HOME
DETAILS

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

  
Web Desk
November 25, 2025 | 2:05 AM

Ghaziabad blast Shahid quits studies to take on family burden after fathers imprisonment Family prepares to welcome Ilyas after release

ലഖ്‌നൗ: 2013ല്‍ ലുധിയാനയിലെ വീട്ടില്‍നിന്ന് പൊലിസിനൊപ്പം ഗാസിയാബാദിലേക്ക് പോകുമ്പോള്‍ മുഹമ്മദ് ഇല്യാസ് മകന്‍ മുഹമ്മദ് ഷാഹിദിനോട് ഇങ്ങനെ പറഞ്ഞു: 'ആജ് യാ തോ ബഹര്‍, യാ ഹമേശാ കെ ലിയേ അന്ധാര്‍ (ഒന്നുകില്‍ മോചിതനാകും, അല്ലെങ്കില്‍ എന്നെന്നേക്കുമായി ജയിലിലടക്കപ്പെടും). ഈ വാക്കിലെ ആദ്യ ഭാഗം യാഥാര്‍ത്ഥ്യമാകാന്‍ 12 വര്‍ഷമെടുത്തു. എങ്കിലും രണ്ടാമത്തെ ഭാഗം സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇല്യാസിന്റെ കുടുംബം. 1996 ലെ ഗാസിയാബാദ് ബസ് ബോംബ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ഇല്യാസിനെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. 

സ്‌ഫോടനക്കേസില്‍ 1997ല്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇല്യാസിന് 2003 വരെ യു.പിയിലെ മുസഫര്‍നഗറില്‍ വീട് ഉണ്ടായിരുന്നു. എന്നാല്‍ 'ഭീകരവാദി' എന്ന ചീത്തപ്പേരും ആളുകളുടെ സംശയത്തോടെയുള്ള നോട്ടവും കാരണം വീടും ഭൂമിയും വിറ്റ് ഇല്യാസ് ലുധിയാനയിലേക്ക് മാറി. പിന്നീട് അവിടെ മരപ്പണി ചെയ്ത് ജീവിച്ചു. ഇതിനിടെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഷാഹിദിന്റെ പതിനേഴാം വയസ്സിലാണ് കുടുംബത്തിന്റെ മുഴുവന്‍ ഭാരവും അവനെ ഏല്‍പ്പിച്ച് പിതാവ് ജയിലില്‍ പോയത്. 
ഇല്യാസ് ജനിച്ചതും വളര്‍ന്നതും യു.പിയിലെ മുസഫര്‍നഗറിലാണ്. കുടുംബത്തിലെ ചിലര്‍ ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. ഇല്യാസിനെ ഓര്‍ക്കുന്ന ചുരുക്കം ചിലരെ ഇപ്പോള്‍ പ്രദേശത്തുള്ളൂ. ഇല്യാസിന്റെ ഇളയ സഹോദരന്‍ അഖ്‌ലാഖിന്റെ വീടും ഇവിടെയാണ്. അറസ്റ്റിലായതിനുശേഷം ഇല്യാസിനെ കണ്ടിട്ടില്ലെന്ന് അഖ്‌ലാകിന്റെ ഭാര്യ വരീനാ ബീഗം (48) പറയുന്നു. ഇല്യാസിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് വരീനയോട് ഭര്‍ത്താവ് ആണ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇല്യാസിനെ ഭര്‍ത്താവ് പരാമര്‍ശിക്കുന്നതെന്നും വരീന പറഞ്ഞു. 1997ല്‍ ഇല്യാസും കുടുംബവും ലുധിയാനയിലേക്ക് താമസം മാറിയെങ്കിലും അദ്ദേഹം എല്ലാ മാസവും വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

ഇല്യാസിന്റെ തൊഴിലായ മരപ്പണി തന്നെയാണ് മകന്‍ ഷാഹിദും സ്വീകരിച്ചത്. ഇല്യാസിന്റെ ഭാര്യ ബുഷ്‌റ തയ്യല്‍ ജോലിയും ചെയ്തു. ഷാഹിദിനെക്കൂടാതെ മൂന്ന് പെണ്‍മക്കളാണ് ഇല്യാസിനുള്ളത്. ഇതില്‍ ഒരാള്‍ക്ക് അധ്യാപനജോലിയും ലഭിച്ചു. 2018 ആയപ്പോഴേക്കും കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടു. അതോടെ പിതാവിന്റെ മോചനത്തിനായി നിയമയുദ്ധം തുടങ്ങി. 2023ല്‍ അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ ഡാനിഷ് അര്‍ബാസുമായി കേസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ആദ്യ പ്രതീക്ഷ ഉണ്ടായത്. പൊലിസ് രേഖകള്‍ പ്രകാരം ഇല്യാസിനെതിരേ വ്യക്തമായ തെളിവില്ലെന്ന് മനസ്സിലായതോടെ നിയമയുദ്ധം വിജയിക്കുമെന്ന് ഉറപ്പായി. 

ഏകദേശം രണ്ടുകൊല്ലത്തെ നിയമയുദ്ധത്തില്‍ ഞങ്ങള്‍ ജയിച്ചെന്ന് ഷാഹിദ് പറഞ്ഞു. പിതാവ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍. കോടതി രേഖകള്‍ എല്ലാം സമര്‍പ്പിച്ചു. അമ്മാവനും ഉമ്മയും മീററ്റിലുണ്ട്. അവര്‍ പിതാവിനെ സ്വീകരിച്ച് ലുധിയാനയിലേക്ക് കൊണ്ടുവരും. പിതാവ് ജയിലിലായപ്പോഴാണ് ഞാന്‍ വിവാഹം കഴിച്ചത്. അദ്ദേഹം ഇതുവരെ മരുമകളെ കണ്ടിട്ടില്ല.- ഷാഹിദ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  a day ago
No Image

ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  a day ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  a day ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  a day ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  a day ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  a day ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a day ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  a day ago