
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

ദുബൈ: ഷാര്‍ജ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി ബിരുദം സ്വീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഞ്ചിനീയര്‍ നാദിയ അയ്മാന്‍ നാസിഫ് വാഹനാപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. അതോടെ നാദിയയുടെ വീട്ടില്‍ നടക്കേണ്ടിയിരുന്ന ആഘോഷത്തിന്റെ നിമിഷങ്ങള്‍ അഗാധമായ ദുഃഖത്തിനു മാറി.
ബിരുദദാന ചടങ്ങില്‍ നാദിയയ്ക്ക് വേണ്ടി അവളുടെ അമ്മ, ഫറാ അബ്ദുള്‍റഹിം അല്‍ ഹസനി ബിരുദം സ്വീകരിച്ചു. 'ദൈവം അവളോട് കരുണ കാണിക്കട്ടെ' എന്ന ആദരവോടെ നാദിയയുടെ നാമം വിളിച്ചപ്പോള്‍, സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്നു. കണ്ണീരും പ്രാര്‍ഥനകളും നിറഞ്ഞ ഹാളില്‍, നാദിയയുടെ കഠിനാധ്വാനത്തിന്റെ മധുരവും വേദനയും കലര്‍ന്ന ഒരു നിമിഷമായിരുന്നു അത്.
ഷാര്‍ജ സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ 29 കാരിയായ നാദിയ, ബിരുദദാനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മെയ് 3ന് ഷാര്‍ജയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വാഹനാപകടത്തില്‍പ്പെട്ടാണ് മരിച്ചത്. തന്റെ ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് മാതാവിന് നേരിട്ട് നല്‍കുമെന്ന് നാദിയ വാഗ്ദാനം ചെയ്തിരുന്നു. അവളുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും, കുടുംബം അവളുടെ അവസാന ആഗ്രഹം നിറവേറ്റി, അവളുടെ ഓര്‍മയ്ക്കായി നാദിയയുടെ മാതാവ് ബിരുദം സ്വീകരിച്ചു.
വികാരനിര്‍ഭരമായ നിമിഷം
'നാദിയ എന്നോടൊപ്പം ഉണ്ടായിരുന്നു,' ബിരുദം സ്വീകരിക്കാന്‍ വേദിയിലേക്ക് കയറുമ്പോള്‍ തന്റെ മകളുടെ സാന്നിധ്യം അനുഭവിച്ചതിനെക്കുറിച്ച് ഫറാ പറഞ്ഞു. ഓരോ ചുവടിലും മകളുടെ സ്വപ്നങ്ങള്‍ അവരെ അനുഗമിച്ചിരുന്നുവെന്ന് അവര്‍ പങ്കുവച്ചു. നാദിയയുടെ പിതാവ്, അയ്മാന്‍ വാലിദ് നാസിഫ്, തന്റെ അഭിമാനവും ഹൃദയഭേദകമായ വേദനയും പ്രകടിപ്പിച്ചു.
'അസഹനീയമായ വേദനയും അഭിമാനവും നിറഞ്ഞ നിമിഷമായിരുന്നു അത്,' വേദിയിലേക്ക് നടക്കാന്‍ തനിക്ക് ധൈര്യമില്ലായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഭാര്യ കുടുംബത്തിന്റെ ദുഃഖവും അഭിമാനവും ഏറ്റെടുത്തു.
നാദിയയുടെ സഹോദരിയും പത്രപ്രവര്‍ത്തകയുമായ ഷാദ് നാസിഫ്, അവളെ കുടുംബത്തിന്റെ നട്ടെല്ലാണ് വിശേഷിപ്പിച്ചത്. നാദിയയുടെ സഹോദരന്‍, എഞ്ചിനീയര്‍ മുഹമ്മദ് നാസിഫ്, ചടങ്ങിനെക്കുറിച്ച് ആവേശത്തോടെ ഓര്‍ത്തു.
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് പ്രാര്‍ഥനയോടെയും കരഘോഷത്തോടെയും എഴുന്നേറ്റു. ആ നിമിഷം മറക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.

നാദിയയുടെ മൂന്ന് വയസ്സുള്ള മകനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. അവന്റെ മനസ്സില്‍ അവളുടെ ശബ്ദവും അഭിലാഷവും പ്രതിധ്വനിക്കും. ഷാര്‍ജ സര്‍വകലാശാലയില്‍ നിന്നാണ് നാദിയ സ്ട്രക്ചറല്‍ എഞ്ചിനീയറിങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയത്.
ദുബൈ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണത്തിന് അവള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു, എഐ അധിഷ്ഠിത ഘടനാ നിരീക്ഷണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് യാഥാര്‍ഥ്യമാകാന്‍ അവള്‍ക്ക് അവസരം ലഭിച്ചില്ല. നാദിയയുടെ ജീവിതം ഹ്രസ്വമായിരുന്നെങ്കിലും, അവരുടെ ബിരുദദാന ചടങ്ങ് ഒരു കൂട്ടായ ഓര്‍മ്മയുടെ നിമിഷമായി മാറി. പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും നേതാക്കളും പ്രിയപ്പെട്ടവരും അവളുടെ ഓര്‍മ്മകളെ ആദരിക്കാന്‍ ഒത്തുകൂടി.
'ഈ ദിവസം അവള്‍ക്കുവേണ്ടി എഴുതിയതാണ്, ദൈവം അവളെ കാണാനും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ആഗ്രഹിച്ചു,' അവളുടെ അമ്മ പറഞ്ഞു.
നാദിയയുടെ കുടുംബം അവളെ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. മകന്റെ പുഞ്ചിരിയില്‍ അവര്‍ അവളെ കാണുന്നു. പ്രാര്‍ത്ഥനകളില്‍ അവളുടെ സാന്നിധ്യം അനുഭവിക്കുന്നു.
ഏപ്രില്‍ 30 നായിരുന്നു നാദിയയുടെ ജന്മദിനം. മെയ് 1ന് ഭര്‍ത്താവിനൊപ്പവും മെയ് 2ന് കുടുംബത്തോടൊപ്പവും അവര്‍ അവളുടെ ജന്മദിനം ആഘോഷിച്ചു. മെയ് 3നാണ് അപകടം നടന്നത്. സിറിയയില്‍ നിന്നുള്ള നാദിയയുടെ കുടുംബം 1995 മുതല്‍ ഫുജൈറയിലാണ് താമസം.
നാദിയയുടെ വിയോഗം കുടുംബത്തിനും അക്കാദമിക് എഞ്ചിനീയറിംഗ് സമൂഹങ്ങള്‍ക്കും വലിയ നഷ്ടമാണ്. എന്നിരുന്നാലും, അവളുടെ കഥ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രചോദനമാണ്, ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികള്‍ക്കിടയിലും അഭിലാഷങ്ങള്‍ നിലനില്‍ക്കുമെന്ന് ഓര്‍മിപ്പിക്കുന്നു.
A heart-wrenching moment as a mother receives her daughter’s PhD degree posthumously after the student died in a car accident just days before her graduation. The audience stood and applauded in tribute.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 11 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 11 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 12 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 12 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 12 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 12 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 12 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 12 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 13 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 13 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 13 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 14 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 14 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 14 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 15 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 16 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 16 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 16 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 15 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 15 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 15 hours ago