HOME
DETAILS

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

  
Web Desk
June 26 2025 | 01:06 AM

RSS picture again at Governors event CM to lodge written objection

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ ഗവർണറെ സർക്കാർ രേഖാമൂലം എതിർപ്പ് അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതേ സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ കാവിപ്പതാകയേന്തിയ ഭാരതാംബ ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി കത്ത് നല്‍കി. ഔദ്യോഗിക പരിപാടികളില്‍ നിര്‍ദിഷ്ട ചിഹ്നങ്ങളും ചിത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂവെന്നും മറ്റു ചിഹ്നങ്ങള്‍ സ്വന്തം താല്‍പര്യത്തില്‍ ഉപയോഗിക്കുന്നത് ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാര്യവും കത്തില്‍ ഉണ്ടെന്നാണ് വിവരം.

നേരത്തേ കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ ശ്രീ പദ്മനാഭ സേവാസമിതി സംഘടിപ്പിച്ച 'അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍' എന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത് വിവാദവും സംഘര്‍ഷവും സൃഷ്ടിച്ചിരുന്നു. മതചിഹ്നമെന്ന് ആരോപിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും, പ്രതിഷേധങ്ങള്‍ അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത് പൊലിസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സിപിഎം നേതാക്കളായ സിൻഡിക്കേറ്റ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി-ആർഎസ്എസ് അനുകൂലികൾ മറുവശത്ത് തടിച്ചുകൂടിയത് സംഘർഷാവസ്ഥക്ക് കാരണമായി. സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാണ് ചിത്രം സ്ഥാപിച്ചതെന്ന് രജിസ്ട്രാറും പൊലിസും ചൂണ്ടിക്കാട്ടി, ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വഴങ്ങിയില്ല.

സർവകലാശാലയിൽ മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും പരിപാടി അനുവദിക്കില്ലെന്നും ഇടത് പ്രവർത്തകർ വ്യക്തമാക്കി. എന്നാൽ, ഗവർണർ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി വേദിയിലെത്തി. ആർഎസ്എസ് നേതാവ്  സുരേന്ദ്രന്റെ പുസ്തക പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

സംഘാടകർക്ക് ഹാൾ ബുക്ക് ചെയ്യുമ്പോൾ തന്നെ നിബന്ധനകൾ വ്യക്തമാക്കിയിരുന്നുവെന്ന് രജിസ്ട്രാർ വ്യക്തമാക്കി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗവർണർ പങ്കെടുക്കരുതെന്ന് രാജ്ഭവനെ അറിയിച്ചിരുന്നു, എന്നിട്ടും പരിപാടി നടത്തുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  21 hours ago
No Image

ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു

International
  •  21 hours ago
No Image

മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്

Weather
  •  21 hours ago
No Image

ഭരണഘടന'തിരുത്താന്‍' ആര്‍.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

National
  •  a day ago
No Image

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

National
  •  a day ago
No Image

കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  a day ago
No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  a day ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  a day ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  a day ago