പോക്‌സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി
കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തൊണ്ടർനാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന പോക്‌സോ കേസിൽ കുഞ്ഞോം എടച്ചേരി വീട്ടിൽ ബാബു (46) വിനാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്.
പ്രതിക്ക് 11 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. 2021 മാർച്ച് മുതൽ ജൂലൈ മാസം വരെയുള്ള അഞ്ച് മാസക്കാലയളവിലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസിൽ അന്നത്തെ തൊണ്ടർനാട് എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണിയാണ് ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എസ്.എച്ച്.ഒ ആയി ചുമതലയേറ്റ പി.ജി. രാംജിത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
A 46-year-old man has been sentenced to 11 years of rigorous imprisonment and fined ₹1 lakh by the Kalpetta Fast Track Special Court in Wayanad, Kerala. The verdict was delivered against Babu (46), a resident of Edacheri House in Kunjom, for committing a sexual assault against a minor girl within the Thondernad police station limits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."