HOME
DETAILS

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു

  
Web Desk
June 25 2025 | 06:06 AM

Indian Astronaut Shubhamshu Shukla Launches into Space on Axiom-4 Mission from Florida

ഫ്‌ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും സംഘവും ബഹരാകാശത്തേക്ക്. ദൗത്യസംഘം ഡ്രാഗണ്‍ പേടകത്തില്‍ യാത്ര ആരംഭിച്ചു. നാസ, ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ആക്‌സിയം-4 (അഃ4) ദൗത്യം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:01ന് ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39Aയില്‍ നിന്ന് വിക്ഷേപിച്ചു. 

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സംഘം യാത്ര ചെയ്യുന്നത്. കാലാവസ്ഥ 90% വിക്ഷേപണത്തിന് അനുകൂലമാണ്. 28 മണിക്കൂറിന് ശേഷം  പേടകം ബഹിരാകാശനിലയവുമായുള്ള ഡോക്കിങ്‌നാളെ വൈകീട്ട് ആയിരിക്കും.ലാന്‍ഡര്‍ LZ1 പാഡില്‍ തിരിച്ചെത്തി. 

പ്രതികൂല കാലാവസ്ഥ, ഫാല്‍ക്കണ്‍-9 റോക്കറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍, ബഹിരാകാശ നിലയത്തിന്റെ റഷ്യന്‍ മൊഡ്യൂളിലെ ചോര്‍ച്ച തുടങ്ങി നിരവധി പ്രതിസന്ധികളെ തുടര്‍ന്ന് പല തവണ മാറ്റിവെച്ച, ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്രയാണ് ഇന്ന് യാഥാര്‍ഥ്യമാവുന്നത്. ശുഭാംശുവിന് പുറമേ, യു.എസില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവിസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപ്പു എന്നിവരാണ് യാത്രികര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്. 

ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ നാസ ബഹിരാകാശ യാത്രികയും ആക്‌സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ യാത്രാ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രതിനിധിയായ ശുഭാംശു ശുക്ല പൈലറ്റായും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ESA) പോളണ്ട് ബഹിരാകാശ യാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ഹംഗറിയുടെ HUNOR ബഹിരാകാശ യാത്രികന്‍ ടിബോര്‍ കപു എന്നിവര്‍ ദൗത്യ വിദഗ്ധരായുമാണ് പങ്കെടുക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ് ശുഭാംശു. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിച്ചാല്‍ രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍, ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നീ ബഹുമതികളാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ് 39കാരനായ ശുഭാംശു ശുക്ല . ഇന്ത്യന്‍ വ്യോമസേനയില്‍ (IAF) യുദ്ധവിമാന പൈലറ്റായ ഇദ്ദേഹത്തെ 2019-ല്‍ ISRO ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടി.  


ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍

നാസ, ഐ.എസ്.ആര്‍.ഒ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആര്‍ഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.


ഇന്ത്യ, യുഎസ്, പോളണ്ട്, ഹംഗറി, സഊദി അറേബ്യ, ബ്രസീല്‍, നൈജീരിയ, യുഎഇ, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം 60 ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുകയാണ് ആക്‌സിയം-4ന്റെ പ്രധാന ലക്ഷ്യം. ഈ രാജ്യങ്ങളില്‍ പലതിനും ഐഎസ്എസില്‍ ആദ്യമായാണ് ഒരു ദൗത്യം നടത്തുന്നത്, ഇത് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറും.


വിക്ഷേപണ വിശദാംശങ്ങള്‍

ദൗത്യം വിജയകരമായി നടന്നാല്‍, നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39Aയില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നാല് ബഹിരാകാശയാത്രികര്‍ ഐഎസ്എസിലേക്ക് പറക്കും. ഇത് ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ രണ്ടാമത്തെ മനുഷ്യ ബഹിരാകാശ യാത്രയായിരിക്കും.

ചരിത്രപരമായ പ്രാധാന്യം

ഇന്ത്യ, പോളണ്ട്, ഹംഗറി എന്നിവയ്ക്ക് ദശകങ്ങള്‍ക്ക് ശേഷം മനുഷ്യ ബഹിരാകാശ യാത്രയിലേക്കുള്ള തിരിച്ചുവരവിന് ആക്‌സിയം-4 വഴിയൊരുക്കും. ഈ ദൗത്യം ബഹിരാകാശ ഗവേഷണത്തിന്റെ ആഗോള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ്. 31 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഈ ദൗത്യം, ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കും അന്താരാഷ്ട്ര  സഹകരണത്തിനും പുതിയ മാനങ്ങള്‍ തുറക്കും. 

മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  17 hours ago
No Image

കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

Kerala
  •  17 hours ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!

Cricket
  •  17 hours ago
No Image

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി

Kerala
  •  17 hours ago
No Image

സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി

organization
  •  17 hours ago
No Image

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  17 hours ago
No Image

ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്

uae
  •  17 hours ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി

Kerala
  •  17 hours ago
No Image

2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്

Cricket
  •  17 hours ago
No Image

അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം

uae
  •  18 hours ago