HOME
DETAILS

വോട്ട് മോഷണം: വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധവുമായി മുന്നോട്ട്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്‍ഡ്യാ മുന്നണി മാര്‍ച്ച്, 300 എംപിമാര്‍ പങ്കെടുക്കും | Vote Chori

  
Web Desk
August 11 2025 | 01:08 AM

Congress launches campaign against vote chori

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ചും, ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചും പ്രതിപക്ഷം. രാഹുലിന്റെ വെളിപ്പെടുത്തലില്‍ ശരിയാണെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ്, വോട്ട് കവര്‍ച്ച വെളിവാക്കുന്ന പട്ടികയടക്കമുള്ള വിഡിയോ പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇതാ തെളിവ് എന്ന് പറഞ്ഞ്, ഹൗസ് നമ്പര്‍ 0, 00, 000 എന്നിങ്ങനെയുള്ള 30,000ല്‍ അധികം വ്യാജ വിലാസങ്ങളുടെ പട്ടിക പുറത്തുവിട്ടു. 9000 വിലാസങ്ങളില്‍ ഭൂരിഭാഗവും വെറും സ്ഥലപ്പേരുകള്‍ മാത്രമാണെന്നും ഇപ്പോള്‍ കാര്യം പിടികിട്ടിയോ? എന്നും കോണ്‍ഗ്രസ് ചോദിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നും ഒരു ലോക്‌സഭാ സീറ്റിലെ ഒരേയൊരു നിയമസഭാ മണ്ഡലത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് കൂടുതല്‍ പ്രതിപക്ഷനേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരും.

അതേസമയം, വോട്ട് കവര്‍ച്ച, ബിഹാര്‍ വോട്ടര്‍പട്ടിക വിവാദം എന്നിവയില്‍ ഇന്‍ഡ്യ സഖ്യം എം.പിമാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. വിഷയത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. രാവിലെ 11.30ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 300ഓളം എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. തുടര്‍ന്ന് പ്രധാന നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞവര്‍ഷം ജൂണില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇന്‍ഡ്യ സഖ്യം പാര്‍ലമെന്റിന് പുറത്ത് സംയുക്തമായി നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്താകെ ഉന്നയിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഓരോ കക്ഷികളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാനമായ പരിശോധന ആവശ്യപ്പെടും. രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ വിഷയം ഗൗരവമേറിയതാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.

ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി രാഹുലിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സി.പി.എം ആരോപിച്ചു. അതിനിടെ, വിഷയം ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന അജന്‍ഡയാക്കി മാറ്റാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യ സഖ്യം നേതാക്കള്‍ക്ക് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.

ഡിജിറ്റല്‍ പ്രാചരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വോട്ട് മോഷണ വിഷയത്തില്‍ ജനങ്ങളുടെ പിന്തുണ തേടുന്നതിനും വിവരങ്ങള്‍ അറിയിക്കാനും ഡിജിറ്റല്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ഇതിനായി വോട്ട്‌ചോരി ഡോട്ട് ഇന്‍ എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചു. വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് അതില്‍നിന്ന് ലഭിക്കുന്ന പിന്തുണ മാധ്യമ, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. 9650003420 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്തും പ്രചാരണത്തില്‍ ചേരാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വോട്ട് മോഷണത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനും സൗകര്യമുണ്ട്.
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ്

രാഹുല്‍ ഗാന്ധിക്ക് നോട്ട്‌സ് 

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തിന് പിന്തുണ നല്‍കുന്ന രേഖകള്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ട്‌സ് അയച്ചു. രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്ന് ആരോപണമുള്ള ശകുന്‍ റാണി എന്ന സ്ത്രീയോ മറ്റാരെങ്കിലുമോ വാദത്തിന് തെളിവ് നല്‍കണമെന്ന് കമ്മിഷന്‍ നോട്ടിസില്‍ പറയുന്നു. തെളിവുകള്‍ നല്‍കിയാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കഴിയും. രാഹുല്‍ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖയല്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.

Congress launches campaign  against vote chori

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  15 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  16 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  16 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  16 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  17 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  17 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  17 hours ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  17 hours ago
No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  18 hours ago
No Image

ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  18 hours ago

No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  a day ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  a day ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  a day ago