HOME
DETAILS

എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയവര്‍ അറസ്റ്റില്‍

  
backup
September 06, 2016 | 9:36 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


വെഞ്ഞാറമൂട്: എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ചെമ്പഴന്തി അംബേദ്കര്‍ കോളനി മനു ഭവനില്‍ മനുമോന്‍ (27), ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ സുനില്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. പട്ടാളക്കാരനും പൗഡിക്കോണം സ്വദേശിയുമായ ജിതേഷ് നായരുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ജിതേഷ് നായരുടെ ഭാര്യയുടെ എ.ടി.എം കാര്‍ഡാണ് മോഷ്ടിച്ചത്. ഇവര്‍ പ്രസവത്തിനായി
ഉള്ളൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇവിടെ ക്ലീനിങ് സ്റ്റാഫായിരുന്ന സുനില്‍രാജിന്റെ അമ്മ രാഗിണി എ.ടി.എം കാര്‍ഡുള്‍പ്പെടുന്ന പഴ്‌സ് മോഷ്ടിച്ച് മകന് കൈമാറുകയായിരുന്നു.
പഴ്‌സിലുണ്ടായിരുന്ന രേഖകളില്‍നിന്നും എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കിയ സുനില്‍രാജും മനുമോനും ചേര്‍ന്ന് മണ്ണന്തല, പോത്തന്‍കോട്, വട്ടപ്പാറ എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും 27,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചതായുള്ള മെസേജ് കാര്‍ഡുടമയ്ക്കു ലഭിച്ചിരുന്നുവെങ്കിലും ഭര്‍ത്താവാണ് പണമെടുത്തതെന്നാണ് ഇവര്‍ കരുതിയിരുന്നത്.
ഭര്‍ത്താവിനും ഭാര്യക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇന്ത്യന്‍ മിലിറ്ററി നല്‍കാറുള്ള പ്രത്യേക കാര്‍ഡായതുകൊണ്ട് സംശയം തോന്നിയില്ല. എന്നാല്‍ ഒരാഴ്ച മുമ്പ് ഭര്‍ത്താവ് നാട്ടിലെത്തി സ്വന്തം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ബാലന്‍സ് ഷീറ്റില്‍നിന്നാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോത്തന്‍കോട് സി.ഐ ഷാജി, വട്ടപ്പാറ എസ്.ഐ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  4 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  5 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  5 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  5 hours ago