HOME
DETAILS

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഢിലേക്ക്

  
Web Desk
July 29 2025 | 05:07 AM

Nuns Arrested on Human Trafficking Charges Sister Preethi Marys Family Seeks Justice in Chhattisgarh



റായ്പൂർ: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എൽ.എ. റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക് യാത്ര തിരിച്ചു. നിരപരാധികളെ വേട്ടയാടുകയാണ് ഛത്തീസ്ഗഢ് പൊലിസ് എന്ന് കുടുംബം ആരോപിക്കുന്നു. പ്രിയപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. ഈ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരാനും ഛത്തീസ്ഗഢിലെ അധികാരികളെ സമ്മർദ്ദത്തിലാക്കാനും എം.എൽ.എ.യുടെ സാന്നിധ്യം സഹായകമാകുമെന്നും കുടുംബം വിശ്വസിക്കുന്നു.

കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്. തുടർന്ന് ടി.ടി.ഇ.യുടെ വിവരത്തെ അടിസ്ഥാനമാക്കി റെയിൽവേ പൊലിസ് എത്തി കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം തങ്ങളോടൊപ്പം വന്നതാണെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് യാത്ര ചെയ്തതെന്നും കന്യാസ്ത്രീകൾ പൊലിസിനോട് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതെന്നാണ് റിപ്പോർട്ട്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റം എന്നിവയാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വെള്ളിയാഴ്ചയാണ് സിറോ മലബാർ സഭയുടെ കീഴിൽ ആലപ്പുഴ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന മേരി, പ്രീതി ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ഹോളി ഫാതിമ ആശുപത്രിയിലേക്ക് ജോലിക്ക് പോകാനായി കന്യാസ്ത്രീകക്കൊപ്പം യാത്രചെയ്യുകയായിരുന്ന 19നും 22 നും ഇടയ്ക്ക് പ്രായമുള്ള യുവതികളെയും യുവാവിനെയുമാണ് തടഞ്ഞുവയ്ക്കുകയും കൈൾയേറ്റംചെയ്യുകയും ചെയ്തത്. പാറ്റ്‌ഫോം ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ കന്യാസ്ത്രീകൾക്കൊപ്പം ഹിന്ദു പെൺകുട്ടികളും യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. ഇതോടെ ഒരുകൂട്ടം അക്രമികൾ സ്‌റ്റേഷനിലെത്തി ഇവരെ ചോദ്യംചെയ്യുകയും ശാരീരികമായി കൈയേറ്റത്തിന് മുതിരുകയുംചെയ്തു. പെൺകുട്ടികളെയും ആൺകുട്ടിയെയും മതപരിവർത്തനത്തിന് കൊണ്ടുപോകുകയാണെന്നും സംഭവം മനുഷ്യക്കടത്താണെന്നും ആരോപിച്ചായിരുന്നു ബജ്‌റംഗ്ദൾ അക്രമം. ലൗ ജിഹാദ് തടയാനെന്ന് അവകാശപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന വിവാദമായ മതപരിവർത്തന നിരോധനനിയമം ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരായ നടപടി.

മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെൺകുട്ടികൾ കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചെങ്കിലും അക്രമികൾ അത് അവഗണിച്ച് അവഹേളനം തുടർന്നു. മാതാപിതാക്കൾ സ്വന്തം ആധാർ കാർഡുകളുടെ പകർപ്പുകൾ സഹിതം രേഖാമൂലമുള്ള സമ്മതപത്രം നൽകിയത് സമർപ്പിച്ചെങ്കിലും അക്രമികൾ അത് അവഗണിക്കുകയായിരുന്നു. പിന്നീട് റെയിൽവെ പൊലിസെത്തി മൂന്ന് യുവതികളെയും ദുർഗിലെ വനിതാ ക്ഷേമ സമിതി കേന്ദ്രത്തിലേക്ക് മാറ്റി. ബജ്‌റംഗ്ദളിന്റെ പരാതിയിൽ പിന്നീട് പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും ദുർഗ് റെയിൽവേ പൊലിസ് അറസ്റ്റ്‌ചെയ്തു. 

മാതാപിതാക്കളെ പൊലിസ് ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ അറിവോടെയാണ് ക്രിസ്ത്യൻ സ്ഥാപനത്തിൽ മക്കൾ ജോലിക്ക് പോയതെന്ന് അവർ മറുപടി പറഞ്ഞെങ്കിലും പെൺകുട്ടികളെ കേന്ദ്രത്തിൽനിന്ന് വിട്ടയച്ചില്ല. ഗ്രാമത്തലവനും പെൺകുട്ടികളുടെ മാതാപിതാക്കളും ദുർഗിലെത്തിയിട്ടുണ്ട്. സംഭവത്തിൽ ഛത്തിസ്ഗഡിലെ കത്തോലിക്കാ സഭാ നേതൃത്വം അപലപിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രാസിയസ് പറഞ്ഞു. പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങളാണെന്നും 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾക്കിടയിൽ കന്യാസ്ത്രീകളുടെ മൊഴികൾ പോലും രേഖപ്പെടുത്താൻ പൊലിസിന് കഴിഞ്ഞില്ലെന്നും ഛത്തിസ്ഗഡ് ക്രിസ്ത്യൻ ഫോറം അധ്യക്ഷൻ അരുൺ പന്നാലാൽ പറഞ്ഞു.

ഈ അറസ്റ്റിനെതിരെ നിയമപോരാട്ടം ശക്തമാക്കാൻ യു.ഡി.എഫ് എം.പി.മാരായ എൻ. കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ എന്നിവരടങ്ങുന്ന സംഘം റായ്പൂരിലെത്തി. ഇവർ ഇന്ന് ദുർഗിലെക്ക് പോകുമെന്നാണ് വിവരം. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശമാണെന്ന് എം.പി.മാർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണെന്നും അവർ വിമർശിച്ചു. ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ച് യു.ഡി.എഫ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സംഭവം കേരളത്തിലും രാജ്യവ്യാപകമായും വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി, കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റായ്പൂർ അതിരൂപതയിലെ വൈദികൻ സാബു ജോസഫ് ഉൾപ്പെടെയുള്ള സഭാ നേതാക്കളും കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടലുകൾ നടത്തുന്നുണ്ട്.

 

Sister Preethi Mary’s family, along with Angamaly MLA Roji M. John, has traveled to Chhattisgarh seeking justice after nuns were arrested on human trafficking charges. The family alleges that the Chhattisgarh police are targeting innocent people



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  7 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  7 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  7 hours ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  8 hours ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  8 hours ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  8 hours ago
No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  16 hours ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  16 hours ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  16 hours ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  16 hours ago