കന്നഡയെ അപമാനിച്ചെന്ന് ആരോപണം: ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് ദമ്പതികൾ; ഒടുവിൽ ക്ഷമാപണം
ബെംഗളൂരു: ബെംഗളൂരുവിൽ കന്നഡ സംസാരിക്കുന്ന ഓട്ടോ ഡ്രൈവറുമായി ഹിന്ദി സംസാരിക്കുന്ന ദമ്പതികൾ തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കടുത്ത പ്രതിഷേധം. ഓട്ടോ ഡ്രൈവറെയും കന്നഡ ഭാഷയെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കന്നഡ അനുകൂല പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ദമ്പതികൾ പിന്നീട് പരസ്യമായി ക്ഷമാപണം നടത്തി.
തർക്കത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, എക്‌സിൽ വ്യാപകമായി പ്രചരിച്ച ആദ്യ വീഡിയോയിൽ ദമ്പതികളിലെ സ്ത്രീ ആക്രമണോത്സുകമായ സ്വരത്തിൽ സംസാരിക്കുന്നത് കാണാം. ഓട്ടോ ഡ്രൈവറോട് ഹിന്ദിയിൽ "ഔകത് അഹി ഹെ തുംഹാരി (നിങ്ങൾക്ക് എന്നോട് സംസാരിക്കാനുള്ള സ്റ്റാറ്റസ് ഇല്ല)" എന്ന് പറയുന്നതിനൊപ്പം കന്നഡയെ ലക്ഷ്യം വെച്ചുള്ള അസഭ്യ പരാമർശങ്ങളും അവർ ഉപയോഗിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, സോഷ്യൽ മീഡിയയിൽ കന്നഡ സംസാരിക്കുന്നവരുടെ ശക്തമായ പ്രതികരണങ്ങൾക്ക് ഇത് വഴിയൊരുക്കി.
ആദ്യ ക്ലിപ്പിന് പിന്നാലെ പ്രചരിച്ച മറ്റൊരു വീഡിയോയിൽ, ഒരു കന്നഡ ആക്ടിവിസ്റ്റ് ദമ്പതികളെ നേരിടുന്നതും ഓട്ടോ ഡ്രൈവറോടും കന്നഡ സംസാരിക്കുന്നവരോടും മാപ്പ് ചോദിക്കാൻ ആവശ്യപ്പെടുന്നതും കാണാം.
ദമ്പതികൾ ക്യാമറയ്ക്ക് മുന്നിൽ തങ്ങളുടെ മോശം പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചു. "ഞങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം" കന്നഡ പഠിക്കാൻ ശ്രമിക്കുമെന്നും അവർ ഉറപ്പ് നൽകി. മുൻ പരാമർശങ്ങൾ മൂലമുണ്ടായ പൊതുജന രോഷം പരിഹരിക്കാൻ ശ്രമിക്കുന്ന പതിഞ്ഞ തരത്തിലുള്ള ആശയവിനിമയമാണ് ഈ രണ്ടാമത്തെ വീഡിയോയിൽ ദൃശ്യമായത്. രണ്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയത്. ഓട്ടോ ഡ്രൈവർക്കും കന്നഡ ഭാഷയ്ക്കും എതിരെ സ്ത്രീ നടത്തിയ പരാമർശങ്ങളെ നിരവധി ഉപയോക്താക്കൾ വിമർശിച്ചു.
അതേസമയം, ചില ഉപയോക്താക്കൾ ക്ഷമാപണം തേടിയ രീതിയെ ചോദ്യം ചെയ്തു. "ക്ഷമാപണം നടത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ ഇത് ഒരിക്കലും അവസാനിക്കാത്ത ഒരു കഥയായി മാറുകയാണ്. കന്നഡക്കാരെയും കന്നഡികരെയും അപമാനിക്കാനുള്ള ഒരു മാർഗമായി ക്ഷമാപണം മാറിയിരിക്കുന്നു," ഒരു ഉപയോക്താവ് കുറിച്ചു.
a verbal dispute between an auto driver and a hindi-speaking couple in bengaluru has gone viral, triggering heated debates on social media. the argument, reportedly over language and behavior, led to widespread discussion about cultural sensitivity and public conduct. following the backlash, the couple issued a public apology, stating they regretted the incident and wished to avoid further misunderstanding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."