ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം
ദോഹ: മഴതേടിയുള്ള നിസ്‌കാരം ('ഇസ്തിസ്ഖാ' - മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന) നടക്കുന്ന പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക പ്രഖ്യാപിച്ച് ഖത്തറിലെ ഔഖാഫ് മന്ത്രാലയം (മിനിസ്ട്രി ഓഫ് എൻഡോവ്‌മെന്റ്‌സ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ്).
മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, നാളെ (നവംബർ 13, 2025) രാവിലെ 6:04-ന് രാജ്യത്തുടനീളം ഇസ്തിസ്ഖാ നിസ്‌കാരം ആരംഭിക്കും. ഇതിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ ലിസ്റ്റ് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഇസ്തിസ്ഖാ നിസ്‌കാരം നടത്തണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ ലുസൈൽ ഈദ്ഗാഹിൽ വെച്ച് വിശ്വാസികളോടൊപ്പം അമീർ നിസ്‌കാരം നിർവഹിക്കും.
അതേസമയം, സഊദി അറേബ്യയിലും നാളെ മഴതേടിയുള്ള നിസ്‌കാരം നടക്കും. നാളെ (നവംബര്‍ 13) സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിനു ശേഷമാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് സഊദി മതകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, സൂര്യോദയ സമയത്തിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിവിധ പ്രവിശ്യകളില്‍ മഴക്കു വേണ്ടിയുള്ള നിസ്‌കാര സമയങ്ങളില്‍ ചെറിയ മാറ്റങ്ങളുണ്ടാകും.
മഴക്കു വേണ്ടിയുള്ള നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്നലെയാണ് (11/10/2025) രാജ്യത്തെ മസ്ജിദുകളിൽ മഴക്കു വേണ്ടിയുള്ള നിസ്‌കാരം നിര്‍വഹിക്കാന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തത്.
The Ministry of Endowments and Islamic Affairs in Qatar has announced the list of mosques and Eidgahs where Istisqa prayers, or special prayers for rain, will be held.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."