HOME
DETAILS

പോറ്റിക്ക് കുരുക്ക് മുറുകുന്നു; ബംഗളുരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍, ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു

  
Web Desk
October 26, 2025 | 5:30 AM

sabarimala-gold-heist-unnikrishnan-potti-land-deals-bengaluru-gold-documents-seized

ചെന്നൈ: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ചെന്നൈയിലും ബംഗളുരുവിലും സംഘം പരിശോധന നടത്തി. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം.  

ബംഗളുരുവില്‍ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയാതായാണ് കണ്ടെത്തല്‍. ഭൂമി ഇടപാടുകളില്‍ എസ്.ഐ.ടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്കും നല്‍കിയിരുന്നു. രമേഷ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്ക് കൊടുത്തിരുന്നതെന്നും എസ്.ഐ.ടി കണ്ടെത്തി. 

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുപോയി അന്വേഷണ സംഘം പരിശോധന നടത്തി. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണ്ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് കണ്ടെടുക്കേണ്ടത്.  

സംഘം ബെംഗളുരുവിലെ ശ്രീറാംപുരയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. പതിമൂന്നര മണിക്കൂറോളം നീണ്ട പരിശോധനയില്‍ 176 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതാണ് വിവരം.

കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണ കൊള്ളയില്‍ തിരുവിതാംകൂറിന്റെ മിനുട്‌സ് ബുക്ക് പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിന്റെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മിനുട്‌സ് ബുക്ക് പകര്‍പ്പ് ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിനും കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മഹസറില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും കോടതി വ്യക്തമാക്കി. ദ്വാരക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ബോധപൂര്‍വം ശ്രമിച്ചെന്നും ദേവസ്വം മാന്വല്‍ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണ കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി 2019ലെ ബോര്‍ഡ് പ്രസിഡന്റ് നിലപാട് എടുത്തത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

 

English Summary: The investigation into Unnikrishnan Potti, linked to the Sabarimala gold theft case, is tightening. The Special Investigation Team (SIT) conducted raids in Chennai and Bengaluru, seizing real estate documents and gold ornaments from Potti’s Bengaluru flat. Evidence suggests he was involved in multi-crore land deals and money lending operations in Bengaluru, often using an associate named Ramesh Rao as a front. The SIT continues to probe the financial transactions in detail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  5 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago