
പാക് അധിനിവേശ കശ്മീരിൽ അണയാത്ത പ്രതിഷേധം; മരണസംഖ്യ 9-ന് മുകളിൽ, ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ ശ്രദ്ധ തിരിക്കാൻ ശ്രമം

ഡൽഹി: പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (POK) തെരുവുകളിൽ അണയാതെ തുടരുകയാണ് പ്രതിഷേധം. അടിസ്ഥാന അവകാശങ്ങൾക്കായുള്ള ജനകീയ പ്രക്ഷോഭത്തിൽ ഇതുവരെ ഒമ്പത് പേർക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രതിഷേധക്കാരെ അടിച്ചമർത്താന്‍ പഞ്ചാബ് സൈന്യത്തെ വ്യോമമാര്‍ഗം വിന്യസിച്ച സർക്കാര്‍, വെടിവയ്പ്പുകളിലൂടെ ക്രൂരത നടത്തുകയാണ്. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JKJAC)യും സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ പ്രക്ഷോഭം വ്യാപകമായി. 38 ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെച്ചത്, അതിൽ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെപ്പോലെ വൈദ്യുതി, ഗോതമ്പ് എന്നിവ കിഴിവ് നിരക്കിൽ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടുന്നു.
പ്രക്ഷോഭത്തിന്റെ രക്തപാത; മരണങ്ങളും സൈനിക നടപടികളും
പഞ്ചാബിൽ നിന്ന് എത്തിച്ച സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത് വെടിവയ്പ്പ് നടത്തിയാണ്. ഇത് പ്രക്ഷോഭത്തിന്‍റെ ആളികത്താൻ കാരണമായി. മുസാഫറാബാദിൽ അഞ്ച് പേരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാൽ മേഖലയിൽ രണ്ട് പേരും കൊല്ലപ്പെട്ടു. അനൗപചാരിക റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞത് മൂന്ന് പൊലിസ് ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾക്കും സാമ്പത്തിക ദുരിതത്തിനുമെതിരെയുള്ള ഈ പ്രക്ഷോഭം, പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ (ആസാദ് കശ്മീർ) വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
പ്രതിഷേധക്കാർ പാകിസ്ഥാൻ സർക്കാരും സൈന്യവും തങ്ങളുടെ വിഭവങ്ങൾ തുടർച്ചയായി കൊള്ളയടിക്കുന്നുവെന്ന് ആരോപിക്കുന്നു. സൈന്യത്തെ ഉപയോഗിച്ച് കശ്മീരികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് . ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ക്രൂരമായ ബലപ്രയോഗവും മാധ്യമങ്ങളുടെ പൂർണ ബ്ലാക്കൗട്ടും ഉണ്ടായിട്ടും പ്രക്ഷോഭം അണയുന്നില്ലെന്ന് എക്സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിലെ നിരവധി വീഡിയോകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രക്ഷോഭകർ സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് പകർത്തിയ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയെ പഴിച്ച് ശ്രദ്ധ തിരിക്കാൻ പാകിസ്ഥാന്റെ തന്ത്രം
അതേസമയം, പ്രക്ഷോഭത്തിന്റെ ജനകീയ സ്വഭാവത്തെ മറയ്ക്കാൻ പാകിസ്ഥാൻ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. പിഒകെ പ്രധാനമന്ത്രി ചൗധരി അൻവർ-ഉൾ-ഹഖ് ഇന്ത്യയുടെ പേര് പരോക്ഷമായി പരാമർശിച്ച് രംഗത്തെത്തി. "ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. ആസാദ് കശ്മീരിൽ അക്രമം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ശത്രുവിന് അതിൽ നിന്ന് പ്രയോജനം ലഭിക്കാൻ ഞങ്ങൾ വിട്ടുകൊടുക്കില്ല," അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും പ്രക്ഷോഭങ്ങൾ ഫലം കാണില്ലെന്നും അൻവർ-ഉൾ-ഹഖ് അവകാശപ്പെട്ടു. പാകിസ്ഥാൻ മാധ്യമങ്ങളും ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. പ്രതിഷേധങ്ങളെക്കുറിച്ചുള്ള "നുണകളുടെ കൊടുങ്കാറ്റ്" പുതിയതല്ലെന്നും ഇത് "ന്യൂഡൽഹിയിലെ വളരെ പഴയതും ക്ഷീണിതവുമായ ഒരു പുസ്തകത്തിലെ ഏറ്റവും പുതിയ അധ്യായം" മാത്രമാണെന്നും ഡെയിലി പാകിസ്ഥാൻ എന്ന മാധ്യമം വിമർശിച്ചു.
ഇന്ത്യയുടെ "കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസി"യായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്)യുമായി ബന്ധപ്പെട്ട നെറ്റ്‌വർക്കുകൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് അവർ ആരോപിച്ചു. വ്യാജ വീഡിയോകൾ, കൃത്രിമ ചിത്രങ്ങൾ, ബന്ധമില്ലാത്ത ക്ലിപ്പിംഗുകൾ എന്നിവ പാക്കേജ് ചെയ്ത് "സായുധ കലാപത്തിന്റെ തെളിവ്" ആയി അവതരിപ്പിക്കുന്നുവെന്നും മാധ്യമങ്ങൾ പറഞ്ഞു.
പാകിസ്ഥാന്റെ ഈ ആരോപണങ്ങൾ, പ്രക്ഷോഭത്തിന്റെ യഥാർത്ഥ കാരണങ്ങളായ സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളെ മറയ്ക്കാനുള്ള ശ്രമമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പിഒകെയിലെ ജനങ്ങൾ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആവശ്യം ശക്തമായി തുടരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും
National
• 4 hours ago
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്
Kerala
• 4 hours ago
മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം
National
• 5 hours ago
ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുന്നു; പി.വി അന്‍വര്‍
Kerala
• 5 hours ago
അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 26 മുതൽ കൊൽക്കത്തയിൽ നിന്ന് പറന്നുയരും
National
• 5 hours ago
പോസ്റ്റർ വിവാദം: യുപിയിലെ ബറേലിയിൽ അതീവ ജാഗ്രത; 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി
National
• 5 hours ago
അടിപൊളി റീൽസ് എടുക്കാൻ അറിയാമോ? 25 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുന്ന വീഡിയോ, ഫോട്ടോ കണ്ടന്റ് മത്സരത്തിനു റെഡി ആകൂ, നിരവധി സമ്മാനങ്ങളുമായി "Visit Qatar"
qatar
• 6 hours ago
ഉംറ കഴിഞ്ഞ് മടക്കയാത്രക്കിടെ ഹൃദയാഘാതം; പെരുമ്പാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
obituary
• 6 hours ago
ലഹരി ഉപയോഗിച്ച് യാത്രക്കാരുമായി ഡ്രൈവിംഗ്; കോഴിക്കോട്-തിരുവമ്പാടി റൂട്ടിലെ ബസ് ഡ്രൈവറെ പൊലിസ് പിടികൂടി
Kerala
• 6 hours ago
ദുബൈയിൽ ഇനി പണം വേണ്ട; 'ക്യാഷ്‌ലെസ്സ്' യാത്ര ഉറപ്പാക്കാൻ കൈകോർത്ത് എമിറേറ്റ്‌സും ഫ്‌ലൈദുബൈയും
uae
• 7 hours ago
അബൂദബിയിൽ പുതിയ ട്രാം ലൈൻ തുറന്നു; ഇനി മിന്നൽ വേഗത്തിൽ യാസ് ദ്വീപിൽ നിന്നും സായിദ് വിമാനത്താവളത്തിലെത്താം
uae
• 7 hours ago
Thank you Reshmi from Kerala: ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളി യുവതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ
International
• 7 hours ago
19 മാസത്തെ ശമ്പളം നൽകിയില്ല; മുൻ ജീവനക്കാരന് ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
uae
• 8 hours ago
അഴിമതിക്കെതിരായ നടപടി ശക്തമാക്കി സഊദി; 134 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 8 hours ago
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫിനാൻസ് വേൾഡ്; എം.എ യൂസഫലി ഒന്നാമത്
uae
• 9 hours ago
മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ അപകടം; സുഹൃത്തുക്കളായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
ആത്മീയ സൗഖ്യത്തിനായി ഹോളണ്ടിൽ നിന്നെത്തിയ യുവതിയെ വഞ്ചിച്ച് വിവാഹം, ബലാത്സംഗം; ഒരു ലക്ഷം യൂറോ തട്ടിയ യുവാവിനും,അമ്മക്കും കഠിന തടവ്
crime
• 10 hours ago
'കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്തോലന്' എന്ന നിലയ്ക്കാണ് ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്' താരാ ടോജോ അലക്സ്
Kerala
• 11 hours ago
ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ വെട്ടിച്ചുരുക്കിയ നടപടി; പ്രതിഷേധം ശക്തം
uae
• 9 hours ago.png?w=200&q=75)
മെറ്റ എഐയുമായുള്ള സംഭാഷണങ്ങൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങളായി ഉപയോഗിക്കും; സ്വകാര്യത നയത്തിൽ മാറ്റം വരുത്തി സക്കർബർഗ്
Tech
• 9 hours ago
തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, വീഡിയോ പകർത്തി ഭീഷണി
crime
• 9 hours ago