നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവർ പൊലിസ് പിടിയിൽ. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ, കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണ ശ്രമമുണ്ടായതായി റിപ്പോർട്ടുണ്ട്. പൊലീസ് എത്തും മുൻപ് രക്ഷപ്പെട്ട ഇയാൾക്കായി വ്യാപക തിരച്ചിലാണ് നടത്തിയത്. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പും ചുമത്തിയിട്ടുണ്ട്.
അതേസമയം, കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.
വിദ്യാര്‍ഥിയുടെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാട് കണ്ട അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ക്രൂര ആക്രമണത്തിന് ഇരയായതായി കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാലവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കൂടാതെ കുട്ടി കൈവശം വെച്ച നോട്ടില്‍ പിതാവിന്റെയും, രണ്ടാനമ്മയുടെയും ക്രൂരതകള്‍ വെളിപ്പെടുത്തിയ കുറിപ്പും കണ്ടെത്തിയിരുന്നു. പൊലിസ് കേസെടുത്തതിന് പിന്നാലെ പിതാവ് അന്‍സറും, രണ്ടാനമ്മ ഷെഫിനയും ഒളിവില്‍ പോയിരുന്നു. അന്‍സര്‍ നൂറനാട് പൊലിസ് സ്റ്റേഷനില് വീടാക്രമണ കേസിലു, അടൂര്‍ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.
case of assaulting a fourth-grade student in Nooranad, the girl's father Ansar and stepmother Shabeena have been taken into police custody. Ansar was arrested from Kadamankulam, Pathanamthitta, and Shabeena from Chakkuvalli, Kollam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."