HOME
DETAILS

മൊബൈല്‍ മേഖലയിലെ സ്വദേശിവത്ക്കരണം; 100 പരിശോധകരെക്കൂടി നിയമിച്ചു

  
backup
September 07, 2016 | 11:19 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf

 

ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്ക്കരണ പരിശോധന ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം 100 പുതിയ പരിശോധകരെക്കൂടി നിയമിച്ചു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും 100 ശതമാനം സ്വദേശികളായ യുവതി യുവക്കളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ തീരുമാനം ഏതുവിധേനയും നടപ്പാക്കുന്നതിനാണ് പുതിയ പരിശോധകരെ നിയമിച്ചത്. മൊബൈല്‍ ഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കുമെല്ലാം നിയമം ബാധകമാണ്.

തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പൂര്‍ണമായും നടപ്പാക്കുകയും ഈ രംഗത്ത് സംഭവിക്കാനിടയുള്ള നിയമ ലംഘനം തടയുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ പ്രത്യേക പദ്ധതികള്‍ക്കായുള്ള അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക രംഗം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിപണി നീക്കങ്ങളേയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി യുവതി യുവാക്കളെ നിയമിക്കാന്‍ മതിയായ അവസരം നല്‍കിയ ശേഷവും മൊബൈല്‍ ഫോണ്‍ രംഗത്ത് വിദേശികള്‍ തൊഴിലെടുക്കുന്നത് തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. രാജ്യത്തെ വിപണി നിയമങ്ങളെ അനുസരിക്കാന്‍ എല്ലാവരും തയാറാകണം. നിയമ ലംഘനം നടത്തുന്നവരെ പിടികൂടി ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അശഹ്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ നടന്ന പരിശോധനകളില്‍ 25,000 കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പാക്കിയതായി സ്ഥിരീകരിച്ചു. 3670 നിയമ ലംഘനങ്ങള്‍ പരിശോധന സംഘം പിടികൂടുകയും 2057 സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഭീഷണി നേരിടുന്നതിനായി അടച്ചിട്ട 1023 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തൂരിൽ സി.പി.ഐ.എമ്മിൽ കൂട്ടരാജി; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 50-ലേറെപ്പേർ പാർട്ടി വിട്ടു

Kerala
  •  4 days ago
No Image

നീണ്ട തടവുജീവിതം; പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വീണ്ടും അസം ഖാനെ ജയിലിലടച്ചു; രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം

National
  •  4 days ago
No Image

തോക്ക് ചൂണ്ടി കൊള്ളയടിക്കുന്നതിനിടെ മോഷ്ടാവിന് ലോലിപോപ്പ് നൽകി പിഞ്ചുകുഞ്ഞ്; മനംമാറ്റം വന്ന കള്ളൻ പണം തിരികെ വച്ച് മടങ്ങി, വീഡിയോ വൈറൽ!

crime
  •  4 days ago
No Image

ഗിൽ പുറത്ത്, ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; അവസാന ടെസ്റ്റിനൊരുങ്ങി ഇന്ത്യ

Cricket
  •  4 days ago
No Image

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 16.6 ലക്ഷം രൂപ; യുവതി റിമാൻഡിൽ

Kerala
  •  4 days ago
No Image

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവം; വി.എം വിനു ഹൈക്കോടതിയിലേക്ക്

Kerala
  •  4 days ago
No Image

വിമാനങ്ങളിലെ വീൽചെയർ സേവനം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്; വൈറൽ വീഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച

uae
  •  4 days ago
No Image

'റൊണാൾഡോയെപ്പോലെ ശക്തമായ ഈഗോ'; പക്ഷേ അത് ടീമിന് ​ഗുണം ചെയ്തു; റയൽ ഇതിഹാസ താരത്തെ വാഴ്ത്തി കാർലോ ആഞ്ചലോട്ടി

Football
  •  4 days ago
No Image

വാഹനം ഇടിച്ചതിനെ തുടർന്ന് കോമയിലായ ഒമ്പത് വയസുകാരിയ്ക്ക് ഒടുവിൽ നീതി: 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Kerala
  •  4 days ago
No Image

കാണാതായ ഇന്ത്യൻ പ്രവാസിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബൈ വ്യവസായി

uae
  •  4 days ago