
മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം

മലപ്പുറം: മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം. കരുവാരക്കുണ്ടിൽ കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാളയെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം കാളികാവിൽ വനത്തോട് ചേർന്ന് റബ്ബർ ടാപ്പിംഗിനിടെ 55 വയസ്സുള്ള ഗഫൂർ അലി എന്നയാളെ കടുവ കടിച്ചു കൊന്നിരുന്നു. ചോക്കാട് പഞ്ചായത്തിലെ കല്ലമൂല സ്വദേശിയായ ഗഫൂർ എസ്റ്റേറ്റിൽ ജോലി ചെയ്യവേയാണ് ആക്രമണമുണ്ടായത്. “ഗഫൂറിന്റെ കഴുത്തിൽ കടിച്ച കടുവ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നുവെന്ന് സഹ പ്രവർത്തകൻ വ്യക്തമാക്കിയിരുന്നു.
നാട്ടുകാരും പൊലീസും ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ശേഷം വനമേഖലയിൽ, സംഭവസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് അന്ന് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ പൊലീസിന് കാൽനടയായി സ്ഥലത്തെത്തേണ്ടി വന്നു. സംഭവം നടന്നയുടനെ പ്രദേശവാസികൾ തടിച്ചുകൂടുകയും വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് അന്ന് മൃതദേഹം നീക്കം ചെയ്യാൻ അനുവദിച്ചിരുന്നുമില്ല. പിന്നെ വനം വകുപ്പും നാട്ടുകാരും ചേർന്ന് നടന്ന ചർച്ചയിലൂടെയാണ് മൃതദേഹം നീക്കം ചെയ്യാൻ ധാരണയായത്.
കേരള എസ്റ്റേറ്റിന് മൂന്ന് കിലോമീറ്റർ അകലെ കടുവയുടെ പുതിയ പാടുകൾ കണ്ടെത്തിയതോടെ, മൃഗം കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങിയതായി വനംവകുപ്പ് സംശയിക്കുന്നു. “ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്ന സ്ഥലത്ത് നിന്ന് കടുവ മാറിയിട്ടുണ്ട്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്യാമറകൾ മാറ്റിസ്ഥാപിക്കുകയാണ്,” കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രാജീവ് പറഞ്ഞു.
വനംവകുപ്പ് 80 ക്യാമറ ട്രാപ്പുകളും തെർമൽ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. റാവുത്തർ കുന്നിലും സുൽത്താന എസ്റ്റേറ്റിലും മൂന്ന് കെണി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 60-ലധികം അംഗങ്ങളുള്ള സംഘവും, പരിശീലനം ലഭിച്ച കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കി ആനകളും തിരച്ചിലിൽ പങ്കെടുക്കുന്നു. എന്നിട്ടും, കുത്തനെയുള്ള ഭൂപ്രകൃതിയും കടുവയുടെ ചലനവും പിടികൂടൽ ദുഷ്കരമാക്കുന്നുവെന്ന് അധികൃതർ പറയുന്നു.
കടുവയെ പിടികൂടാൻ വൈകിയതിൽ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം പലതവണ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, ഫലപ്രദമായ നടപടിയുണ്ടായില്ല,” നാട്ടുകാർ ആരോപിച്ചു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒയെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. കാളികാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ മരണം പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തി. വന്യമൃഗ ആക്രമണങ്ങൾ തടയാൻ കൂടുതൽ ജാഗ്രത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ
International
• 4 hours ago
ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ
International
• 5 hours ago
സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ
Cricket
• 6 hours ago
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
International
• 6 hours ago
ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ
International
• 6 hours ago
ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
International
• 7 hours ago
നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala
• 7 hours ago
അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി
Football
• 7 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 7 hours ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 8 hours ago
ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം
Cricket
• 8 hours ago
ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി
International
• 9 hours ago
'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം
Kerala
• 9 hours ago
മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി
Football
• 9 hours ago
നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും
Kerala
• 11 hours ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 12 hours ago
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• 13 hours ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 13 hours ago
ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ
International
• 10 hours ago
ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ
National
• 10 hours ago
ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്
Kerala
• 10 hours ago