HOME
DETAILS

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

  
November 19, 2025 | 8:35 AM

anganwadi teachers gold chain snatched with chilli powder attack acquaintance and instagram friends held

തൃശ്ശൂർ: പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മൂന്ന് പവൻ സ്വർണമാല കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പൊലിസ് പിടികൂടി. മാള സ്വദേശിനി അഞ്ജന (22), കൂട്ടാളികളായ ജീസൻ (18), ഒരു 17-കാരൻ എന്നിവരാണ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായത്.

കവർച്ചയ്ക്ക് പിന്നിൽ പരിചയം

മാളയിലെ അംഗൻവാടി അധ്യാപികയായ മോളി ജോർജിനെ ആക്രമിച്ചതിന് പിന്നിൽ പരിചയക്കാരിയായ അഞ്ജനയുടെ ബുദ്ധിയായിരുന്നു. അഞ്ജനയുടെ കുട്ടി പഠിക്കുന്നത് മോളി ടീച്ചറുടെ അം​ഗൻവാടിയിലാണ്. കുട്ടിയെ കൂട്ടാൻ വന്നപ്പോഴാണ് മോളിയുടെ കഴുത്തിലെ സ്വർണമാല അഞ്ജനയുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ട് യുവാക്കളെ കൂട്ടുപിടിച്ച് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മോളി ജോർജിനെ മൂവർ സംഘം ബൈക്കിൽ പിന്തുടർന്നു. സമീപത്തെത്തിയപ്പോൾ സംഘത്തിലെ ഒരാൾ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ടീച്ചറെ ആക്രമിച്ചു. ഈ സമയം മറ്റൊരാൾ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തു. കവർച്ച നടത്തിയ ശേഷം ബൈക്കിൽ പാഞ്ഞ പ്രതികൾ ചാലക്കുടിയിലെ ഒരു ജ്വല്ലറിയിൽ മാല വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിഭ്രാന്തരായി മാളയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പൊലിസ് വലയിൽ വീണത്.

മോളി ജോർജിന്റെ പരാതി ലഭിച്ച ഉടൻ മാള പൊലിസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളുടെ ബൈക്കിൻ്റെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചു. മാള എസ്.ഐ.യുടെ നേതൃത്വത്തിൽ മാള-ചാലക്കുടി മേഖലകളിൽ നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ അഞ്ജനയുടെ കുട്ടിയാണ് മോളി ടീച്ചറുടെ അം​ഗൻവാടിയിൽ പഠിക്കുന്നതെന്ന വിവരം പൊലിസാണ് വെളിപ്പെടുത്തിയത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മോഷണശ്രമം, പൊതുസ്ഥലത്ത് ആക്രമണം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ ഓർമ്മിപ്പിക്കുന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  2 hours ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  2 hours ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  2 hours ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  2 hours ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  2 hours ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  3 hours ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  3 hours ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  3 hours ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  3 hours ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  3 hours ago