HOME
DETAILS

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

  
Web Desk
November 25, 2025 | 2:05 AM

Ghaziabad blast Shahid quits studies to take on family burden after fathers imprisonment Family prepares to welcome Ilyas after release

ലഖ്‌നൗ: 2013ല്‍ ലുധിയാനയിലെ വീട്ടില്‍നിന്ന് പൊലിസിനൊപ്പം ഗാസിയാബാദിലേക്ക് പോകുമ്പോള്‍ മുഹമ്മദ് ഇല്യാസ് മകന്‍ മുഹമ്മദ് ഷാഹിദിനോട് ഇങ്ങനെ പറഞ്ഞു: 'ആജ് യാ തോ ബഹര്‍, യാ ഹമേശാ കെ ലിയേ അന്ധാര്‍ (ഒന്നുകില്‍ മോചിതനാകും, അല്ലെങ്കില്‍ എന്നെന്നേക്കുമായി ജയിലിലടക്കപ്പെടും). ഈ വാക്കിലെ ആദ്യ ഭാഗം യാഥാര്‍ത്ഥ്യമാകാന്‍ 12 വര്‍ഷമെടുത്തു. എങ്കിലും രണ്ടാമത്തെ ഭാഗം സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇല്യാസിന്റെ കുടുംബം. 1996 ലെ ഗാസിയാബാദ് ബസ് ബോംബ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ഇല്യാസിനെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. 

സ്‌ഫോടനക്കേസില്‍ 1997ല്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇല്യാസിന് 2003 വരെ യു.പിയിലെ മുസഫര്‍നഗറില്‍ വീട് ഉണ്ടായിരുന്നു. എന്നാല്‍ 'ഭീകരവാദി' എന്ന ചീത്തപ്പേരും ആളുകളുടെ സംശയത്തോടെയുള്ള നോട്ടവും കാരണം വീടും ഭൂമിയും വിറ്റ് ഇല്യാസ് ലുധിയാനയിലേക്ക് മാറി. പിന്നീട് അവിടെ മരപ്പണി ചെയ്ത് ജീവിച്ചു. ഇതിനിടെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഷാഹിദിന്റെ പതിനേഴാം വയസ്സിലാണ് കുടുംബത്തിന്റെ മുഴുവന്‍ ഭാരവും അവനെ ഏല്‍പ്പിച്ച് പിതാവ് ജയിലില്‍ പോയത്. 
ഇല്യാസ് ജനിച്ചതും വളര്‍ന്നതും യു.പിയിലെ മുസഫര്‍നഗറിലാണ്. കുടുംബത്തിലെ ചിലര്‍ ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. ഇല്യാസിനെ ഓര്‍ക്കുന്ന ചുരുക്കം ചിലരെ ഇപ്പോള്‍ പ്രദേശത്തുള്ളൂ. ഇല്യാസിന്റെ ഇളയ സഹോദരന്‍ അഖ്‌ലാഖിന്റെ വീടും ഇവിടെയാണ്. അറസ്റ്റിലായതിനുശേഷം ഇല്യാസിനെ കണ്ടിട്ടില്ലെന്ന് അഖ്‌ലാകിന്റെ ഭാര്യ വരീനാ ബീഗം (48) പറയുന്നു. ഇല്യാസിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് വരീനയോട് ഭര്‍ത്താവ് ആണ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇല്യാസിനെ ഭര്‍ത്താവ് പരാമര്‍ശിക്കുന്നതെന്നും വരീന പറഞ്ഞു. 1997ല്‍ ഇല്യാസും കുടുംബവും ലുധിയാനയിലേക്ക് താമസം മാറിയെങ്കിലും അദ്ദേഹം എല്ലാ മാസവും വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

ഇല്യാസിന്റെ തൊഴിലായ മരപ്പണി തന്നെയാണ് മകന്‍ ഷാഹിദും സ്വീകരിച്ചത്. ഇല്യാസിന്റെ ഭാര്യ ബുഷ്‌റ തയ്യല്‍ ജോലിയും ചെയ്തു. ഷാഹിദിനെക്കൂടാതെ മൂന്ന് പെണ്‍മക്കളാണ് ഇല്യാസിനുള്ളത്. ഇതില്‍ ഒരാള്‍ക്ക് അധ്യാപനജോലിയും ലഭിച്ചു. 2018 ആയപ്പോഴേക്കും കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടു. അതോടെ പിതാവിന്റെ മോചനത്തിനായി നിയമയുദ്ധം തുടങ്ങി. 2023ല്‍ അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ ഡാനിഷ് അര്‍ബാസുമായി കേസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ആദ്യ പ്രതീക്ഷ ഉണ്ടായത്. പൊലിസ് രേഖകള്‍ പ്രകാരം ഇല്യാസിനെതിരേ വ്യക്തമായ തെളിവില്ലെന്ന് മനസ്സിലായതോടെ നിയമയുദ്ധം വിജയിക്കുമെന്ന് ഉറപ്പായി. 

ഏകദേശം രണ്ടുകൊല്ലത്തെ നിയമയുദ്ധത്തില്‍ ഞങ്ങള്‍ ജയിച്ചെന്ന് ഷാഹിദ് പറഞ്ഞു. പിതാവ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍. കോടതി രേഖകള്‍ എല്ലാം സമര്‍പ്പിച്ചു. അമ്മാവനും ഉമ്മയും മീററ്റിലുണ്ട്. അവര്‍ പിതാവിനെ സ്വീകരിച്ച് ലുധിയാനയിലേക്ക് കൊണ്ടുവരും. പിതാവ് ജയിലിലായപ്പോഴാണ് ഞാന്‍ വിവാഹം കഴിച്ചത്. അദ്ദേഹം ഇതുവരെ മരുമകളെ കണ്ടിട്ടില്ല.- ഷാഹിദ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  an hour ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  an hour ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  an hour ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 hours ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  9 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  9 hours ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  9 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  10 hours ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  10 hours ago