HOME
DETAILS

പോറ്റിക്ക് കുരുക്ക് മുറുകുന്നു; ബംഗളുരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍, ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു

  
Web Desk
October 26, 2025 | 5:30 AM

sabarimala-gold-heist-unnikrishnan-potti-land-deals-bengaluru-gold-documents-seized

ചെന്നൈ: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ചെന്നൈയിലും ബംഗളുരുവിലും സംഘം പരിശോധന നടത്തി. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം.  

ബംഗളുരുവില്‍ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയാതായാണ് കണ്ടെത്തല്‍. ഭൂമി ഇടപാടുകളില്‍ എസ്.ഐ.ടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്കും നല്‍കിയിരുന്നു. രമേഷ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്ക് കൊടുത്തിരുന്നതെന്നും എസ്.ഐ.ടി കണ്ടെത്തി. 

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുപോയി അന്വേഷണ സംഘം പരിശോധന നടത്തി. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണ്ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് കണ്ടെടുക്കേണ്ടത്.  

സംഘം ബെംഗളുരുവിലെ ശ്രീറാംപുരയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. പതിമൂന്നര മണിക്കൂറോളം നീണ്ട പരിശോധനയില്‍ 176 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതാണ് വിവരം.

കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണ കൊള്ളയില്‍ തിരുവിതാംകൂറിന്റെ മിനുട്‌സ് ബുക്ക് പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിന്റെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മിനുട്‌സ് ബുക്ക് പകര്‍പ്പ് ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിനും കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മഹസറില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും കോടതി വ്യക്തമാക്കി. ദ്വാരക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ബോധപൂര്‍വം ശ്രമിച്ചെന്നും ദേവസ്വം മാന്വല്‍ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണ കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി 2019ലെ ബോര്‍ഡ് പ്രസിഡന്റ് നിലപാട് എടുത്തത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

 

English Summary: The investigation into Unnikrishnan Potti, linked to the Sabarimala gold theft case, is tightening. The Special Investigation Team (SIT) conducted raids in Chennai and Bengaluru, seizing real estate documents and gold ornaments from Potti’s Bengaluru flat. Evidence suggests he was involved in multi-crore land deals and money lending operations in Bengaluru, often using an associate named Ramesh Rao as a front. The SIT continues to probe the financial transactions in detail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, ഇന്ധന നിരക്ക്; ദിര്‍ഹം - രൂപ വ്യത്യാസവും അറിയാം | UAE Market on October 26

Economy
  •  3 hours ago
No Image

സര്‍ട്ടിഫിക്കറ്റുകളെടുക്കാനായുള്ള വരവ് മരണത്തിലേക്ക്; മണ്ണിടിച്ചില്‍ മരിച്ച ബിജുവിന്റെ സംസ്‌ക്കാരം ഉച്ചകഴിഞ്ഞ്

Kerala
  •  3 hours ago
No Image

സസ്‌പെന്‍ഷനിലായിരുന്ന വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 hours ago
No Image

കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവം: നഴ്സിങ് ഓഫീസർക്കും പൊലിസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റ് മോശം കാലാവസ്ഥ, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം 

Weather
  •  4 hours ago
No Image

തീർപ്പാകാതെ പി.എം ശ്രീ തർക്കം: നാളെ നടക്കുന്ന സി.പി.ഐ നിർവാഹകസമിതി നിർണായകം; സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം

Kerala
  •  4 hours ago
No Image

ഹിജാബ് വിഷയത്തിൽ സഭയുടെ ഇടപെടലിൽ വേഗക്കുറവ്: ആത്മപരിശോധന വേണം; സിറോ മലബാർ സഭ മുഖമാസിക

Kerala
  •  5 hours ago
No Image

യുഎസില്‍ വീട് വൃത്തിയാക്കത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജയായ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തി;  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  5 hours ago
No Image

കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ

Kerala
  •  5 hours ago
No Image

സ്ഥാനാർഥി നിർണയം: വാർഡ് തലത്തിൽ തീരുമാനമെടുക്കാൻ കെ.പി.സി.സി നിർദേശം; വിജയസാധ്യത മുഖ്യ മാനദണ്ഡം

Kerala
  •  6 hours ago


No Image

നെല്ലി കൂട്ടക്കൊല: 42 വർഷങ്ങൾക്ക് ശേഷം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നു; നടപടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

National
  •  7 hours ago
No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  7 hours ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  7 hours ago
No Image

'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ

Football
  •  14 hours ago
No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  15 hours ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  15 hours ago
No Image

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

National
  •  15 hours ago
No Image

ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ അറസ്റ്റിൽ

crime
  •  16 hours ago