HOME
DETAILS

യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്

  
ഇ.പി മുഹമ്മദ്
June 24 2025 | 02:06 AM

UDFs Sweet Revenge in Nilambur By-Election Boosts Confidence

കോഴിക്കോട്: പകരം വീട്ടലിന്റെ മധുരമുള്ള നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫിന് ഊർജമാകും. 2016ൽ പി.വി അൻവറിനോട് പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത്, ഒമ്പതു വർഷത്തിനിപ്പുറം നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ തോൽപ്പിച്ച് നിയമസഭയിലേക്കെത്തുമ്പോൾ യു.ഡി.എഫിന് ലഭിച്ച ആത്മവിശ്വാസം ചെറുതല്ല. യു.ഡി.എഫിന് തിരിച്ചുവരവിനുള്ള ഇന്ധനമായതിനൊപ്പം ഇടതുമുന്നണിയുടെ തുടർഭരണമെന്ന മോഹത്തിന് മങ്ങലേൽപ്പിക്കാനായതും നിലമ്പൂർ ഫലത്തിന്റെ സവിശേഷതയാണ്. 

നിലമ്പൂരിൽ പരാജയപ്പെട്ടാൽ അത് തങ്ങളുടെ അടിവേരറുക്കാൻ പോന്നതാണെന്ന തിരിച്ചറിവ് യു.ഡി.എഫിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിട്ടയായ പ്രവർത്തനങ്ങൾ മുന്നണി നടത്തി. സർക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് എല്ലായ്‌പ്പോഴും ആവർത്തിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും സി.പി.എമ്മിനുമെതിരേ വിമർശനശരങ്ങൾ തൊടുത്തു. ആശാസമരം, മലപ്പുറം ജില്ലയെ പരാമർശിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നിവയ്ക്ക് പുറമെ ഏറ്റവുമൊടുവിൽ ആർ.എസ്.എസ് ബാന്ധവത്തെ കുറിച്ച് എം.വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയും പരമാവധി ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് കഴിഞ്ഞു. 
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മികവ് വ്യക്തമാക്കുന്നതാണ് ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം. ഒമ്പതു വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരായ ജനവികാരം അലയടിച്ചതു കൊണ്ടാണ് ഈ ഭൂരിപക്ഷത്തിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. സിറ്റിങ് സീറ്റ് നഷ്ടമായതോടെ ഇടതു സർക്കാരിന്റെ തകർച്ചയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുകയാണെന്ന പ്രചാരണത്തിനാകും ഇനി യു.ഡി.എഫ് മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി സർക്കാരിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാനും പദ്ധതികൾ ആവിഷ്‌കരിക്കും. 

മുന്നണി വിപുലീകരണമെന്ന അജൻഡയും സജീവ ചർച്ചയാക്കാൻ യു.ഡി.എഫ് തയാറാകും. എൽ.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് മാണി വിഭാഗത്തെയും ആർ.ജെ.ഡിയെയും അടർത്തിയെടുക്കാനുള്ള ശ്രമവും ആരംഭിക്കും. മലബാറിൽ കൂടുതൽ സീറ്റുകളിൽ നേടുന്നതിനുള്ള തുടക്കമായും നിലമ്പൂർ ഫലത്തെ യു.ഡി.എഫ് നേതാക്കൾ നോക്കിക്കാണുന്നു. പി.വി അൻവറിനെതിരായ കർക്കശ നിലപാടുകളുടെ പേരിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ പഴികേട്ട വി.ഡി സതീശന്റെ നിലപാടുകളെ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 
രാഷ്ട്രീയ തന്ത്രങ്ങൾ വിജയം കണ്ടതോടെ സതീശൻ കോൺഗ്രസിലും കൂടുതൽ ശക്തനാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചുമതലയേറ്റ സണ്ണി ജോസഫ് അധ്യക്ഷനായുള്ള പുതിയ കെ.പി.സി.സി നേതൃത്വത്തിനും നിലമ്പൂരിലെ വൻ വിജയം അഭിമാനിക്കാൻ വക നൽകുന്നു. ഘടകകക്ഷിളെയെല്ലാം ചേർത്തുപിടിച്ചുള്ള ടീം വർക്കാണ് നിലമ്പൂരിൽ കണ്ടത്. വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന യുവനേതാക്കളെയും ഫലപ്രദമായി വിനിയോഗിക്കാനായി. മുന്നണിയുടെ കെട്ടുറപ്പ് കൂടുതൽ ഭദ്രമാണെന്ന സന്ദേശം കൂടിയാണ് ഈ ഫലം നൽകുന്നത്. പ്രചാരണരംഗത്ത് ആവേശത്തോടെ പ്രവർത്തിച്ച് മുസ് ലിം ലീഗും നിലമ്പൂരിൽ നിർണായക ഇടപെടലാണ് നടത്തിയത്. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിലമ്പൂർ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പി.വി അൻവർ ഉയർത്തിയ ഭീഷണി യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അൻവറിന്റെ രംഗപ്രവേശം യു.ഡി.എഫിന്റെ വോട്ട് ചോർത്തുമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് അഞ്ചക്ക ഭൂരിപക്ഷത്തിലേക്ക് യു.ഡി.എഫ് എത്തിയത്. 

മുസ് ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലത്തിലെ വിജയത്തിലൂടെ ഈ വിഭാഗങ്ങൾ തങ്ങൾക്കൊപ്പമാണെന്ന സന്ദേശം നൽകാനും യു.ഡി.എഫിനായി. അൻവർ നേടിയ വോട്ടുകളെ നിസ്സാരമായി കാണരുതെന്ന വികാരം യു.ഡി.എഫിൽ ശക്തമാണ്. അൻവർ ഉയർത്തിയ പിണറായിവിരുദ്ധ വികാരം വോട്ടർമാരെ സ്വാധീനിച്ചെന്നാണ് പൊതുവായ വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം അൻവറിനെതിരേ സംസാരിക്കാൻ യു.ഡി.എഫ് നേതാക്കളാരും തയാറായില്ലെന്നത് ശ്രദ്ധേയമാണ്. അൻവറിനെ കൂടെ നിർത്തുമെന്ന സൂചന നൽകുന്നതാണ് സഹകരണത്തിന്റെ വാതിൽ അടച്ചിട്ടില്ലെന്ന  കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവന. 
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് സജ്ജമാകാനുള്ള കരുത്ത് ആർജിച്ചെങ്കിലും യു.ഡി.എഫിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. 

The UDF's victory in the Nilambur by-election, with Aryadan Shoukath defeating M. Swaraj, is expected to boost the alliance's confidence for the upcoming assembly elections. This win marks a significant turnaround for the UDF, especially after their loss to PV Anwar in 2016. The victory is seen as a morale booster for the UDF ahead of the assembly polls [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം യൂത്ത് ലീഗ് ‌ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം

Kerala
  •  8 hours ago
No Image

അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി

Kerala
  •  8 hours ago
No Image

കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി

Kerala
  •  8 hours ago
No Image

ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു

qatar
  •  9 hours ago
No Image

സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ

National
  •  9 hours ago
No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  16 hours ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  16 hours ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  17 hours ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  17 hours ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  17 hours ago