HOME
DETAILS

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

  
ഇ.പി മുഹമ്മദ്
November 26, 2025 | 2:43 AM

election story of ch muhammad koya and mk muneer

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിച്ച്  സംസ്ഥാന രാഷ്ട്രീയത്തിന്റെ പടികൾ ചവിട്ടിക്കയറിയ പിതാവും മകനുമെന്ന അപൂർവ ബഹുമതിക്ക് ഉടമകളാണ് സി.എച്ച് മുഹമ്മദ് കോയയും  ഡോ.എം.കെ മുനീറും. പിതാവ് മുഖ്യമന്ത്രി വരെ ആയപ്പോൾ മകൻ രണ്ടുതവണ മന്ത്രിയും നിരവധി തവണ എം.എൽ.എയുമായി. നഗരസഭാ തെരഞ്ഞെടുപ്പിൽ കുറ്റിച്ചിറ വാർഡിൽ മത്സരിച്ചാണ് ഇരുവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചത്. സംഭവബഹുലമായിരുന്നു മുനീറിന്റെയും സി.എച്ചിന്റെയും കന്നി തെരഞ്ഞെടുപ്പ്. 

ഇരുവരും നാട്ടുകാരല്ലെന്ന പ്രചാരണത്തെ അതിജീവിച്ചാണ് മത്സരങ്ങളിൽ വിജയിച്ചത്. 1952ലായിരുന്നു പഴയ മുൻസിപ്പാലിറ്റിയിലെ കുറ്റിച്ചിറ വാർഡിൽ സി.എച്ചിന്റെ കന്നിയങ്കം. 407 വോട്ടിന് സി.എച്ച് വിജയിച്ചു. 1956 ൽ പരപ്പിലിൽനിന്ന് സി.എച്ച് വീണ്ടും വിജയിച്ചു. പിന്നീട് എം.എൽ.എയും മന്ത്രിയും സ്പീക്കറും പാർലമെന്റ് അംഗവും മുഖ്യമന്ത്രിയുമായി കേരള രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായി സി.എച്ച് വളർന്നു. മുനീർ വിദ്യാർഥിയായിരുന്ന കാലത്താണ് കോർപറേഷനിലേക്ക് മത്സരിച്ചത്. സി.എച്ച് കോൺഗ്രസിനെതിരേയാണ് മത്സരിച്ചതെങ്കിൽ മുനീർ കോൺഗ്രസിനൊപ്പം മുന്നണിയായാണ് മത്സരിച്ചത്. 

1988ൽ 25ാം വയസിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരിക്കുമ്പോഴാണ് മുനീർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുനീർ  ഈ നാട്ടുകാരനല്ല എന്നായിരുന്നു എതിർപക്ഷത്തിന്റെ പ്രധാന ആരോപണം. അന്വേഷിച്ചപ്പോൾ എതിർസ്ഥാനാർഥിയുടെ വീടും വാർഡിനു പുറത്താണ്. മുനീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: അവിവാഹിതനായ എനിക്ക് എപ്പോൾ വേണമെങ്കിലും ഈ നാട്ടുകാരനാകാൻ കഴിയും. പക്ഷേ എതിർസ്ഥാനാർഥിക്ക് അതിന് കഴിയില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ച് മുനീർ കുറ്റിച്ചിറയുടെ കൗൺസിലറായി. ജയിച്ചു കഴിഞ്ഞു കൗൺസിലിൽ മാത്രമല്ല ക്ലാസിലും പോയി. കോഴ്‌സും ഹൗസ് സർജൻസിയും കഴിഞ്ഞതിനു പിന്നാലെ അടുത്ത തെരഞ്ഞെടുപ്പ് വന്നു. 1991ല നിയമസഭാ തെരഞ്ഞെടുപ്പ്. തന്റെ വാർഡ് ഉൾക്കൊള്ളുന്ന കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്നായിരുന്നു മത്സരം. പ്രചാരണത്തിനിടയ്ക്കായിരുന്നു വിവാഹം. 1991 മെയ് 10ന് മാനാഞ്ചിറയിൽ രാജീവ് ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ നിന്നു നേരിട്ട് വിവാഹപ്പന്തലിലേക്ക്. തന്റെ വാർഡായ കുറ്റിച്ചിറയിൽ നിന്ന് വിവാഹം കഴിച്ച് മുനീർ ആ നാടിന്റെ മരുമകനുമായി. 

നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചെങ്കിലും 94 വരെ കോർപറേഷൻ കൗൺസിലറായും തുടർന്നു. അന്ന് രണ്ടു പദവികൾ ഒരുമിച്ചു വഹിക്കുന്നതിനു തടസമുണ്ടായിരുന്നില്ല. 96ലും 2001ലും മലപ്പുറം മണ്ഡലത്തിൽ  നിന്നു വിജയിച്ച മുനീർ 2001ൽ പൊതുമരാമത്ത് മന്ത്രിയായി. 2006ൽ മങ്കട മണ്ഡലത്തിൽ പരാജയം. 2011ൽ കോഴിക്കോട് സൗത്ത് മണ്ഡലമായി പേരുമാറിയ പഴയ രണ്ടാം മണ്ഡലത്തിലേക്ക് മുനീർ മടങ്ങിവന്നു. 2011ൽ വിജയിച്ച് യു.ഡി.എഫ് മന്ത്രിസഭയിൽ തദ്ദേശ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായി. 2016ൽ വീണ്ടും എം.എൽ.എയായി. 2021ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  7 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  7 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  7 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  7 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  7 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  7 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  7 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  7 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  7 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  7 days ago