HOME
DETAILS

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

  
Web Desk
November 10, 2025 | 4:03 AM

kerala learners exam reform partially reversed after mass failures

കോഴിക്കോട്: ലേണേഴ്‌സ് ലൈസൻസ് പരീക്ഷയിൽ അടുത്തിടെ ഏർപ്പെടുത്തിയ പരിഷ്‌കാരങ്ങൾ വ്യാപകമായ കൂട്ടത്തോൽവിക്ക് കാരണമായതിനെത്തുടർന്ന് മാറ്റം വരുത്തി. അപേക്ഷകരിൽ നിന്നും വലിയ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് പരീക്ഷാ സമ്പ്രദായത്തിൽ ചെറിയ ഇളവുകൾ വരുത്തിയത്.

കാപ്‌ച ചോദ്യങ്ങളാണ് വില്ലൻ

പരീക്ഷാ സമ്പ്രദായത്തിലെ കാപ്‌ച ചോദ്യങ്ങളുടെ എണ്ണം കുറച്ചാണ് നിലവിലെ പരാതികൾക്ക് പരിഹാരം കണ്ടിരിക്കുന്നത്.പരിഷ്കരിച്ച സമ്പ്രദായ പ്രകാരംചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയർത്തുകയും,വിജയിക്കാൻ വേണ്ട മാർക്ക് 18  ശരിയുത്തരങ്ങളുമാക്കി .കാപ്‌ച സിസ്റ്റം ഓരോ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിൻ്റെ ഉത്തരം കാപ്‌ചാ രൂപത്തിൽ (ചെറിയ അക്ഷരങ്ങൾ, വലിയ അക്ഷരങ്ങൾ, നമ്പരുകൾ എന്നിവ അടങ്ങിയ കോഡ്) കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് നൽകണം.നേരത്തെ 30 ചോദ്യങ്ങളുള്ള പരീക്ഷയിൽ 9 തവണ കാപ്‌ച ഉത്തരം നൽകേണ്ടി വരുമായിരുന്നു. പരാതിയെത്തുടർന്ന് മൊത്തം മൂന്ന് കാപ്‌ച ചോദ്യങ്ങൾ മാത്രമായി ഇപ്പൊൾ ചുരുക്കിയിരിക്കുന്നത്.

 സമയപരിമിതിയും ബുദ്ധിമുട്ടുകളും

കാപ്‌ച ഉത്തരങ്ങൾ നൽകേണ്ടിവരുന്നതാണ് പരീക്ഷാ സമയം പൂർത്തിയാകുന്നതിനും തോൽവിക്കും പ്രധാന കാരണമായി പരാതിക്കാർ ചൂണ്ടി കാണിക്കുന്നത്.സാധാരണ ചോദ്യത്തിന് 30 സെക്കൻഡും,കാപ്‌ച ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. കമ്പ്യൂട്ടർ പരിജ്ഞാനം കുറഞ്ഞവർക്കും ടൈപ്പിംഗ് വേഗത ഇല്ലാത്തവർക്കും അനുവദിച്ച സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ആദ്യ കാപ്‌ച ചോദ്യത്തിന് ഉത്തരം നൽകുമ്പോഴേക്കും പലരുടെയും സമയം തീരുന്ന അവസ്ഥയുണ്ടായിരുന്നു.

 പുതിയ ആക്ഷേപങ്ങൾ

കാപ്‌ചാ ചോദ്യങ്ങൾ കുറച്ചത് അപേക്ഷകർക്ക് ആശ്വാസമായെങ്കിലും, ഇപ്പോഴും പരീക്ഷ എഴുതാൻ പലരും മടിക്കുന്നുണ്ട്. സിലബസിൽ ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും, 'വട്ടംകറക്കുന്ന' ചോദ്യങ്ങളാണ് ഉള്ളതെന്നുമാണ് നിലവിലെ ആക്ഷേപം.ലേണേഴ്‌സ് പരീക്ഷയ്ക്ക് തീയതി ലഭിക്കാൻ നിലവിൽ നാളുകൾ കാത്തിരിക്കണം. തോറ്റാൽ വീണ്ടും തീയതിക്കായി കാത്തിരിക്കേണ്ടി വരുന്നതും, തുടർന്നുള്ള ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാലതാമസവും ജോലിക്കു പോകുന്നവരെയും വിദ്യാർഥികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  6 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  6 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  6 days ago
No Image

പൊലീസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  6 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  6 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  6 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  6 days ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  6 days ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  6 days ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  6 days ago