HOME
DETAILS

ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം    

  
Shaheer
June 23 2025 | 02:06 AM

Next Police Chief Decision in 3 Days Speculation Grows Ahead of Crucial Meeting

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ  പൊലിസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക യു.പി.എസ്.സി യോഗത്തിന് ഇനി മൂന്ന് ദിവസം മാത്രം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി അന്നു വൈകിട്ട് തന്നെ സംസ്ഥാനത്തിന് കൈമാറും. ഇതിൽനിന്ന്  ഒരാളെ മന്ത്രിസഭ സംസ്ഥാന പൊലിസ് മേധാവിയായി തിരഞ്ഞെടുക്കും.  നിലവിലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന 30ന് തന്നെ പുതിയ പൊലിസ് മേധാവി ചുമതലയേൽക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ അണിയറ നീക്കങ്ങൾ ഊർജിതമായി നടത്തിയിട്ടും എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് പൊലിസ് മേധാവി സ്ഥാനത്തേക്ക് എത്താൻ നിലവിലെ സാഹചര്യത്തിൽ കടമ്പകളേറെയാണ്.

നിലവിലെ പട്ടികയിൽ  ആറുപേർ
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയരക്ടര്‍ റവാഡ ചന്ദ്രശേഖര്‍, റോഡ് സുരക്ഷാ കമ്മിഷണർ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്സ് ഡയരക്ടര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയരക്ടര്‍ മനോജ് എബ്രഹാം, എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആർ അജിത്കുമാര്‍ എന്നിവരാണ് കേരളം യു.പി.എസ്.സിക്ക് നല്‍കിയ പട്ടികയിലുള്ളത്. ഇതിൽനിന്ന് എ.ഡി.ജി.പിമാരായ സുരേഷ് രാജ് പുരോഹിതിനെയും  എം.ആർ അജിത് കുമാറിനെയും ഒഴിവാക്കണമെന്ന് യു.പി.എസ്.സി ആവശ്യപ്പെട്ടെങ്കിലും  സർക്കാർ വഴങ്ങിയിട്ടില്ല.

മറ്റു അട്ടിമറി നീക്കങ്ങൾ ഉണ്ടായില്ലെങ്കിൽ ആറംഗ പട്ടികയിൽ  ആദ്യ മൂന്ന് സ്ഥാനത്തുള്ള നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനാണ് സാധ്യത. ആദ്യ മൂന്ന് സ്ഥാനക്കാരിൽ ഒരാൾക്ക് മാറ്റം സംഭവിച്ചാൽ നാലാംസ്ഥാനത്തുള്ള  മനോജ് എബ്രഹാമാകും ചുരുക്കപ്പട്ടികയിലെത്തുക. 

റവാഡയ്ക്ക് നറുക്ക് വീഴുമോ ?
ആറംഗ പട്ടികയിൽ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയതോടെ റവാഡയെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം റവാഡയെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമിച്ചുവെങ്കിലും കേരളത്തിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന് താൽപര്യം. അതേസമയം, കൂത്തുപ്പറമ്പ് വെടിവയ്പിൽ ഇദ്ദേഹം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നത് പ്രതികൂല ഘടകമാകുന്നുണ്ട്. 

നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും
പട്ടികയിലുള്ള നിതിൻ അഗർവാളിനോടും യോഗേഷ് ഗുപ്തയോടും സർക്കാരിന് കാര്യമായ താൽപര്യമില്ല. യോഗേഷ് ഗുപ്തയോട് ആകട്ടെ, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും  നൽകാതെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഗുജറാത്തിലെ ബൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത് ഉൾപ്പെടെയുള്ള മികച്ച ട്രാക്ക് റെക്കോഡുണ്ടായിട്ടും യോഗേഷ് ഗുപ്ത സംസ്ഥാനത്തെ ഇടത് സർക്കാരിന് അനഭിമതനാണ്. വിജിലന്‍സ് ഡയരക്ടറായിരിക്കേ, സർക്കാർ താൽപര്യത്തിന് വിരുദ്ധമായി പ്രതിപക്ഷ നേതാവിനെതിരേയും മറ്റുമുള്ള കേസുകൾ അവസാനിപ്പിച്ചതാണ്  യോഗേഷിനോടുള്ള താൽപര്യക്കുറവിന് കാരണം. ബി.എസ്.എഫ് ഡയരക്ടറായിരുന്ന നിതിൻ അഗർവാൾ  കേരളത്തിൽ തിരിച്ചെത്തിയിട്ട് ഒരു വർഷം മാത്രേ ആകുന്നൂള്ളു. ഇതുവരെ സുപ്രധാന പദവികളൊന്നും നൽകിയിട്ടുമില്ല.

പട്ടിക കുലുങ്ങിയാൽ മനോജ് എബ്രഹാം
യു.പി.എസ്.സിക്ക് മുന്നിലെത്തുന്ന ആറംഗ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാരിൽ ആർക്കെങ്കിലും മാറ്റംസംഭവിച്ചാൽ നാലാമതുള്ള മനോജ് എബ്രഹാമിന് നറുക്ക് വീഴും. 
മലയാളി ആണെന്നതും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തതയുണ്ട് എന്നതും സർക്കാരുമായി അടുപ്പം പുലർത്തുന്നു എന്നതുമാണ് മനോജ് എബ്രഹാമിൻ്റെ സാധ്യത വർധിപ്പിക്കുന്നത്. 

അട്ടിമറി നടന്നാല്‍ അജിത് കുമാര്‍
നിലവിലെ പട്ടികയിൽ  അട്ടിമറികൾ നടന്നാൽ മാത്രമാണ് അജിത് കുമാറിന് സാധ്യതയുള്ളത്. പട്ടികയിൽ ആറാംസ്ഥാനത്താണ് എം.ആർ അജിത് കുമാറിൻ്റെ സ്ഥാനം. റവാഡ ചന്ദ്രശേഖര്‍, നിതിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവർ പട്ടികയിൽ നിന്ന്  ഒഴിവായാൽ മാത്രമേ ആറാമതുള്ള അജിത് കുമാറിന് ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago