
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍

ഇറാനെതിരെയും യുദ്ധം ആരംഭിച്ച ഇസ്‌റാഈലിനെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് യു.എസില്‍ പരക്കെ പ്രതിഷേധം. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് യു.എസിലെ നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചത്. യുദ്ധത്തില്‍ ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ട്രംപ് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരമൊരു വാര്‍ത്തയുടെ അടിസ്ഥാനം.
താന്‍ ചിലപ്പോള്‍ യുദ്ധത്തില്‍ ഇടപെട്ടേക്കാമെന്നും താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ഇറാനെതിരെ യുദ്ധത്തില്‍ ഇടപെടരുതെന്ന ആവശ്യവുമായി പ്രതിഷേധങ്ങളുടെ ഒരു നിര തന്നെയാണ് വൈറ്റ് ഹൗസിന് മുന്നില്‍ അരങ്ങേറിയത്. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെ അപകടകരവും അന്യായവും എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം. കാര്യമേതുമില്ലാതെ നെതന്യാഹു ഇറാനില്‍ ബോംബിടുകയാണെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആണവായുധം പേറുന്നതും പശ്ചിമേഷ്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും ഇസ്‌റാഈലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്.
ഇസ്രായേലിന് യുഎസ് സൈനിക സഹായം നല്‍കുന്നതിനെയും പ്രതിഷേധക്കാര്‍ എതിര്‍ക്കുകയാണ്. അനാവശ്യമായി യുദ്ധത്തിലേര്‍പ്പെട്ട് യുഎസ് പൈസ കളയരുതെന്നും പണം ചെലവാക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നുമൊക്കെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധത്തിലിറങ്ങുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധത്തില്‍ ഉയരുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഇതിനകം തന്നെ യുഎസില്‍ നിന്നുള്ള മൂന്ന് വിമാനവാഹിനിക്കപ്പല്‍ ഗ്രൂപ്പുകള്‍ ഉണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാത്രമേ അവ അവിടെ തുടരൂ എന്ന് ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.യു.എസും ഇസ്‌റാഈലുമാണ് ആണവായുധ വാഹകരെന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ കയ്യിലേന്തിയിട്ടുണ്ട്.
പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും പ്രകടമാണ് എന്നതാണ് ശ്രദ്ധേയം. ഇറാന്റെ പതാകയ്ക്കൊപ്പം ഫലസ്തീന്‍ പതാകയും ഉയര്‍ത്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയ്ക്കും ഉടനടി പരിഹാരം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
ഇസ്‌റാഈലിനെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ യുദ്ധം തുടങ്ങിയതായി പ്രഖ്യാപിച്ചത്. ചെയ്ത തെറ്റിന് ഇസ്‌റാഈല്‍ ശിക്ഷിക്കപ്പെടുമെന്നും ഇറാന്‍ ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്നും ഖാംനഇ പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് ഇറാന്‍ തള്ളി.
ഇസ്‌റാഈലിന് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. സയണിസ്റ്റ് നഗരങ്ങള്‍ ലക്ഷ്യമാക്കി നൂറുകണക്കിന് മിസലുകളാണ് ഇറാന്‍ അയച്ചത്. ആക്രമണങ്ങളില്‍ കനത്ത നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 50 ലേറെ പേര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ്, രാമത് ഗാന്‍, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.
ബീര്‍ബെഷയില്‍ സുറോക്ക ആശുപത്രിയിലും ഇറാന്‍ മിസൈല്‍ പതിച്ചതായി ഇസ്‌റാഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്നും ഉടന്‍ രോഗികളെ മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റതായി മെഡിക്കല് സെന്റര്‍ അറിയിക്കുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.ആശുപത്രിയില്‍ വിഷവാതകം ചോര്‍ന്നതായും സംശയമുണ്ട്. അതിനാല്‍ രേഗികളെ ഒഴിപ്പിക്കുകയാണ്. ആശുപത്രിക്ക് കനത്ത് നാശനഷ്ടമുണ്ടായതായി സൊറോക്ക് മെഡിക്കല്‍ സെന്റര്‍ വക്താവ് പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആരും വരരുതെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്‌റാഈലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഇറാന്‍ ദീര്‍ഘദൂര മിസൈലായ 'സിജ്ജീല്‍' പ്രയോഗിച്ചിരുന്നു. ഇറാന്‍ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്‌റാഈലിന് നേരെ തൊടുത്തത്. ഇസ്‌റാഈലില്‍ 24 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ഇറാനിലെ അരാകില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ വാട്ടര്‍ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.തെഹ്‌റാനില്‍ ബുധനാഴ്ച പുലര്‍ച്ച ശക്തമായ സ്‌ഫോടനമുണ്ടാായി. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു.
Mass protests break out across the United States as citizens urge the government not to support Israel’s military action against Iran. Demonstrators call for de-escalation and a halt to U.S. involvement in the escalating Middle East conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• 7 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• 7 hours ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• 8 hours ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 8 hours ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• 8 hours ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• 9 hours ago
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
Kerala
• 9 hours ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• 9 hours ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• 9 hours ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• 10 hours ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 11 hours ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 11 hours ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• 11 hours ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 11 hours ago
ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍, അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല
International
• 12 hours ago
മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ
Football
• 12 hours ago
ഹിജ്റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 12 hours ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 13 hours ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 11 hours ago
ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 11 hours ago
രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 11 hours ago