HOME
DETAILS

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

  
December 13, 2025 | 4:24 AM

hand transplant recipient gokulpriyan discharged from hospital

 

കൊച്ചി: പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച 23കാരന്‍ ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആര്‍ അനീഷിന്റെ കൈകളാണ് സേലം സ്വദേശിയായ ഗോകുപ്രിയനു വച്ചുപിടിപ്പിച്ചത്. അപസ്മാര ബാധയെ തുടര്‍ന്നുള്ള വീഴ്ചയിലായിരുന്നു അനീഷിനു മസ്തിഷ്‌ക മരണം സംഭവിച്ചത്. അമൃത ആശുപത്രിയില്‍ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോക്ടര്‍ സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22നായിരുന്നു ശസ്ത്രക്രിയ. അനീഷിന്റെ ആഗ്രഹപ്രകാരമായിരുന്നു അവയവങ്ങള്‍ ദാനം ചെയ്തത്.

കുടുംബ സംരംഭമായ കോഴി ഫാമിലെ മേല്‍ക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നു വൈദ്യുതാഘാതമേറ്റ് 2018ലാണ് ഗോകുലപ്രിയന് രണ്ടു കൈകകളും നഷ്ടമായത്. മുത്തച്ഛന്‍ അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി അമൃതയിലേക്കുള്ള സൗകര്യാര്‍ഥം ഹരിപ്പാടുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഗോകുലപ്രിയന് അനീഷിന്റെ കൈകള്‍ ലഭിച്ചത്.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കൈകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. 32 ദിവത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ഗോകുലപ്രിയനെ അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് കേക്കു മുറിച്ചാണ് യാത്രയാക്കിയത്. കൈകള്‍ ലഭിച്ചതോടെ തനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയാണ് ഗോകുലപ്രിയന്.

 

Twenty-three-year-old Gokulpriyan from Salem, who received a rare bilateral hand transplant using the hands of late jail official A.R. Aneesh, has been discharged from hospital in Kochi. The transplant surgery was performed on October 22 at Amrita Hospital under the leadership of Dr Subramania Iyer, head of the Plastic and Reconstructive Surgery department, after Aneesh was declared brain-dead following a fall caused by epilepsy. The organs were donated as per Aneesh’s wish, and the hand transplant was facilitated through the Kerala government’s Mrithasanjeevani organ donation scheme. Gokulpriyan had lost both his hands in 2018 due to electrocution from a high-tension line while working at his family’s poultry farm. After several hours of complex surgery and 32 days of treatment, he was discharged with renewed hope of regaining his former life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  12 hours ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  12 hours ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  19 hours ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  19 hours ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  20 hours ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  20 hours ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  20 hours ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  20 hours ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  20 hours ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  21 hours ago