ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഷാർജ: ഷാർജയിൽ 14 മാസം പ്രായമുള്ള ഏഷ്യൻ ബാലൻ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയെ ഇടിച്ച ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ഷാർജ പൊലിസ് വ്യക്തമാക്കി.
നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം, കുട്ടിയെ ഇടിച്ചതിന് ശേഷം ഡ്രൈവർ വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ രണ്ടുവയസ്സുകാരനായ സഹോദരനൻ ഓടിപ്പോയി അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് അപകട സമയം ജോലിസ്ഥലത്തായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അപകടവിവരം ഉടൻതന്നെ ഷാർജ പൊലിസ് ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. തുടർന്ന്, വാസിത് പൊലിസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കേസ് അന്വേഷിക്കുന്നതിനായി പൊലിസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
A 14-month-old Asian boy was killed in a vehicle accident in Sharjah, UAE, when he was hit by a car. The driver fled the scene, according to Sharjah Police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."