ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ ഉണ്ടായിരുന്നുവെന്ന് തുർക്കി അധികൃതർ അറിയിച്ചു. അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന സി-130 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ട് തകർന്നുവീണത്. ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നുവീണതെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
വിമാനം താഴേക്ക് പതിക്കുന്നതും വെളുത്ത പുക ആകാശത്ത് ഉയരുന്നതും തുടങ്ങിയ തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ തുർക്കി വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചതനുസരിച്ച്, അസർബൈജാനി, ജോർജിയൻ അധികൃതരുമായി സഹകരിച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയതായും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുമായി തുർക്കി സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് സി-130. തുർക്കിയും അസർബൈജാനും തമ്മിൽ അടുത്ത സൈനിക സഹകരണമാണ് നിലനിൽക്കുന്നത്. വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
A Turkish C-130 military cargo plane carrying 20 personnel crashed in Georgia's Sighnaghi municipality, near the border with Azerbaijan, on Tuesday, November 11. The aircraft was flying back to Turkey after taking off from Azerbaijan. Turkish President Recep Tayyip Erdoğan indicated there were casualties, offering condolences for "our martyrs," though the exact number of fatalities has not been officially confirmed. Search and rescue operations were immediately launched in coordination with Turkish, Georgian, and Azerbaijani authorities, and an investigation is underway to determine the cause of the crash. turkey cargo plane crash. turkey palne crash
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."