HOME
DETAILS

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

  
Web Desk
November 10, 2025 | 5:21 PM

nations capital rocked by explosion union home minister assesses situation

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക് നായക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലവും സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്.

സ്ഫോടനം സംബന്ധിച്ച എല്ലാ തരത്തിലുമുള്ള പരിശോധനകളും നടക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. "സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. വസ്തുതകൾ പരിശോധിച്ച് ജനങ്ങളെ വിവരമറിയിക്കും. എല്ലാ സാധ്യതകളും പരിശോധിക്കും," മന്ത്രി പറഞ്ഞു.

പ്രധാന വിവരങ്ങൾ

അന്വേഷണ ചുമതല: വിഷയത്തിൽ എൻഐഎ, എൻഎസ്ജി എന്നീ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാഹന സ്ഫോടനം: സ്ഫോടനം നടന്നത് ഒരു ഹ്യുണ്ടായ് ഐ ട്വന്റി കാറിലാണെന്ന് അമിത് ഷാ സ്ഥിരീകരിച്ചു. സംഭവത്തിൽ പൊട്ടിത്തെറിച്ച വാഹനത്തിന്റെ ഉടമയെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. എന്നാൽ വാഹനം മറ്റൊരാൾക്ക് വിറ്റതെന്ന് ഉടമ മൊഴി നൽകി.

സംഭവസ്ഥലം: ചെങ്കോട്ടയ്ക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ വൈകിട്ട് 6.55 ഓടെയാണ് സ്ഫോടനമുണ്ടായത്.

നാശനഷ്ടം: സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്ഫോടനം നടന്ന് പത്ത് മിനിറ്റിനകം സുരക്ഷാ സേനയും, ഡൽഹി ക്രൈം ബ്രാഞ്ചും, ഡൽഹി സ്പെഷ്യൽ ബ്രാഞ്ചും സംഭവ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തിനു പിന്നാലെ ഡൽഹി പൊലിസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും അമിത് ഷാ സംസാരിക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി ആശയവിനിമയം നടത്തി. അതേസമയം, സ്ഫോടനത്തിൽ മരണം ഉയരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഡൽഹിയിൽ നടന്നത് വൻ സ്‌ഫോടനം

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് (റെഡ് ഫോർട്ട്) സമീപം വൈകീട്ട് 6.55 ഓടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ട്രാഫിക് സി​ഗ്നലിൽ വച്ച് ഹ്യുണ്ടായ് ഐട്വന്റി വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഇരുപത്തിനാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഫോടനത്തെ തുടർന്ന് എട്ട് വാഹനങ്ങളാണ് തീപിടിച്ച് നശിച്ചത്. ഗൗരി ശങ്കർ മന്ദിറിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ആദ്യം സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതലും സിഎൻജി കാറുകൾ പാർക്ക് ചെയ്തിരുന്നത് തീവ്രത വർദ്ധിപ്പിക്കാൻ കാരണമായതായും സൂചനയുണ്ട്.

വിവരം ലഭിച്ച ഉടൻ ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്ക്വാഡ്, എൻഐഎ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണമാണോ എന്നും പൊലിസ് പരിശോധിച്ചുവരികയാണ്. നിലവിൽ പ്രദേശത്തിന്റെ സുരക്ഷ എൻഎസ്ജി ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സ്ഥിതി​ഗതികൾ വിലയിരുത്തി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഉടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതയുടെ ഭാഗമായി മുംബൈ, കൊൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേദിയാകുന്ന ചരിത്ര സ്മാരകത്തിന് സമീപമുണ്ടായ ഈ സംഭവത്തെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

 

 

A car exploded near the Red Fort in New Delhi at the Subhash Marg traffic signal, causing multiple casualties and damaging several nearby vehicles. Union Home Minister Amit Shah visited the injured at Lok Nayak Hospital and stated that the blast occurred in a Hyundai i20 car. He confirmed that the National Investigation Agency (NIA) and the National Security Guard (NSG) have joined the probe, and all possibilities are being investigated. The incident led to a high alert being sounded across the national capital and other states.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭയില്‍ തൃശൂരില്‍ വോട്ട് ചേര്‍ത്ത നേതാക്കള്‍ എസ്.ഐ.ആര്‍ വന്നതോടെ വോട്ട്മാറ്റിയതായി റിപ്പോര്‍ട്ട്; മാറ്റിയതില്‍ സുരേഷ്‌ഗോപിയുടെ കുടുംബത്തിന്റെ വോട്ടും

Kerala
  •  4 days ago
No Image

വേഗ പരിധി, ലെയ്‌നുകൾ, ഹെൽമെറ്റ് തുടങ്ങിയ മാർഗനിർദേശങ്ങൾ ഇ സ്കൂട്ടറുകൾ പാലിക്കണം; ആർ‌.ടി.എ ഉത്തരവ്

uae
  •  4 days ago
No Image

ഭിന്നശേഷി പണം തട്ടിയെടുക്കുന്നു; നിയമനടപടിക്കൊരുങ്ങി ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍

Kerala
  •  4 days ago
No Image

പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു

Kerala
  •  4 days ago
No Image

പ്രതിമാസം 1000 രൂപ ധനസഹായം; 'സ്ത്രീ സുരക്ഷാ പദ്ധതി' അപേക്ഷകൾ ഇന്ന് മുതൽ; എങ്ങനെയെന്ന് അറിയാം

Kerala
  •  4 days ago
No Image

റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം, തൊഴിലാളി സൗഹൃദപ്രഖ്യാപനങ്ങൾ | Full Details

Kuwait
  •  4 days ago
No Image

ഭീതിക്ക് വിരാമമിട്ടു കുമ്പളത്താമണ്ണില്‍ കടുവയെ കെണിയില്‍ വീഴ്ത്തി

Kerala
  •  4 days ago
No Image

മാരാരിക്കുളത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക് 

Kerala
  •  4 days ago
No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

യോഗി ആദിത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  4 days ago