HOME
DETAILS

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പൊലിസ് ബലമായി മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

  
August 03 2025 | 14:08 PM

arrest of malayali nuns girl reveals police forcibly obtained statement

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന കമലേശ്വരി പ്രധാൻ എന്ന പെൺകുട്ടിയാണ് പൊലീസ് ബലമായി തങ്ങളിൽനിന്ന് മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് വെളിപ്പെടുത്തിയത്. ആരുടെയും നിർബന്ധപ്രകാരമല്ല തങ്ങൾ ആഗ്രയിലേക്ക് പോകാൻ ഇറങ്ങിയതെന്നും, താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും കമലേശ്വരി വ്യക്തമാക്കി.

വലിയ ഭീഷണികളാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് കമലേശ്വരി വെളിപ്പെടുത്തി. ജ്യോതി ശർമ എന്നയാൾ തന്നെ മർദിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും അവർ ആരോപിച്ചു. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പൊലിസ് വലിയ സമ്മർദം ചെലുത്തിയെന്നും, ബലമായാണ് ഒപ്പിട്ടുവാങ്ങിയതെന്നും പെൺകുട്ടി വ്യക്തമാക്കി.

വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോയതെന്നും കമലേശ്വരി പറഞ്ഞു. കന്യാസ്ത്രീകളെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും, പാചക ജോലിക്ക് 10,000 രൂപ മാസശമ്പളം ലഭിക്കുമായിരുന്നെന്നും അവർ പറഞ്ഞു. ആഗ്രയിലേക്ക് പോകാൻ ആരുടെയും നിർബന്ധം ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.

നിലവിൽ ജ്യോതി ശർമ ഉൾപ്പെടെയുള്ളവർക്കെതിരെ കമലേശ്വരി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, പൊലിസ് കേസെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. തന്റെ ജീവിതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും കമലേശ്വരി കൂട്ടിച്ചേർത്തു.

 

 

In a significant development in the arrest of Malayali nuns in Durg, Chhattisgarh, a girl named Kamaleshwari Pradhan revealed that police forcibly obtained her statement against the nuns. She clarified that she and her friends were not coerced into traveling to Agra and are now on the verge of suicide due to intense pressure and threats. Kamaleshwari alleged mistreatment and caste-based insults by one Jyoti Sharma, stating she joined the nuns willingly for a cooking job with a ₹10,000 monthly salary. She has filed a complaint against Jyoti Sharma, but it remains unclear if the police will act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  11 days ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  11 days ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  11 days ago
No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  11 days ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  11 days ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  11 days ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  11 days ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  11 days ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  12 days ago

No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  12 days ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  12 days ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  12 days ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  12 days ago