തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി
പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തി വിരാട് കോഹ്‌ലി. ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് വിരാട് ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിരുന്നത്. നീണ്ട മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കോഹ്‌ലി തിരിച്ചെത്തിയപ്പോൾ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു കൊണ്ടായിരുന്നു കോഹ്‌ലി പുറത്തായത്. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട കോഹ്‌ലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കൊണോലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ തവണ പൂജ്യം റൺസിന് പുറത്താവുന്ന താരങ്ങളുടെ പട്ടികയിൽ നാലാമത് എത്തിയിരിക്കുകയാണ് കോഹ്‌ലി. 17 തവണയാണ് വിരാട് വൈറ്റ് ക്രിക്കറ്റിൽ റൺസ് ഒന്നും നേടാതെ പുറത്തായിട്ടുള്ളത്. ഇത്ര തവണ പൂജ്യം റൺസിന് പുറത്തായ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിനൊപ്പം ആണ് നിലവിൽ കോഹ്‌ലിലിയുള്ളത്. 16 തവണ ഏകദിനത്തിൽ 0 റൺസിന് പുറത്തായ രോഹിത് ശർമ, സൗരവ് ഗാംഗുലി എന്നിവരാണ് കോഹ്‌ലിക്ക് പുറകിലുള്ളത്.
18 തവണ വീതം ഏകദിനത്തിൽ റൺസും ഒന്നും നേടാതെ മടങ്ങിയ യുവരാജ് സിംഗ്, അനിൽ കുംബ്ലെ എന്നിവരാണ് കോഹ്‌ലിക്ക് മുകളിൽ മൂന്നാമതായി ഉള്ളത്. 19 ഡക്കുകളോടെ ജവഗൽ ശ്രീനാഥ് രണ്ടാം സ്ഥാനത്തുള്ളപ്പോൾ ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ആണ് ഈ മോശം പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 20 ഡക്കുകളുമായാണ് സച്ചിൻ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ കോഹ്‌ലിക്ക് പുറമേ രോഹിത് ശർമയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 14 പന്തുകൾ നേരിട്ട രോഹിത് വെറും 8 റൺസ് നേടിയാണ്. മടങ്ങിയത് ഒരു ഫോറും താരം നേടിയിരുന്നു. ക്യാപ്റ്റൻ ഗിൽ 10 റൺസ് നേടിയും പുറത്തായി. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഓസീസ് ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനം.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷാ, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ്, മാത്യു കുഹ്നമാൻ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
Virat Kohli disappointed in the first ODI against Australia. This was Virat's first appearance for India since the ICC Champions Trophy. Kohli faced eight balls in the match and returned without scoring any runs. He was caught by Cooper Connolly off Mitchell Starc.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."