HOME
DETAILS

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

  
November 28, 2025 | 5:14 PM

karnataka cm post tussle siddaramaiah-dk shivakumar crucial meeting tomorrow

ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി പദവി തർക്കം രൂക്ഷമായി തുടരുന്നതിനിടെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും നാളെ കൂടിക്കാഴ്ച നടത്തും. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് നാളെ നടക്കുന്ന ഈ നിർണായക കൂടിക്കാഴ്ച. സംസ്ഥാനത്ത് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇരു നേതാക്കളുടെയും ചർച്ച. കൂടിക്കാഴ്ച മുന്നിൽക്കണ്ട് ഡി കെ ശിവകുമാർ ഇന്ന് രാത്രി നടത്താനിരുന്ന ഡൽഹി യാത്ര മാറ്റിവെച്ചു. സംസ്ഥാനതലത്തിൽ സമവായം കണ്ടെത്താനുള്ള നീക്കം നടക്കുന്നതിന്റെ സൂചനയായാണ് കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇരു നേതാക്കളും ഡൽഹിയിലേക്ക് പോകാനിരിക്കെ സംസ്ഥാനത്ത് വെച്ച് തന്നെ സമവായത്തിനുള്ള നീക്കം നടത്തുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നിർദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച ഒരുങ്ങിയത്.

അതേസമയം സമവായ ചർച്ചകൾക്ക് മുന്നോടിയായി ഡി കെ ശിവകുമാർ പൊതുവേദിയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചാവിഷയം. സോണിയാഗാന്ധി അധികാരം ത്യജിച്ച സംഭവം ചൂണ്ടിക്കാട്ടിയുള്ള ശിവകുമാറിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിയത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചതിനുശേഷം പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയാ ഗാന്ധി ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു ശിവകുമാറിന്റെ പരാമർശം. പകരം, മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിങ്ങിനെ ഉയർത്തിക്കാട്ടിയതും അദ്ദേഹം അനുസ്മരിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ് ഡി കെ ശിവകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രസംഗത്തിനിടെ, സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്ന് ഡി കെ ശിവകുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. "2028-ലെ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ഞങ്ങളെ അനുഗ്രഹിക്കണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 'വാക്കിന്റെ' പേരിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ പോര് ഉടലെടുത്തിരുന്നു. "ഒരു വാക്ക് ജനങ്ങൾക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ അതിന് ശക്തിയില്ലെന്ന" സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തൽ.

'വാക്കിന്റെ ശക്തി ലോകശക്തിയാണ്' എന്ന് നേരത്തെ ഡി കെ ശിവകുമാർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം ഈ പോസ്റ്റിനെ 'വ്യാജം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവിലെ പരിപാടിയിലും ശിവകുമാർ സമാനമായ പരാമർശം നടത്തിയിരുന്നു. സമവായ ചർച്ചകൾ നടക്കാനിരിക്കെ, ഇരു നേതാക്കളുടെയും നാളത്തെ കൂടിക്കാഴ്ച കർണാടക രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.

 

 

The ongoing power tussle between Karnataka Chief Minister Siddaramaiah and his Deputy, D.K. Shivakumar, over the CM post has intensified. Amid speculation about a "power-sharing agreement" (where Shivakumar would take over halfway through the five-year term), the Congress high command has instructed both leaders to meet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  4 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  4 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  4 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  4 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  4 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  4 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  4 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  4 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  4 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  4 days ago