
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളങ്ങള്‍ക്ക് സമീപത്തെ നിര്‍മിതികള്‍ ഭാവിയില്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാനാണ് നീക്കം. ഇതുപ്രകാരം വിമാനത്താവളത്തിന് സമീപത്തെ അപകടകരമെന്ന് തോന്നുന്ന നിര്‍മിതികള്‍ നീക്കം ചെയ്യും. വിമാനത്താവള പരിസരങ്ങളിലെ ഉയര നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തില്‍ നീക്കം ചെയ്യാന്‍ അധികൃതരെ ചുമതലപ്പെടുത്തുന്ന കരട് നിയമം മന്ത്രാലയം പുറത്തിറക്കി.
വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കാനിടയുള്ള ബഹുനില കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ ഉടമകള്‍ പൊളിച്ചുമാറ്റുകയോ നിര്‍ദ്ദേശിച്ച പ്രകാരം അവയുടെ ഉയരം കുറയ്ക്കുകയോ ചെയ്യേണ്ടിവരും. വിമാനത്താവളത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉദ്യോഗസ്ഥന് നിശ്ചിത ഉയരപരിധി ലംഘിക്കുന്ന ഏതൊരു കെട്ടിടത്തിനെതിരെയും നോട്ടീസ് നല്‍കി നടപടി സ്വീകരിക്കാം. ഒരു കെട്ടിടമോ മരമോ അനുവദനീയമായ നിശ്ചിതപരിധി കവിഞ്ഞതായി ചുമതലയുള്ള ഉദ്യോഗസ്ഥന് തോന്നിയാല്‍ നിയമത്തിലെ സെക്ഷന്‍ 18(1) പ്രകാരമാണ് നോട്ടീസ് നല്‍കേണ്ടത്. ഘടനാ അളവുകളും സൈറ്റ് പ്ലാനുകളും ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ ഉപയോഗിച്ച് ഉടമകള്‍ 60 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ബുധനാഴ്ച പുറത്തിറക്കിയ വിമാനം (കെട്ടിടങ്ങളും മരങ്ങളും മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ പൊളിക്കല്‍) നിയമങ്ങള്‍ -2025 ന്റെ കരടില്‍ പറയുന്നു.
വിമാനത്താവളത്തിന് ഭീഷണിയെന്ന് കരുതുന്ന നിര്‍മാണങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന നിര്‍ദേശം ഉടമകള്‍ പാലിക്കാത്ത പക്ഷം ഉദ്യോഗസ്ഥന്‍ കലക്ടറെ അറിയിക്കണം. ഇക്കാര്യത്തില്‍ കലക്ടറായിരിക്കും നടപടി എടുക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വിജ്ഞാപനം ഇറങ്ങിയ ശേഷം നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും കരടില്‍ പറയുന്നു. ചട്ടങ്ങളില്‍ കെട്ടിട ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സംവിധാനവുമുണ്ട്. ഫസ്റ്റ് അല്ലെങ്കില്‍ സെക്കന്‍ഡ് അപ്പലേറ്റ് ഓഫിസര്‍ക്ക് നിര്‍ദ്ദിഷ്ട ഫോം, അനുബന്ധ രേഖകള്‍, 1,000 രൂപ ഫീസ് എന്നിവ സമര്‍പ്പിച്ച് അപ്പീല്‍ നല്‍കാം. ഉത്തരവുകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ അര്‍ഹതയുള്ളൂ.
കരട് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ അതിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. നിര്‍ദേശങ്ങളില്‍ എതിര്‍പ്പുള്ളവര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡി.ജി.സി.എയെ അറിയിക്കണമെന്നും കരടില്‍ പറയുന്നു.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങള്‍ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വിസുകള്‍ 15 ശതമാനത്തോളം ആണ് വെട്ടിച്ചുരുക്കുന്നത്. അടുത്തമാസം പകുതി വരെയെങ്കിലും നിയന്ത്രണം തുടരുമെന്നും ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് അധിക ചെലവില്ലാതെയോ പൂര്‍ണ്ണ റീഫണ്ടോടെയോ റീബുക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് മുതലുള്ള (ജൂണ്‍ 20) എയര്‍ ഇന്ത്യയുടെ പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും.
സര്‍വിസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, ഇറാഖും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷം, സാങ്കേതിക പ്രശ്‌നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ കൂടി മുന്‍നിര്‍ത്തിയാണ് നടപടി. ദുരന്തത്തിന് പിന്നാലെ ആറ് ദിവസത്തിനിടെ 83 രാജ്യാന്തര സര്‍വിസുകള്‍ ആണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
The Union Civil Aviation Ministry has taken steps to ensure the safety of airports in the wake of the Air India plane crash in Ahmedabad. The move is to take steps to ensure that construction near airports does not affect the safety of flights in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത
Kerala
• 8 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• 14 hours ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• 15 hours ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• 15 hours ago
കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• 15 hours ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• 16 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• 16 hours ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• 17 hours ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 17 hours ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• 17 hours ago
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
Kerala
• 18 hours ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• 18 hours ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• 18 hours ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• 19 hours ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• 20 hours ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 20 hours ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 20 hours ago
ഇസ്റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 20 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• 19 hours ago
'ഇറാന്‍ മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 20 hours ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 20 hours ago