HOME
DETAILS

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

  
Web Desk
November 13, 2025 | 10:35 AM


ആലപ്പുഴ: അരൂരില്‍ ദേശീയപാതയിലെ ഗര്‍ഡര്‍ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ഒടുവില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. കരാര്‍ കമ്പനി കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായി രാജേഷിന്റെ ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കായി 40000 രൂപ ബന്ധുക്കള്‍ക്ക് നല്‍കി.

സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു. മകന്റെ ജോലിക്ക് ശുപാര്‍ശ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചതായും കുടുംബം പറഞ്ഞു. 

അതേസമയം, അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ ദേശീയ പാതാ അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കാനാണ് എന്‍എച്ച്എഐ തീരുമാനം. 

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചന്തിരൂരില്‍ വെച്ച് അപകടം സംഭവിച്ചത്. സംഭവത്തില്‍ വാന്‍ ഡ്രൈവറായ ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷാണ്(45) മരിച്ചത്.  നിര്‍മ്മാണത്തിനായി സ്ഥാപിക്കുന്നതിനിടെ രണ്ട് ഭീമന്‍ ഗര്‍ഡറുകളാണ് താഴേക്ക് പതിച്ചത്. മുട്ടയുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്.

ഗര്‍ഡറുകളില്‍ ഒന്ന് വാഹനത്തിന് മുകളില്‍ പൂര്‍ണ്ണമായും പതിച്ചു, മറ്റൊന്ന് ഭാഗികമായി വീഴുകയായിരുന്നു. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.

 

 

English Summary: In the Arur girder accident on the national highway in Alappuzha, the family of the deceased driver, Rajesh (45) from Haripad, has agreed to accept his body after reaching a settlement with authorities. Following discussions with the Tahsildar, the contracting company agreed to pay ₹25 lakh in compensation to the family, along with ₹40,000 for funeral expenses. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നായകള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല'  ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ വിദ്വേഷ ചുവരെഴുത്തുകള്‍

National
  •  an hour ago
No Image

പത്രപ്രവര്‍ത്തകനായിട്ട് എത്ര കാലമായി?; പി.എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

ഹജ്ജ് 2026: 6,228 തീർത്ഥാടകരെ തിരഞ്ഞെടുത്ത് യുഎഇ; 72,000-ത്തിലധികം അപേക്ഷകർ

uae
  •  2 hours ago
No Image

സാങ്കേതിക തകരാര്‍; പരിശീലന വിമാനം പുതുക്കോട്ട-തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കി, ഗതാഗതം സ്തംഭിച്ചു

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ തിരുവാഭരണം കമ്മിഷണര്‍ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ചെയ്‌തേക്കും

Kerala
  •  2 hours ago
No Image

ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസ വാർത്ത: പൊതുമാപ്പ് പദ്ധതി നീട്ടി സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  3 hours ago
No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  4 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  4 hours ago