HOME
DETAILS

61 മില്യൺ ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ മുങ്ങിയ ഗസ്സ, വരുന്നത് കൊടുംതണുപ്പ്; മേൽക്കൂര പോലുമില്ലാതായിപ്പോയ ഒരു ജനത 

  
Web Desk
October 26, 2025 | 7:52 AM

gaza buried under 61 million tons of concrete debris harsh winter ahead for people left without shelter


കണ്ണെത്താ ദൂരത്തോളം തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാത്രം. തലചായ്ക്കാനൊരു തണലോ മേല്‍ക്കൂരയോ നാല് ചുമരുകളോ ഇല്ലാത്ത ഒരു ജനത. കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ക്ക് മേല്‍ മഴയും വെയിലും തണുപ്പും ഒരുപോലെ പെയ്യുകയാണ്. കേറിക്കിടക്കാനൊരിടമില്ലാത്തതിനാല്‍ മരണം പെയ്യുന്ന ആകാശത്തിന് കീഴെ അവരതെല്ലാം സഹിക്കുകയാണ്. 

61 ലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണ് ഗസ്സയിലുള്ളതെന്ന് കഴിഞ്ഞ ദിവസം യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഗസ്സയിലെ കെട്ടിടങ്ങളുടെ മുക്കാല്‍ ഭാഗവും രണ്ട് വര്‍ഷത്തെ വംശഹത്യാ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

യുദ്ധത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലാണ് ഗസ്സയിലെ നാശനഷ്ടങ്ങള്‍ ഭൂരിഭാഗവും സംഭവിച്ചത്. വ്യക്തമായി പറഞ്ഞാല്‍ ഏറ്റവുമധികം കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടത് ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ച് ആദ്യത്തെ അഞ്ച് മാസങ്ങളിലാം. യു.എന്‍ പരിസ്ഥിതി പ്രോഗ്രാം (യു.എന്‍.ഇ.പി) നടത്തിയ വിലയിരുത്തലില്‍ ഗാസയിലെ അവശിഷ്ടങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഉണ്ടായതെന്ന് കണ്ടെത്തി.

2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെ, റഫയ്ക്കും ഖാന്‍ യൂനിസിനും ഇടയില്‍ തെക്കന്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. എട്ട് മില്യണ്‍ ടണ്‍ അവശിഷ്ടങ്ങളാണ് ഈ കാലളവില്‍ ഇവിടെ കുമിഞ്ഞ് കൂടികിടക്കുന്നത്. അപകടകരമായ വ്യാവസായിക അവശിഷ്ടങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ വരും. പലപ്രദേശങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. 

ഗസ്സയിലെ ഏകദേശം 193,000 കെട്ടിടങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം നശിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്റര്‍ പ്രോഗ്രാമിന്റെ ഉപഗ്രഹ വിശകലനത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് 2023 ഒക്ടോബര്‍ ഏഴിന് വംശീയാക്രമണം ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ള കെട്ടിടങ്ങളുടെ ഏകദേശം 78 ശതമാനനവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

അതേസമയം, വരാനിരിക്കുന്നത് കൊടും ശൈത്യമാണെന്ന മുന്നറിയിപ്പുമായി ഉനര്‍വയും രംഗത്തെത്തിയിട്ടുണ്ട്.  ഇതുംകൂടിയായപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ഗസ്സ. സഹായ വസ്തുക്കള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നത് ഇപ്പോളും ഇസ്‌റാഈല്‍ തടയുന്നുണ്ട്. ശൈത്യകാല സാമഗ്രികളും മറ്റും ഇനിയും ഗസ്സയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ആളുകള്‍ക്ക് കടുത്ത തണുപ്പിനെ തടയാനുള്ള വ്‌സതുക്കള്‍ എത്തിക്കുക എന്നത് അത്യാവശ്യമാണ്. അതിനാല്‍ മാനുഷിക സഹായം ഉടന്‍ പുനഃസ്ഥാപിക്കണം- ഉനര്‍വ ആവശ്യപ്പെടുന്നു. 

'അന്താരാഷ്ട്ര കോടതിയുടെ തീരുമാനം ഉണ്ടായിരുന്നിട്ടും യുഎന്‍ആര്‍ഡബ്ല്യുഎയെ ഗസ്സയില്‍ ജോലിയിലേക്ക് മടങ്ങാന്‍ ഇസ്‌റാഈല്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ല' ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈലിന്റെ പബ്ലിക് ബ്രോഡ്കാസ്റ്റ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 

ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഇനിയും ആവശ്യമായ മാനുഷിക സഹായം ലഭ്യമായി തുടങ്ങിയിട്ടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 

മാനുഷിക സഹായം 'ആവശ്യത്തിന് സാധനങ്ങള്‍ ലഭിച്ചിട്ടില്ല' എന്ന്  പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ അഭിപ്രായം വന്നത്, ഇസ്രായേല്‍ സഹായം അനുവദിക്കുകയും സുഗമമാക്കുകയും യുദ്ധത്തിന്റെ ഒരു മാര്‍ഗമായി പട്ടിണി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അഭിപ്രായം.

ഹമാസുമായുള്ള ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഈ മാസം ആദ്യം എത്തിയിട്ടും സഹായങ്ങള്‍ പ്രവേശിക്കുന്നതിനുള്ള ഇസ്‌റാഈലിന്റെ നിയന്ത്രണം തുടരുകയാണ്. 2023 ഒക്ടോബര്‍ മുതല്‍, ഗാസയിലെ ഇസ്‌റാഈലി വംശഹത്യ യുദ്ധം 68,000-ത്തിലധികം ആളുകളെ കൊന്നൊടുക്കി.

 

gaza faces a humanitarian crisis as 61 million tons of concrete debris cover the war-torn region. thousands have lost their homes and are preparing to face an extreme winter without proper shelter. international aid agencies warn of severe hardships, food shortages, and health risks in the coming months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവസവും വൈകിട്ട് ചായക്കൊപ്പം സമൂസയാണോ ? എങ്കിൽ ഓർക്കുക: 20 രൂപയ്ക്ക് പകരം പിന്നീട് നൽകേണ്ടി വരിക 3 ലക്ഷം രൂപ; വൈറലായി ഡോക്ടറുടെ കുറിപ്പ്

Health
  •  3 hours ago
No Image

അമ്മയെ ഒപ്പം നിര്‍ത്താന്‍ പറ്റില്ലെന്ന് ഭാര്യ; വഴക്കായപ്പോള്‍ യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  3 hours ago
No Image

മെറ്റാ പിരിച്ചുവിട്ട ജീവനക്കാർക്ക് കൈത്താങ്ങായി ഇന്ത്യൻ വംശജൻ; നൽകുന്നത് 5.26 കോടി രൂപ വരെ ശമ്പളം

Tech
  •  3 hours ago
No Image

നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നല്‍കി കുടുംബം

Kerala
  •  3 hours ago
No Image

പ്രതീക്ഷിച്ച വിജയം കാണാൻ ഐഫോൺ എയറിന് കഴിഞ്ഞില്ല; ഉത്പാദനം 80% കുറയ്ക്കാൻ ഒരുങ്ങി ആപ്പിൾ

Tech
  •  4 hours ago
No Image

ശേഷിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസിന് 48 മണിക്കൂര്‍ സമയമെന്ന് ട്രംപ്; ഗസ്സയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും യു.എസ് പ്രസിഡന്റ്

International
  •  4 hours ago
No Image

രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്.ഐ.വി; ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച്ച, അന്വേഷണം

Kerala
  •  4 hours ago
No Image

ദീപാവലി ആഘോഷം: ഇന്ത്യയിലേത് പോലെ യുഎഇയിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നു; ദുബൈ ആശുപത്രികളില്‍ ശ്വസന, പ്രമേഹ കേസുകളില്‍ വര്‍ദ്ധനവ്

uae
  •  4 hours ago
No Image

പോറ്റിക്ക് കുരുക്ക് മുറുകുന്നു; ബംഗളുരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍, ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, ഇന്ധന നിരക്ക്; ദിര്‍ഹം - രൂപ വ്യത്യാസവും അറിയാം | UAE Market on October 26

Economy
  •  5 hours ago

No Image

യാത്രാമധ്യേ ഖത്തറിലിറങ്ങി ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്; അമീറുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന് അമീറിനെ പ്രശംസകൊണ്ട് മൂടി | Trump in Qatar

International
  •  8 hours ago
No Image

നെല്ലി കൂട്ടക്കൊല: 42 വർഷങ്ങൾക്ക് ശേഷം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നു; നടപടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

National
  •  9 hours ago
No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  9 hours ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  10 hours ago