വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബെംഗളൂരു: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ ആരോപിച്ചു. ക്രമക്കേട് നടന്നതായി രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകളല്ലെന്നും, ആ രേഖകള്‍ ഏതാണെന്ന് രാഹുല്‍ വ്യക്തമാക്കണമന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം വോട്ട്ക്രമക്കേടില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. വ്യാപക തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. 300 എംപിമാരെ സംഘടിപ്പിച്ച് നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യ സഖ്യ മുന്നണി അറിയിച്ചിട്ടുണ്ട്. മാര്‍ച്ചിന് ശേഷം നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'വോട്ട് മോഷണ'ത്തിന്റെ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ അതിനെതിരായ പോരാട്ടത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചിരിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ വോട്ട് കൊള്ളക്കെതിരെ രാജ്യത്തെ ജനങ്ങളുടെ പിന്തുണ തേടി 'വോട്ട് ചോരി' പോർട്ടൽ ആരംഭിച്ചിരിക്കുകയാണ് പാർട്ടി. ദേശവ്യാപക പ്രചരണത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി എന്ന വെബ്‌സൈറ്റ് ഡൊമെയ്‌ന് അനുബന്ധമായി 'വോട്ട് ചോരി' പോർട്ടൽ ആരംഭിച്ചാണ് കോൺഗ്രസ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.
https://rahulgandhi.in/awaazbharatki/votechori എന്ന വെബ്‌സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പിന്തുണ നൽകാനുള്ള അവസരവും ഒരുക്കുന്നുണ്ട്. വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഈ വെബ്‌സൈറ്റിലുണ്ട്.
പൊതുജനങ്ങൾക്ക് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളുടെ പകർപ്പുകൾ കാണാനും ഡൗൺ ലോഡ് ചെയ്യാനും വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് പിന്തുണ നൽകാനും, വോട്ട് കൊള്ള സംബന്ധിച്ച് സ്വന്തം അനുഭവങ്ങൾ രേഖമുലം പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
09650003420 എന്ന നമ്പറിൽ മിസ് കാൾ അടിച്ചും വോട്ട് കൊള്ളക്കെതിരായ പ്രചാരണത്തിൽ പങ്കുചേരാം. ഉടൻ തന്നെ നന്ദി അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശം ആ നമ്പറിൽ ലഭിക്കും. ഇതോടനുബന്ധിച്ച് വോട്ട് കൊള്ളക്കെതിരെ പിന്തുണ അറിയിക്കുന്നതിനൊപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർകെ, ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരുടെ ഒപ്പോടു കൂടിയ സർട്ടിഫിക്കറ്റും രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും.
The Chief Election Commissioner of Karnataka has issued a notice to Lok Sabha Opposition Leader Rahul Gandhi asking him to submit documents supporting his allegations of irregularities in the voters list
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."