സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ആർഎസ്എസ്സിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനായി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് കേന്ദ്ര സർക്കാറിനെ പരിഹസിച്ച് രംഗത്തെത്തിയത്.
ഭാരതീയ ജനതാ പാർട്ടി എത്ര തന്നെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചാലും "രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായിരിക്കും" എന്ന വസ്തുത മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
60 രൂപയുടെ നാണയമായിരുന്നു പുറത്തിറക്കേണ്ടിയിരുന്നതെന്നും വി.ഡി സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്വീകരിച്ചിരുന്നത് 60 രൂപയായിരുന്നുവെന്നും പവൻ ഖേര പരിഹസിച്ചു.
"ആർഎസ്‌എസിനായി ഒരു നാണയം പുറത്തിറക്കുകയായിരുന്നെങ്കിൽ അവർക്ക് 60 രൂപയുടെ നാണയം പുറത്തിറക്കാമായിരുന്നു, സവർക്കർ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്ന തുക 60 രൂപയായിരുന്നു. മാപ്പ് എഴുതി നൽകിയത് ബ്രിട്ടീഷുകാർക്കായതിനാൽ അവർ ആർഎസ്എസ്സിന് വേണ്ടി ബ്രിട്ടീഷ് സ്റ്റാമ്പായിരുന്നു പുറത്തിറക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും, നാണയങ്ങൾ പുറത്തിറക്കിയാലും പാഠ്യപദ്ധതിയിൽ ആർഎസ്‌എസിനെക്കുറിച്ച് പഠിപ്പിച്ചാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നു, ഗാന്ധിയുടേതാണ്, ഗാന്ധിയുടേതായി തുടരുക തന്നെ ചെയ്യും," മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പവൻ ഖേര എക്‌സിൽ കുറിച്ചു.
ആർഎസ്‌എസ്-ബിജെപി പ്രത്യയശാസ്ത്രം പാലിൽ നിന്ന് ഈച്ചയെ വലിച്ചെറിയുന്ന പോലെ വലിച്ചെറിയപ്പെടുമെന്നും പവൻ ഖേര കുറിച്ചു.
congress spokesperson pawan khera takes a sarcastic swipe at the bjp-led central government's decision to issue a rs 100 commemorative coin for rss's 100th year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."