HOME
DETAILS

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

  
December 08, 2025 | 10:12 AM

brothers battle in saudi court for sole custody of aging mother

റിയാദ്: സൗദിയില്‍ ഉമ്മയുടെ അവകാശത്തിനായി കോടതി കയറി രണ്ടു സഹോദരങ്ങള്‍. എന്നാല്‍ ഉമ്മയുടെ സ്വത്തിനോ സമ്പത്തിനോ വേണ്ടിയല്ല ഈ പോരാട്ടം,മറിച്ച് വൃദ്ധയായ ഉമ്മയെ തനിക്ക് ഒറ്റക്ക് നോക്കണം എന്ന അതിയായ ആഗ്രഹമാണ് ഇരു സഹോദരന്‍മാര്‍ക്കുമുളളത്. ഹിസാം അല്‍ഘാംദി എന്ന മൂത്ത സഹോദരനും ഇളയസഹോദരനും തമ്മിലാണ് കേസ് നടക്കുന്നത്. 

വര്‍ഷങ്ങളോളം ഉമ്മയെ പരിചരിച്ചിരുന്നത് മൂത്ത മകനായ ഹിസാം ആണ്. ഉമ്മ തന്റെ ജീവിതമാണെന്നും താനാണ് ഉമ്മയെ തുടര്‍ന്നും നോക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇളയസഹോദരന്‍ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. തന്റെ സഹോദരന്‍ ഹിസാമിന് പ്രായ കൂടുതലുണ്ടെന്നും വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഉമ്മയെ നോക്കാനുളള അവകാശം തനിക്ക് നല്‍കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

ഇരുവരും ഉമ്മയെ പരിചരിക്കാനുള്ള അവകാശത്തിനായി കണ്ണീരോടെ പോരാടി. കോടതിമുറി ഇരുമക്കളുടേയും ആവശ്യങ്ങള്‍ക്കുമേല്‍ വികാരഭരിതമായി.

ജഡ്ജിക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഉമ്മയെ തന്നെ വിളിച്ചു വരുത്തി ആര്‍ക്കൊപ്പം പോകണമെന്നു ചോദിച്ചു. പക്ഷേ ഉമ്മയുടെ വാക്കുകള്‍ എല്ലാരെയും കണ്ണീരിലാഴ്ത്തി. 'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല, അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്' ഉമ്മ കോടതിയോട് പറഞ്ഞു.  ഉമ്മക്ക് തീരുമാനമെടുക്കാനാകാത്തതുകൊണ്ട്, ഒടുവില്‍ പ്രായവും ആരോഗ്യവും പരിഗണിച്ച് കോടതി ഇളയ മകന് ഉമ്മയുടെ പരിചരണം ഏല്‍പ്പിച്ചു. 

വിധി പ്രഖ്യാപിക്കുമ്പോള്‍ മൂത്തമകനായ ഹിസാം പൊട്ടിക്കരയുകയായിരുന്നു. ഇളയ സഹോദരനോടുളള കേസ് തോറ്റുപോയതിലുളള വിഷമം അല്ലായിരുന്നു അത് മറിച്ച്, ഉമ്മയെ പരിചരിക്കാനുള്ള തന്റെ അവസരം നഷ്ടപ്പെട്ടുവെന്ന വേദനയായിരുന്നു.

Two brothers in Saudi Arabia are fighting in court for the sole custody of their elderly mother, not for her wealth, but to fulfill their desire to care for her individually, highlighting a heartwarming yet complex family situation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  2 hours ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  2 hours ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  2 hours ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  2 hours ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  3 hours ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  3 hours ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  3 hours ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  3 hours ago