ണിലൂടെ അവന്‍ കണ്ടു. ഒരുപക്ഷേ അവനായിരിക്കും ആ കാഴ്ച നേരിട്ടു കണ്ട ആദ്യവ്യക്തിയും. 

'ഇനി എനിക്ക് ഒരിക്കലും വിമാനത്തില്‍ കയറാന്‍ കഴിയില്ല' ഭീതിയൊഴിയാതെ ആ പതിനേവുകാരന്‍ പറയുന്നു. 

' ഉച്ചക്ക് 12.30ന് ഒക്കെയാണ് ഞാന്‍ എന്റെ പിതാവിന്റെ വീട്ടില്‍ എത്തിയത്. പലപ്പോഴും വിമാനങ്ങള്‍ കടന്നുപോകാറുണ്ടെന്ന് പിതാവ് പറഞ്ഞു. അത് കേട്ട് ഞാന്‍ കൗതുക്കകാഴ്ച കാണാനായി ടെറസിലേക്ക് കയറി. അപ്പോഴാണ് എയര്‍ ഇന്ത്യ വിമാനം AI171ടേക്ഓഫ് ചെയ്തത്. എനിക്ക് അല്‍ഭുതം തോന്നി,  അസാധാരണമായി താഴ്ന്ന് പറക്കുകയായിരുന്നു ആ വിമാനം. ഞാന്‍ ഇതുവരെ അത്രയും താഴ്ന്ന് വിമാനം പറക്കുന്നത് കണ്ടിട്ടില്ല്. അതിനാല്‍ അത് മൊബൈലില്‍ പകര്‍ത്തി തുടങ്ങി. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അടുത്തായിരുന്നു അത്. ആദ്യം, വിമാനത്താവളത്തിന്റെ അങ്ങേയറ്റത്ത് ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ഞാന്‍ കരുതി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍, അത് തകര്‍ന്നുവീണ് എന്റെ തൊട്ടുമുന്നില്‍ തീജ്വാലകളായി പൊട്ടിത്തെറിച്ചു. മുഴുവന്‍ രംഗവും ഭയാനകമായിരുന്നു, ''അവന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ആര്യന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറുന്നുണ്ട്. അഹമ്മദാബാദ് വിമാന അപകടത്തിലെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറുകയാണ് ആര്യന്‍ അസാരി പകര്‍ത്തിയ വിമാനം തകരുന്ന വീഡിയോ ദൃശ്യം.

കഴിഞ്ഞ ദിവസം ആര്യന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.അതേസമയം വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടി പോകുന്നത് എന്ന് അയല്‍വാസികള്‍ പറയുന്നു.മാധ്യമങ്ങളുടെയും മറ്റും വലിയ നിര തന്നെ അവന്റെ വീടിന് മുന്നിലുണ്ട്. ഇത് കാരണം സ്വന്തം വീട്ടില്‍ പോലും സമാധാനമായി പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ആര്യന്.


ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. 
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.

വിമാനത്തിലുള്ള ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ കൊല്ലപ്പെട്ടു. 86 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.  38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സം സംസ്‌കാരം വൈകിട്ട് ആറ് മണിക്ക് രാജ്‌കോട്ടില്‍ നടക്കും.

 

A 17-year-old student, Aryan Asari, witnessed one of India’s worst aviation disasters near Ahmedabad airport. The teen, who initially mistook the plane for a landing aircraft, was left shocked as it crashed and burst into flames, killing 274 people.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 hours ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 hours ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  3 hours ago
No Image

നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

National
  •  3 hours ago
No Image

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

uae
  •  3 hours ago
No Image

ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ

National
  •  3 hours ago
No Image

തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം

International
  •  3 hours ago
No Image

ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി

uae
  •  4 hours ago