HOME
DETAILS

എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയവര്‍ അറസ്റ്റില്‍

  
backup
September 06, 2016 | 9:36 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


വെഞ്ഞാറമൂട്: എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ചെമ്പഴന്തി അംബേദ്കര്‍ കോളനി മനു ഭവനില്‍ മനുമോന്‍ (27), ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ സുനില്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. പട്ടാളക്കാരനും പൗഡിക്കോണം സ്വദേശിയുമായ ജിതേഷ് നായരുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ജിതേഷ് നായരുടെ ഭാര്യയുടെ എ.ടി.എം കാര്‍ഡാണ് മോഷ്ടിച്ചത്. ഇവര്‍ പ്രസവത്തിനായി
ഉള്ളൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇവിടെ ക്ലീനിങ് സ്റ്റാഫായിരുന്ന സുനില്‍രാജിന്റെ അമ്മ രാഗിണി എ.ടി.എം കാര്‍ഡുള്‍പ്പെടുന്ന പഴ്‌സ് മോഷ്ടിച്ച് മകന് കൈമാറുകയായിരുന്നു.
പഴ്‌സിലുണ്ടായിരുന്ന രേഖകളില്‍നിന്നും എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കിയ സുനില്‍രാജും മനുമോനും ചേര്‍ന്ന് മണ്ണന്തല, പോത്തന്‍കോട്, വട്ടപ്പാറ എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും 27,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചതായുള്ള മെസേജ് കാര്‍ഡുടമയ്ക്കു ലഭിച്ചിരുന്നുവെങ്കിലും ഭര്‍ത്താവാണ് പണമെടുത്തതെന്നാണ് ഇവര്‍ കരുതിയിരുന്നത്.
ഭര്‍ത്താവിനും ഭാര്യക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇന്ത്യന്‍ മിലിറ്ററി നല്‍കാറുള്ള പ്രത്യേക കാര്‍ഡായതുകൊണ്ട് സംശയം തോന്നിയില്ല. എന്നാല്‍ ഒരാഴ്ച മുമ്പ് ഭര്‍ത്താവ് നാട്ടിലെത്തി സ്വന്തം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ബാലന്‍സ് ഷീറ്റില്‍നിന്നാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോത്തന്‍കോട് സി.ഐ ഷാജി, വട്ടപ്പാറ എസ്.ഐ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനഇന്ധനവില കുതിക്കുന്നു; ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു

International
  •  a day ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജകമരുന്ന് ഉപയോഗം; പാക് സ്റ്റാർ ഓൾറൗണ്ടറിനെതിരെ അന്വേഷണം തുടങ്ങി പിസിബി

Cricket
  •  a day ago
No Image

തെളിവുകളില്ല; 37 പേർ കൊല്ലപ്പെട്ട മാലേഗാവ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

National
  •  a day ago
No Image

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം: തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  a day ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം ഹണി ട്രാപ്പായി; 19-കാരനെ മർദിച്ച് അവശനാക്കി പണവും ഫോണും കവർന്നു; യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയി

Kerala
  •  a day ago
No Image

യേശുവിന്റെ പ്രതിമ തകർത്ത സംഭവം: വീഴ്ച സമ്മതിച്ച് ഐ.ഡി.എഫ്, ഒരു സൈനികന്‍ തകര്‍ത്തു, മറ്റൊരാള്‍ വിഡിയോ എടുത്തു, ആറുപേര്‍ നോക്കിനിന്നു

International
  •  a day ago
No Image

വിരമിക്കൽ യാത്രയിൽ വിമാനം കുഞ്ഞുദ്വീപിലെ വീടിന് മുകളിലെത്തിച്ച് ഐസ്‌ലൻഡ് പൈലറ്റ് ┃in-depth

International
  •  a day ago
No Image

കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ

National
  •  a day ago
No Image

തൃശൂരില്‍ രണ്ടരവയസ്സുകാരന് പാമ്പ് കടിയേറ്റു; കടിയേറ്റത് ബാത്‌റൂമില്‍ വെച്ച് 

Kerala
  •  a day ago