കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
കോഴിക്കോട്: ദുഃസ്വപ്നങ്ങൾ ഒഴിവാക്കാൻ പൂജ നടത്താമെന്ന വാഗ്ദാനത്തിന്റെ മറവിൽ വിദ്യാർഥിനിയെ മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചേവായൂർ പൊലിസാണ് കേസിൽ പ്രതിയെ പിടികൂടിയത്.വയനാട് മുട്ടിൽ സ്വദേശിയായ ചോലയിൽവീട്ടിൽ കുഞ്ഞുമോൻ (42) ആണ് പിടിയിലായത്. കോഴിക്കോട് പറമ്പിൽകടവ് കുന്നത്തുമലയിൽ മന്ത്രവാദിയെന്ന വ്യാജേന താമസിച്ചിരുന്ന ഇയാൾ, പ്രശ്നപരിഹാരത്തിനായി അമ്മയോടൊപ്പം എത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചതായാണ് പരാതി.
വിദ്യാർഥിനി ദുഃസ്വപ്നങ്ങൾ കാണുന്നതിന്റെ പരിഹാരത്തിനായി അമ്മയോടൊപ്പം മന്ത്രവാദിയുടെ വീട്ടിലെത്തിയതാണ് സംഭവത്തിന്റെ തുടക്കം. പ്രശ്നപരിഹാരത്തിന് പൂജ നടത്തണമെന്ന് മന്ത്രവാദി നിർദേശിച്ചു. പൂജയ്ക്കായി വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട്, വിദ്യാർഥിനി കോളേജിലേക്ക് പോകുന്നതിനിടെ പ്രതി വീണ്ടും ഉപദ്രവിച്ചു. ഭീഷണിയിലൂടെ പെൺകുട്ടിയെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയ പ്രതി അവിടെവെച്ചും ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് ചേവായൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."