HOME
DETAILS

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

  
December 08, 2025 | 6:27 PM

mother lost life after beaten by her own son in mavelikkara

മാവേലിക്കര: മദ്യപാനിയായ മകന്റെ മർദ്ദനമേറ്റ മുൻ ന​ഗരസഭാ കൗൺസിലർക്ക് ദാരുണാന്ത്യം. 12ാം വാർഡ് മുൻ കൗൺസിലറും സി.പി.ഐ നേതാവുമായിരുന്ന കല്ലുമല ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജനാണ്​ (67) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കൃഷ്ണദാസിനെ (37) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. കനകമ്മയും മകനും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കനകമ്മയും കൃഷ്ണദാസും മാത്രമായിരുന്നു വീട്ടിൽ താമസം. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ ഡീഅഡിക്ഷൻ സെന്ററിൽനിന്ന്​ മാസങ്ങൾക്ക് മുമ്പാണ് വീട്ടിലെത്തിയത്. പിതാവ് സോമരാജന്റെ മരണത്തിനുശേഷം കൃഷ്ണദാസ് സ്ഥിരം മദ്യപാനിയായതയാണ് വിവരം. കൂടാതെ തൻറെ വിവാഹമോചനത്തിന്​ കാരണക്കാരി മാതാവാണെന്ന്​ കൃഷ്ണദാസ്​ ആരോപിച്ചിരുന്നതായും ബന്ധുകൾ മൊഴി നൽകിയിട്ടുണ്ട്.  

പിരിഞ്ഞുപോയ ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനെ സംബന്ധിച്ച് കനകമ്മയും മകനും തമ്മിൽ ഇതിന് മുൻപും തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മകനുമായി പിണങ്ങിയ ഇവർ ബന്ധുവീടുകളിലായിരുന്നു പലപ്പോഴും താമസം. കുറച്ചുദിവസം മുമ്പാണ് കൃഷ്ണദാസ് മാതാവിനെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും മദ്യലഹരിയിലായിരുന്ന കൃഷ്ണദാസ് അമ്മയെ മർദ്ദിക്കുകയും ചെയ്തു. 

ക്രൂരമർദ്ദനത്തിനിടെയാണ് കനകമ്മ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് റിപ്പോർട്ട്. തലയിൽ ഏറ്റ ശക്തമായ അടിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്​മോർട്ടത്തിൽ കനകമ്മയുടെ കഴുത്തിന്റെ അസ്ഥികൾ പൊട്ടിയതായും വാരിയെല്ലുകൾ പൂർണമായി ഒടിഞ്ഞ് കരൾ, ശ്വാസകോശം എന്നിവയിൽ തറച്ചുകയറി ഗുരുതര മുറിവേറ്റതായും കണ്ടെത്തി. കിടപ്പുമുറിയിൽ മൃതദേഹം കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. 

കൊലപാതക ശേഷം കൃഷ്ണദാസ് തന്നെയാണ് മാതാവിന്റെ പാർട്ടിയിലെ സഹപ്രവർത്തകനെ വിളിച്ച് വിവരമറിയിച്ചത്. ഇയാൾ മാവേലിക്കര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് കൃഷ്ണദാസുമായി ബന്ധപ്പെട്ടപ്പോഴും കൊലപാതകം നടത്തിയതായും കീഴടങ്ങാൻ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയാണെന്നും പ്രതി പറഞ്ഞു. പിന്നീട് മാവേലിക്കര റെയിൽവേ ലെവൽ ക്രോസിനു സമീപത്തെ ചായക്കടയിൽനിന്ന്​ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാവേലിക്കര സി.ഐ സി. ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയപരിശോധന സംഘവും സ്ഥലത്ത് പരിശോധന നടത്തി.

a former municipal councillor died after being assaulted by her alcoholic son. the victim was kanakam­ma somarajan (67).

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 hours ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 hours ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 hours ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 hours ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 hours ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  4 hours ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  4 hours ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 hours ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  5 hours ago
No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  6 hours ago