
ഏഴ് എമിറേറ്റുകള്‍, ഒരൊറ്റ ദര്‍ശനം; യുഎഇ രാജകുടംബങ്ങളുടെ കഥ

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നത് ഏഴ് എമിറേറ്റുകളുടെ ഒരു കൂട്ടായ്മയാണ്. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവയാണ് യുഎഇയിലെ 7 എമിറേറ്റുകള്‍. ഓരോ എമിറേറ്റിനും ഒരു ഭരണകൂടവും ചരിത്രവും ഉണ്ട്. 1971ല്‍ രൂപീകരിച്ച ഈ ഫെഡറേഷന്‍, ഭരണ കുടുംബങ്ങള്‍ തമ്മിലുള്ള വിശ്വാസത്തിലും ഐക്യത്തിലുമാണ് നിലനില്‍ക്കുന്നത്. ഓരോ എമിറേറ്റും ആഭ്യന്തര കാര്യങ്ങള്‍ സ്വന്തമായി നിയന്ത്രിക്കുമ്പോള്‍, ദേശീയ ഭരണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. 7 എമിറേറ്റിലെയും ഭരണാധികാരികള്‍ യുഎഇയുടെ ഫെഡറല്‍ സുപ്രീം കൗണ്‍സിലില്‍ അംഗങ്ങളാണ്.
1. അബൂദബി: അല്‍ നഹ്യാന്‍ രാജവംശം
പ്രധാന സവിശേഷത: യുഎഇയുടെ തലസ്ഥാനവും ഏറ്റവും സമ്പന്നവുമായ എമിറേറ്റ്.
ഭരണാധികാരി: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യുഎഇ പ്രസിഡന്റ്.
വംശം: ബനി യാസ്.

1800കളില്‍ മുതല്‍ ഭരണത്തിലുള്ള അല്‍ നഹ്യാന്‍ കുടുംബം അബൂദബിയുടെ എണ്ണസമ്പത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശാന്തനും തന്ത്രശാലിയുമായ നേതാവാണ്. മകന്‍ ഷെയ്ഖ് ഖാലിദ് 2023ല്‍ അബൂദബിയുടെ കിരീടാവകാശിയായി.
2. ദുബൈ: അല്‍ മക്തൂം രാജവംശം
പ്രധാന സവിശേഷത: ടൂറിസം, വ്യാപാരം, സാമ്പത്തിക കേന്ദ്രം.
ഭരണാധികാരി: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും.
വംശം: ബനി യാസ്.

1833 മുതല്‍ ദുബൈ ഭരിക്കുന്ന അല്‍ മക്തൂം കുടുംബം ബുര്‍ജ് ഖലീഫ, പാം ഐലന്‍ഡ്‌സ് തുടങ്ങിയവയിലൂടെ ദുബൈയെ ആഗോള ഹബ്ബാക്കി മാറ്റി. ഷെയ്ഖ് മുഹമ്മദിന്റെ മകന്‍ ഷെയ്ഖ് ഹംദാന്‍ (ഫസ്സ) സാഹിത്യത്തിലും സാഹസികതയിലും പ്രശസ്തനാണ്.
3. ഷാര്‍ജ: അല്‍ ഖാസിമി രാജവംശം
പ്രധാന സവിശേഷത: യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനം.
ഭരണാധികാരി: ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
വംശം: അല്‍ ഖാസിമി.

1700കളില്‍ മുതല്‍ ഷാര്‍ജ ഭരിക്കുന്ന ഈ കുടുംബം സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കുന്നു. പണ്ഡിതനും ചരിത്രകാരനുമായ ഷെയ്ഖ് സുല്‍ത്താന്‍, ചരിത്ര സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കുകയും സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദാണ് കിരീടാവകാശി.
4. റാസല്‍ഖൈമ: അല്‍ ഖാസിമി രാജവംശം
പ്രധാന സവിശേഷത: മലനിരകളും പ്രകൃതി ഭംഗിയും.
ഭരണാധികാരി: ഷെയ്ഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി.
വംശം: അല്‍ ഖാസിമി.

2010 മുതല്‍ ഷെയ്ഖ് സൗദാണ് റാസല്‍ഖൈമ ഭരിക്കുന്നത്. സാമ്പത്തികരാഷ്ട്രീയ പഠനം നടത്തിയ അദ്ദേഹം ടൂറിസത്തിനും വ്യവസായത്തിനും ഊന്നല്‍ നല്‍കുന്നു. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് മുഹമ്മദാണ് റാസല്‍ഖൈമയുടെ കിരീടാവകാശി.
5. അജ്മാന്‍: അല്‍ നുഐമി രാജവംശം
പ്രധാന സവിശേഷത: ഏറ്റവും ചെറിയ എമിറേറ്റ്, സാംസ്‌കാരിക പൈതൃകം.
ഭരണാധികാരി: ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് ആല്‍ നുഐമി.
വംശം: ആല്‍ ബുഖറൈബാന്‍ (നുഐമി).

1816 മുതല്‍ അജ്മാനില്‍ ഭരണം നടത്തുന്ന ഈ കുടുംബം 1981 മുതല്‍ ശൈഖ് ഹുമൈദിന്റെ നേതൃത്വത്തില്‍ എമിറേറ്റില്‍ ആധുനികവല്‍ക്കരണം നടപ്പിലാക്കി. അദ്ദേഹത്തിന്‍രെ മകന്‍ ഷെയ്ഖ് അമ്മാറാണ് അജ്മാന്റെ കിരീടാവകാശി.
6. ഫുജൈറ: അല്‍ ശര്‍ഖി രാജവംശം
പ്രധാന സവിശേഷത: ഒമാന്‍ ഗള്‍ഫ് തീരം, വ്യാപാര കേന്ദ്രം.
ഭരണാധികാരി: ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി.
വംശം: ശര്‍ഖിയിന്‍.

20ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭരണം നടത്തുന്ന ഈ കുടുംബം 1974 മുതല്‍ ശൈഖ് ഹമദിന്റെ നേതൃത്വത്തില്‍ വളര്‍ച്ച കൈവരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് മുഹമ്മദാണ് കിരീടാവകാശി.
7. ഉമ്മുല്‍ ഖുവൈന്‍: അല്‍ മുഅല്ല രാജവംശം
പ്രധാന സവിശേഷത: ശാന്തമായ ജീവിതവും മത്സ്യബന്ധനവും.
ഭരണാധികാരി: ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് ആല്‍ മുഅല്ല.
വംശം: അല്‍ അലി.

1700കളില്‍ മുതല്‍ ഉമ്മുല്‍ഖുവൈന്റെ ഭരണം നടത്തുന്നത് ഈ കുടുംബമാണ്. 2009 മുതല്‍ ശൈഖ് സൗദാണ് ഭരണ നേതൃത്വത്തില്‍. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് റാഷിദാണ് കിരീടാവകാശി.
ഭരണാധികാരികളുടെ ഒത്തുചേരല്‍
ഏഴ് ഭരണാധികാരികളും യുഎഇയുടെ ഫെഡറല്‍ സുപ്രീം കൗണ്‍സിലില്‍ അംഗങ്ങളാണ്. ഈ കൗണ്‍സില്‍ ഓരോ അഞ്ച് വര്‍ഷത്തിലും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു. അബൂദബി ഭരണാധികാരി പ്രസിഡന്റും ദുബൈ ഭരണാധികാരി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാകാറാണ് പതിവ്. എമിറേറ്റുകള്‍ക്കിടെയിലെയും ഭരണാധികാരികള്‍ക്കിടെയിലെയും ഐക്യമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്.
Explore the powerful legacy, unity, and leadership of the UAE’s royal families. From Abu Dhabi to Fujairah, discover how the rulers of the seven emirates shaped a nation with one shared vision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 2 days ago
പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്
Kerala
• 2 days ago
ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി
Football
• 2 days ago
UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 2 days ago
ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 2 days ago
അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു
Cricket
• 2 days ago
എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു
Kerala
• 2 days ago
നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം
Kerala
• 2 days ago
പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• 3 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 3 days ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 3 days ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 3 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 3 days ago
മിസ്റ്റര്‍ പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 3 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 3 days ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• 3 days ago