HOME
DETAILS

ആറു പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത ചരിത്രം; മിഗ് 21 വിമാനങ്ങള്‍ക്ക് ഔദ്യോഗിക വിട ചൊല്ലാന്‍ ഇന്ത്യ

  
Web Desk
August 25 2025 | 14:08 PM

India is retiring the MiG-21 fighter jets after 60 years of service ceremonial farewell was held at four Air Force stations in Bikaner

ന്യൂഡല്‍ഹി: ആറുപതിറ്റാണ്ട് കാലം ഇന്ത്യന്‍ വ്യോമസേനയുട കരുത്തും ആവേശവുമായിരുന്ന മിഗ് -21 യുദ്ധവിമാനങ്ങള്‍ക്ക് പടിയിറങ്ങുന്നു. രണ്ട് ഇന്ത്യ പാക് യുദ്ധങ്ങളിലും, 99 ലെ കാര്‍ഗില്‍ യുദ്ധങ്ങളിലും വെന്നികൊടി പാറിച്ച ചരിത്രം പേറിയാണ് മിഗ് വിമാനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ബിക്കാനീറിലെ നാല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങല്‍ ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ് മിഗ് 21 വിമാനം പറത്തി. സെപ്റ്റംബര്‍ 26ന് വിമാനങ്ങള്‍ ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വ്യോമസേന അറിയിച്ചു. 

1965, 1971 വര്‍ഷങ്ങളില്‍ പാകിസ്താനുമായി നടന്ന യുദ്ധങ്ങളിലും, 1999ലെ കാര്‍ഗില്‍ പോരിലും, 2019ലെ ബാലക്കോട്ട് ആക്രമണത്തിലും മിഗ് 21 വിമാനങ്ങള്‍ തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. രണ്ട് സക്വാഡ്രണുകളിലായി 36 വിമാനങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. 

സെക്കന്റില്‍ 250 മീറ്റര്‍ വരെ വേഗതയാര്‍ജിക്കാന്‍ ശേഷിയുള്ളതാണ് മിഗ് വിമാനങ്ങള്‍. ലോകത്താകമാനം ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ട സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളിലൊന്ന് മിഗ് 21 ആണ്. 1963ലാണ് ഇന്ത്യന്‍ വ്യോമ സേനയിലേക്ക് മിഗ് എത്തുന്നത്. നിലവില്‍ 60 രാജ്യങ്ങളിലായി 11,000 ലധികം മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 

മിഗ്.JPG

മിഗ് 21

കാലപ്പഴക്കവും, സാങ്കേതിക തകരാറുകളും, തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങളുമാണ് മിഗ് 21ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വായുസേന തീരുമാനിക്കാന്‍ കാരണം. രൂപകല്‍പ്പനയിലെ പിഴവുകളും, മെയിന്റനന്‍സ് തകരാറുകളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 62 വര്‍ഷത്തിനിടെ 400 അപകടങ്ങള്‍ മിഗ് 21 വിമാനം മൂലം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 200 പൈലറ്റുമാരും, 60 സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു. 

മിഗ് വിമാനങ്ങള്‍ പടിയിറങ്ങുന്നതോടെ പകരക്കാരനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വ്യോമസനക്ക് കരുത്തേകും. വിന്യസിക്കുന്ന ആയുധങ്ങളില്‍ അനുബന്ധ മാറ്റങ്ങള്‍ വരുത്തുന്നതോടെ തേജസ് പൂര്‍ണതോതില്‍ ഉപയോഗ സജ്ജമാകുമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു. 

tejas.webp

തേജസ്-

A ceremonial farewell was held at four Air Force stations in Bikaner, where Air Chief Marshal A.P. Singh flew a MiG-21 for the last time. The Indian Air Force has announced that the aircraft will be officially decommissioned on September 26.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 hours ago
No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  7 hours ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  8 hours ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  8 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  8 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  9 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  9 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  9 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  9 hours ago