തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത
ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) തീയതി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് വൈകിട്ട് 4.15 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. ഡൽഹി നിർവചാൻ സദനിൽ നിശ്ചയിച്ച വാർത്താസമ്മേളനത്തിലാകും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നടപ്പാകാൻ പോകുന്ന എസ്.ഐ.ആർ നടപടി ക്രമങ്ങളെ കുറിച്ച് കമ്മിഷൻ വിശദമാക്കുക. ഒന്നിലധികം ഘട്ടങ്ങളിലാകും എസ്.ഐ.ആർ നടപ്പാക്കുക.
എസ്.ഐ.ആർ നീട്ടി വെക്കണമെന്ന് കേരളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ ഒന്ന് മുതൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്.ഐ.ആർ നടപ്പിലാക്കുമെന്നാണ് സൂചന. ബംഗാളിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
നേരത്തെ, എസ്.ഐ.ആറിനെതിരെ കേരളം ഒറ്റക്കെട്ടായി നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമുള്ള എസ്.ഐ.ആർ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിൽ ആക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരുന്നു.
രേഖകളുടെ അഭാവത്തിന്റെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Election Commission's press conference today is expected to announce the dates for the Intensive Voter List Revision (SIR) in Kerala and four other states. Kerala had earlier requested the Chief Election Commissioner to postpone the SIR.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."