
ട്രംപിന്റെ 50% താരിഫ് ഏതൊക്കെ മേഖലകളെ ബാധിക്കും...അറിയാം /trump tariffs india

ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഖ്യാപനത്തോട് ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് മറുപടിയായി ഇന്ത്യയിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ട്രംപിന്റെ 50% താരിഫില്‍ എന്തിനൊക്കെ വില കൂടുമെന്ന് നോക്കാം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തുന്നതോടെ തുകല്‍, രാസവസ്തുക്കള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ചെമ്മീന്‍ തുടങ്ങിയ മേഖലകളെ ഇത് സാരമായി ബാധിക്കുമെന്ന് വ്യവസായ വിദഗ്ധരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉയര്‍ന്ന താരിഫുകള്‍ കാരണം, യു.എസിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ചെലവേറിയതായിത്തീരും. ഇത് യു.എസ് കയറ്റുമതിയില്‍ ഏതാണ്ട് പകുതിയോളം കുറവുണ്ടാക്കുമെന്ന് തിങ്ക് ടാങ്ക് ജി.ടി.ആര്.ഐ പറയുന്നു.
''താരിഫുകള്‍ യു.എസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിലേക്കുള്ള കയറ്റുമതി 40-50 ശതമാനം കുറക്കാന്‍ സാധ്യതയുണ്ട്'' ജി.ടി.ആര്.ഐ ചൂണ്ടിക്കാട്ടുന്നു.
ഏതൊക്കെ മേഖലകളെയാണ് ഇത് സാരമായി ബാധിക്കുക?
യു.എസില്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് പുതുതായി പ്രഖ്യാപിച്ച 50 ശതമാനം യു.എസ് താരിഫുകള്‍. ജി.ടി.ആര്.ഐ പ്രകാരം, ഇപ്പോള്‍ ഉയര്‍ന്ന യുഎസ് കയറ്റുമതി തീരുവ നേരിടേണ്ടിവരുന്ന ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇവയാണ്:
ജൈവ രാസവസ്തുക്കള്‍ (Organic chemicasl)- ആകെ 54% തീരുവ
പരവതാനികള്‍ (Carpest)- 52.9%
നെയ്ത വസ്ത്രങ്ങള്‍ (Knitted clothse) - 63.9%
നെയ്ത വസ്ത്രങ്ങള്‍ (Woven clothse) - 60.3%
തുണിത്തരങ്ങള്‍, മേക്കപ്പ് വസ്ത്രങ്ങള്‍ (Textiles, made usp) - 59%
വജ്രങ്ങള്‍, സ്വര്‍ണ്ണം (Diamonds, gold) - 52.1%
യന്ത്രങ്ങളും മെക്കാനിക്കല്‍ ഉപകരണങ്ങളും (Machinery and mechanical appliancse)- 51.3%
ഫര്‍ണിച്ചര്‍, കിടക്ക, മെത്തകള്‍ (Furniture, bedding, mattressse) - 52.3%
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യു.എസും തമ്മില്‍ 131.8 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഉണ്ടായിരുന്നത്. അതില്‍ 86.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയിലും 45.3 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയിലുമാണെന്നും പി.ടി.ഐ റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന 50% താരിഫിന്റെ ആഘാതം ഈ മേഖലകളിലും ഉള്‍പെടുന്നു.
ടെക്സ്റ്റൈല്‍സ്/വസ്ത്രങ്ങള്‍ ($10.3 ബില്യണ്‍)
രത്നങ്ങളും ആഭരണങ്ങളും ($12 ബില്യണ്‍)
ചെമ്മീന്‍ ($2.24 ബില്യണ്‍)
തുകലും പാദരക്ഷയും ($1.18 ബില്യണ്‍)
കെമിക്കല്‍സ് ($2.34 ബില്യണ്‍)
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ (ഏകദേശം $9 ബില്യണ്‍).
പുതിയ താരിഫുകള്‍ യു.എസ് വിപണിയില്‍ ഇന്ത്യന്‍ ചെമ്മീനിന്റെ വില ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സമുദ്രോത്പന്ന കയറ്റുമതിക്കാരായ മെഗാ മോഡയുടെ എം.ഡി യോഗേഷ് ഗുപ്തയുടെ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിക്കാര്‍ക്ക് മേല്‍ 50% യുഎസ് തീരുവ ചുമത്തുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി (സി.ഐ.ടി.ഐ)യും ആശങ്ക പ്രകടിപ്പിച്ചു.
നേരത്തെ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷ, വിദേശനയ ആശങ്കകള്‍, വ്യാപാര നിയമങ്ങള്‍ എന്നിവയാണ് ഈ നടപടിക്ക് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. ഇന്ന് മുതല്‍ ഈ തീരുവ പ്രാബല്യത്തില്‍ വരും, ഇത് എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. അമേരിക്കയുടെ ഈ നീക്കം 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 0.4 ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
U.S. President Donald Trump's proposed 50% tariff on Indian imports could severely impact key sectors such as leather, chemicals, footwear, gems, jewelry, textiles, and seafood. Industry experts warn of major consequences for Indian exporters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു
Football
• a day ago
ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed
National
• a day ago
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും
National
• a day ago
സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം
Cricket
• a day ago
ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം
National
• a day ago
പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
Kerala
• a day ago
വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം
Kerala
• a day ago
സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving
uae
• a day ago
'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്
Kerala
• a day ago
ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര
Cricket
• a day ago
ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി
Cricket
• a day ago
തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്
National
• a day ago
വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും
Kerala
• a day ago
സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN
uae
• a day ago
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഡോ. ഹാരിസ് ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിച്ചേക്കും
Kerala
• a day ago
ബേഡ്സ് ഓഫ് ഗുഡ്നസ്': യു.എ.ഇയുടെ 65ാമത് സഹായം ഗസ്സയിൽ എയർ ഡ്രോപ് ചെയ്തു; 500 ടണ്ണിലധികം ഭക്ഷ്യ സാധനങ്ങൾ 21 ട്രക്കുകളിലായും എത്തിച്ചു
uae
• a day ago
ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു
uae
• a day ago
അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട് അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു
National
• a day ago
എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നില്ല; അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ
Kerala
• a day ago
സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി
Kerala
• a day ago
ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി
Kerala
• a day ago