HOME
DETAILS

ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി

  
Web Desk
June 20 2025 | 11:06 AM

Lionel Messi Create a World Record in Football History After Score Goal Against Porto FC In Fifa Club World Cup

അറ്റലാന്റ: ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗീസ് ക്ലബ്‌ പോർട്ടോ എഫ്സിക്കെതിരെയുള്ള മത്സരത്തിലാണ് മെസി പുതിയ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് മെസി തിളങ്ങിയത്.

രണ്ടാം പകുതിയിൽ ഇന്റർ മയാമിക്ക് ലഭിച്ച ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളാക്കി മാറ്റുകയായിരുന്നു മെസി. ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ 1250 ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കുന്ന ആദ്യ താരമായും മെസി മാറി. 866 ഗോളുകളും 384 അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടിട്ടുള്ളത്. 

പോർട്ടോക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മെസിയുടെയും സംഘത്തിന്റെയും വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി വിജയിച്ചത്. 8ാം മിനിറ്റിൽ സാമു അഘഹോവ നേടിയ പെനൽറ്റി ​ഗോളിലൂടെ പോർട്ടോ ലീഡെടുക്കയായിരുന്നു. തുടർന്ന്, ഉണർന്നു കളിച്ച മെസിയും സംഘവും 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയിലൂടെ സമനില നേടി. തുടർന്ന് മത്സരം പുരോ​ഗമിക്കവെ 54 മിനിറ്റിൽ പോർട്ടോ ബോക്സിനു പുറത്തു നിന്ന് ഇന്റർ മയാമിക്ക് ലഭിച്ച ഫ്രീകിക്ക് ​ഗോളാക്കി മാറ്റി മെസി മത്സരത്തിൽ മയാമിക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

മത്സരത്തിൽ ഷോട്ടുകളുടെ എണ്ണത്തിലും ബോൾ പൊസഷനിലും പോർച്ചഗീസ് ക്ലബ്ബായിരുന്നു ആധിപത്യം പുലർത്തിയത്. 51 ശതമാനം ബോൾ കൈവശം വെച്ച പോർട്ടോ 14 ഷോട്ടുകളാണ് ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്ന് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മെസിക്കും സംഘത്തിനും സാധിച്ചു. 

വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്താനും ഇന്റർ മയാമിക്ക് സാധിച്ചു. ജൂൺ 24ന് ബ്രസീലിയൻ ക്ലബ്ബ് പാൽ മിറാസിനെതിരെയാണ് ടൂർണമെന്റിലെ ഇന്റർ മയാമിയുടെ അടുത്ത മത്സരം.

 

Lionel Messi Create a World Record in Football History After Score Goal Against Porto FC In Fifa Club World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  3 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  3 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  4 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  4 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  4 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  4 hours ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  5 hours ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  5 hours ago
No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  6 hours ago


No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  7 hours ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  7 hours ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  7 hours ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  7 hours ago