
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത

ഗസ്സ സിറ്റി: ഗസ്സ നഗരത്തിൽ നിന്നുള്ള കൂട്ട കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ ഭരണകൂടത്തോട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈലി മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. ഇത്തരം ഉത്തരവുകൾ നിർബന്ധിത കുടിയിറക്കലിനും വംശീയ ഉന്മൂലനത്തിനും തുല്യമാണെന്നും സംഘടനകൾ ആരോപിച്ചു.
അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്റാഈൽ (ACRI), ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഗിഷ, ഇസ്റാഈലിലെ അറബ് മൈനോറിറ്റി റൈറ്റ്സ് ഫോർ ലീഗൽ സെന്റർ - അദാല തുടങ്ങിയ സംഘടനകളാണ് നെതന്യാഹുവിന്റെ ക്രൂരമായ നടപടിക്ക് എതിരെ പ്രതിഷേധം മുഴക്കിയത്.
"സൈനിക ആവശ്യങ്ങളിൽ നിന്ന് ഉടലെടുത്തതല്ല" ഈ ഉത്തരവുകൾ എന്നും "അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്" എന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. അതിനാൽ, ഇത്തരം നടപടികൾ അംഗീകരിക്കാൻ പാടില്ലെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം ഗസ്സ നഗരത്തിൽ ഇസ്റാഈൽ സൈന്യം നടത്തുന്ന ശക്തമായ കരയാക്രമണത്തിൽ ഇന്ന് മാത്രം 68 പേർ കൊല്ലപ്പെട്ടു. ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ഇസ്റാഈൽ പ്രതിരോധ സേന (IDF) ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതായി സൈന്യം അറിയിച്ചു. വിവിധ പ്രദേശങ്ങളിലായി ഇന്ന് പകൽ സമയത്താണ് കൂടുതൽ ആക്രമണങ്ങളും നടന്നത്. ജീവൻ നിലനിർത്താൻ ഗസ്സയിലെ സാധാരണക്കാർ പലായനം ചെയ്യുമ്പോൾ, തെക്കൻ ഭാഗത്തേക്ക് നീങ്ങാനാണ് സൈന്യത്തിന്റെ നിർദേശം.
യുഎൻ അന്വേഷണ കമ്മീഷൻ
അതേസമയം, ഗസ്സയിൽ ഇപ്പോൾ യുദ്ധമെന്ന പേരിൽ ഇസ്റാഈൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തു. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം, അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യ നടപടികളിൽ നാലെണ്ണവും ഇസ്റാഈൽ നടത്തിയതാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, മുസ് ലിം വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ട്, ജനനം തടയുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രത്യേകമായ വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക തുടങ്ങിയ ഗുരുതരമായ ആശങ്കകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇസ്റാഈൽ പ്രസിഡന്റ് ഹെർഷോഗ്, പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി ഗല്ലന്റ് തുടങ്ങിയ നേതാക്കളുടെ പ്രസ്താവനകളും സൈന്യത്തിന്റെ പെരുമാറ്റരീതിയും വംശഹത്യ ഉദ്ദേശ്യത്തിന്റെ തെളിവായി കണക്കാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര പ്രതികരണങ്ങൾ
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതികരണങ്ങൾ ഇസ്റാഈലിനെതിരെ ഉയർന്ന് വന്നത്. ഗസ്സയിലെ ആക്രമണം തികച്ചും 'തെറ്റായ സമീപനം' ആണെന്ന് ജർമൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്റാഈലിനോട് തീരുമാനം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീഡിഷ് വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര നിയമലംഘനമായി സംഭവത്തെ വിശേഷിപ്പിച്ചു. 'ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകൾ' തടയണമെന്ന് ആഹ്വാനവുമായി യുഎൻ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിച്ചു.
Israeli human rights groups have condemned evacuation orders in Gaza City, labeling them as forced displacement and ethnic cleansing. Organizations like ACRI, Physicians for Human Rights, Gisha, and Adalah argue these orders, affecting a starving and exhausted population with nowhere to flee, violate international law and lack military justification. Meanwhile, Israel's ground offensive has killed 68 people, prompting fears of a mass exodus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 2 hours ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 2 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 2 hours ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 2 hours ago
ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ
uae
• 3 hours ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 3 hours ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 3 hours ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 4 hours ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 4 hours ago
ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• 5 hours ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 5 hours ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 6 hours ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 6 hours ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• 6 hours ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 8 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 9 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 9 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 9 hours ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 7 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 8 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 8 hours ago