പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി
എറണാകുളം: എറണാകുളം കോതമംഗലത്ത് പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ ഭർത്താവ് മർദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയും കുടുംബവും ഉന്നയിച്ചിരിക്കുന്നത്. കൂടുതൽ പണം ആവശ്യപ്പെട്ടും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഭർത്താവ് നിരന്തരം മർദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി.
2020-ൽ പുത്തൻകുരിശ് സ്വദേശിനിയായ യുവതിയും അങ്കമാലി സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. 2021-ൽ കുട്ടി ജനിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് യുവതി പറയുന്നു. "ജനിച്ചത് പെൺകുഞ്ഞായതിൻ്റെ പേരിലും കൂടുതൽ പണം ആവശ്യപ്പെട്ടും ഒക്കെ മർദിച്ചിരുന്നു. പ്രസവം കഴിഞ്ഞ് 28-ാം ദിവസം എന്നെ കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ടുവെന്നും" യുവതി പറഞ്ഞു.
നിരന്തരമായ മർദനത്തെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, അപസ്മാരം വന്ന് വീണതാണെന്ന് ഭർത്താവ് ആശുപത്രിയിൽ കള്ളം പറഞ്ഞതായും യുവതി പറയുന്നു. അയൽക്കാർക്ക് ഈ പ്രശ്നങ്ങളെല്ലാം അറിയാമായിരുന്നു. പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും കുടുംബം വ്യക്തമാക്കി.
കേസുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും കുടുംബത്തിൻ്റെയും തീരുമാനം. നിലവിൽ നടക്കുന്ന പൊലിസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും യുവതിയും കുടുംബവും അറിയിച്ചു.
A woman in Ernakulam, Kothamangalam, has made serious allegations of domestic violence against her husband, stating she was repeatedly abused since the birth of their baby girl in 2021. She alleges the abuse was fueled by the child's gender and the demand for more money. The victim described being dragged from her bed and pulled to the floor just 28 days after delivery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."