യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന
കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് സംസ്ഥാന ജി.എസ്.ടി. വകുപ്പ് റസ്റ്റോറന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 157 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. 'ഓപ്പറേഷൻ ഹണി ഡ്യൂക്സ്' എന്ന പേരിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടു നിന്നു.
സംസ്ഥാനത്തുടനീളമുള്ള 41 റസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിൽനിന്നായി ഏകദേശം എട്ട് കോടി രൂപയുടെ നികുതി നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ബില്ലിങ് സോഫ്റ്റ്‌വെയറുകളിൽ കൃത്രിമം കാണിച്ചും യഥാർത്ഥ വരുമാനം മറച്ചുവെച്ചുമാണ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് 15 ശതമാനം പിഴ ഈടാക്കും. ഇതുവരെ നികുതിയിനത്തിൽ 68 ലക്ഷം രൂപയോളം പിരിച്ചെടുത്തതായി സംസ്ഥാന ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധന നടന്ന സ്ഥാപനങ്ങളെല്ലാം ജി.എസ്.ടി. ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് ജി.എസ്.ടി. വകുപ്പിന്റെ തീരുമാനം. ഓപ്പറേഷൻ ഹണി ഡ്യൂക്സ് തുടരുമെന്നും വകുപ്പ് അറിയിച്ചു.
The Kerala State GST Department conducted a surprise inspection, code-named "Operation Honey Dukes," on 41 restaurants across the state following complaints of widespread tax evasion. The raids, which began in the evening and continued until the early morning, exposed an estimated ₹157 crore (rupees) in suppressed turnover.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."