HOME
DETAILS

2015ല്‍ ദുബൈയില്‍ വച്ച് ഭാര്യയ്‌ക്കൊപ്പം ഇസ്ലാം സ്വീകരിച്ചു; നാട്ടിലെത്തി ദീനി പ്രവര്‍ത്തനങ്ങളില്‍ സജീവം; പിന്നാലെ മതംമാറ്റം ആരോപിച്ച് യു.പി പൊലിസ് അറസ്റ്റ് ചെയ്തു, ഓഫിസും വീടും തകര്‍ത്തു

  
July 10 2025 | 01:07 AM

Bulldozer Action Against Chhangur Baba after alleged religious Conversion

ന്യൂഡല്‍ഹി: മതംമാറ്റം ആരോപിച്ച് യു.പി ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ്‌ചെയ്ത ഉത്തര്‍പ്രദേശിലെ പ്രമുഖ വ്യവസായി ജമാലുദ്ദീന്റെ (ചങ്കൂര്‍ ബാബ എന്ന പീര്‍ ബാബ) വീടും ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടവും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ബല്‍റാംപൂര്‍ ജില്ലയിലെ മധുപൂരിലുള്ള കൂറ്റന്‍ വീടും കെട്ടിടങ്ങളുമാണ് തകര്‍ത്തത്. ജമാലുദ്ദീനെയും ഭാര്യ നസ്‌റിനെയും കഴിഞ്ഞദിവസം ലഖ്‌നൗവില്‍വച്ച് പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു. അറസ്റ്റിലായ ജമാലുദ്ദീനെയും ഭാര്യയെയും ലഖ്‌നൗ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ദമ്പതികളെ പിടികൂടുന്നവര്‍ക്ക് അരലക്ഷം രൂപ യു.പി പൊലിസ് പ്രഖ്യാപിച്ചിരുന്നു.

വിധവകള്‍, ദരിദ്രര്‍ തുടങ്ങിയ പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങളെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് മതംമാറ്റുന്ന സംഘടിതനീക്കങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് പൊലിസിന്റെ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121എ, 153എ, 417, 420 എന്നീ വകുപ്പുകളും 2021 ലെ യു.പി മതപരിവര്‍ത്തന നിരോധന നിയമത്തിലെ 3, 5(1), 5(2), 5(3), 8(1) എന്നീ വകുപ്പുകളും പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. കേസെടുക്കുകയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതോടെ 80 ദിവസത്തോളം ഇരുവരും ഹോട്ടലില്‍ കഴിയുകയായിരുന്നു. ഇദ്ദേഹം 40 തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും പൊലിസ് പറയുന്നു.

നവീന്‍ ഘനശ്യാം റോഹ്‌റ എന്നായിരുന്നു ജമാലുദ്ദീന്റെ പഴയ പേര്. 2015 ല്‍ ഭാര്യ നീതുവിനൊപ്പം ദുബൈയിലേക്കു പോയ ജമാലുദ്ദീന്‍ അവിടെവച്ച് ഇസ്ലാമില്‍ ആകൃഷ്ടനാകുകയും ഇസ്ലാം സ്വീകരിക്കുകയുമായിരുന്നു. പിന്നാലെ ഭാര്യയും മതംമാറുകയും നസ്‌റിന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാലഞ്ചുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും മതപ്രബോധനരംഗത്ത് സജീവമായി വരുന്നതിനിടെയാണ് ഹിന്ദുത്വവാദികളുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്.

പ്രാഥമിക അന്വേഷണത്തില്‍ പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവുമാണെന്ന് കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 'സ്ത്രീകളുടെ അന്തസ്സില്‍ കളിച്ചിരുന്ന ഒരു അക്രമാസക്തനായ കുറ്റവാളിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു.സമൂഹത്തെ തകര്‍ക്കാനും നശിപ്പിക്കാനും ഞങ്ങള്‍ അനുവദിക്കില്ല- യോഗി ആദിത്യനാഥ് പറഞ്ഞു.

The Uttar Pradesh government on Tuesday demolished the residence and commercial establishments of Jamaluddin alias Chhangur Baba, a man accused of orchestrating religious conversion racket.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  16 hours ago
No Image

ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

uae
  •  16 hours ago
No Image

പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

National
  •  16 hours ago
No Image

തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ

Kerala
  •  17 hours ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020

National
  •  17 hours ago
No Image

ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

National
  •  18 hours ago
No Image

അമേരിക്കയിലെ പുതുതല മുറ പിന്തുണക്കുന്നത് ഹമാസിനെ; സര്‍വേ റിപ്പോര്‍ട്ട്

International
  •  18 hours ago
No Image

കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി

Kerala
  •  19 hours ago
No Image

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി

Saudi-arabia
  •  19 hours ago
No Image

രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ

Cricket
  •  19 hours ago