വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം
റിയാദ്: സഊദിയിലെ തെക്കൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. അഞ്ചാമത്തെ വിദ്യാർത്ഥിനി ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഷ-ഖാമീസ് മുഷൈത്ത് റോഡിലാണ് നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ബിഷയിലെ സ്കൂളിലേക്ക് സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനികള്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ സുരക്ഷാ സേനയും റെഡ് ക്രസന്റും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ നടപടി ക്രമങ്ങൾക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
അപകടത്തില്‍ പരുക്കേറ്റ അഞ്ചാമത്തെ വിദ്യാർത്ഥിയെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടകാരണം അന്വേഷിക്കുന്നതിനായി അധികൃതര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അപകടം പ്രാദേശിക സമൂഹത്തെ ഞെട്ടലിൽ ആഴ്ത്തിയിട്ടുണ്ട്. അപകടത്തിന് സമൂഹമാധ്യമങ്ങളിൽ പിന്നാലെ രാജ്യവ്യാപകമായി റോഡ് സുരക്ഷാ നിയമങ്ങള്‍ കർശനമാക്കണമെന്നും അവബോധ പരിപാടികള്‍ വ്യാപകമാക്കണമെന്നും ആവശ്യം ഉയർന്നു.
four female students en route to school in saudi arabia's bisha-khamis mushait road perished in a horrific sunday morning collision on october 26, 2025. the fifth survivor clings to life in intensive care at king abdullah hospital in bisha. emergency teams rushed to the scene, as authorities probe the cause amid calls for stricter road safety measures nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."